ന്യൂദല്‍ഹി: ഫ്രാന്‍സ് നിര്‍മ്മിയ്‌ക്കുന്ന റഫാല്‍ യുദ്ധവിമാനത്തിന്റെ ഏറ്റവും പുതിയ മോഡലായ എഫ് 5 ഇന്ത്യയ്‌ക്ക് ലഭിക്കുമെന്ന കാര്യം ഫ്രാന്‍സ് സ്ഥിരീകരിച്ചു. ഇതില്‍ അപകടകാരിയായ നാല് മെറ്റിയോര്‍ മിസൈലുകള്‍ക്ക് പകരം ആറ് മെറ്റിയോര്‍ മിസൈലുകള്‍ ഘടിപ്പിക്കാനാകും. ഇതോടെ ഇന്ത്യയ്‌ക്ക് കൂടുതല്‍ ആക്രമണകാരിയായ റഫാല്‍ ജെറ്റ് സ്വന്തമാക്കാന്‍ കഴിയും.
ഓര്‍മ്മയുണ്ടോ മെറ്റിയോര്‍ മിസൈലുകളെ? ആറ് യൂറോപ്യന്‍ രാജ്യങ്ങളായ യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍, സ്വീഡന്‍ എന്നിവ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ബിയോണ്ട് വിഷ്വല്‍ റേഞ്ചുള്ള മാരകമിസൈലാണ് യുദ്ധവിമാനം പറപ്പിക്കുന്ന പൈലറ്റിന് തന്റെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന ദൂരത്തിനപ്പുറം പോയി കൃത്യമായി ലക്ഷ്യസ്ഥാനം കത്തിക്കുന്ന മിസൈലുകളെയാണ് ബിയോണ്ട് വിഷ്വല്‍ റേഞ്ച് മിസൈല്‍ എന്ന് വിളിക്കുക. മെറ്റിയോര്‍ മിസൈലിന് 100 കിലോമീറ്റര്‍ മുതല്‍ 200 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള ശത്രുലക്ഷ്യങ്ങളെ ആക്രമിക്കാന്‍ സാധിക്കും.
യൂറോപ്പിന്റെ മെറ്റിയോര്‍
ഇത് യുദ്ധജെറ്റില്‍ നിന്നും ആകാശത്തെ ശത്രുവിമാനത്തിനെതിരെയോ അതല്ലെങ്കില്‍ ആകാശത്തെ യുദ്ധജെറ്റില്‍ നിന്നും കരയിലെ ശത്രുലക്ഷ്യത്തിലേക്കോ അയയ്‌ക്കാവുന്ന മിസൈലാണ് മെറ്റിയോര്‍.
യൂറോപ്പിന്റെ മിസൈല്‍ ഡിഫന്‍സ് അഡ്വൈസറി ഗ്രൂപ്പായ എംബിഡിഎ നിര്‍മ്മിക്കുന്ന മെറ്റിയോര്‍ മിസൈലിന് 200 കിലോമീറ്റര്‍ വരെ പാഞ്ഞ് ചെന്ന് ശത്രുവിമാനങ്ങളെ തകര്‍ക്കാന്‍ ശേഷിയുണ്ട്. റാം ജെറ്റ് ഉപയോഗിച്ചാണ് ഇത് പറക്കുക. അത്യാധുനിക എയർ ബ്രീത്തിങ് എൻജിനാണ് സ്ക്രാംജെറ്റ് (Supersonic Combustion Ramjet). വാഹനം അതിവേഗത്തിൽ സഞ്ചരിക്കുമ്പോൾ ഇരച്ചുകയറുന്ന അന്തരീക്ഷ വായുവിനെ ഉപയോഗിച്ച് ഇന്ധനം കത്തിക്കുകയാണ് ചെയ്യുന്നത്. റഡാര്‍ ഗൈഡന്‍സും എല്ലാ കാലാവസ്ഥയിലും പ്രവര്‍ത്തിക്കാനുള്ള ശേഷിയും ഉള്ളതിനാല്‍ അതിവേഗ ജെറ്റുകളെയും ആളില്ലാ ആകാശവാഹനങ്ങളെയും(യുഎവി), ക്രൂസ് മിസൈലുകളെയും തകര്‍ക്കാന്‍ സാധിക്കും.
മെറ്റിയോര്‍ മിസൈല്‍ പാകിസ്ഥാന്റെ പേടിസ്വപ്നം
ഓപ്പറേഷന്‍ സിന്ദൂറില്‍ റഫാലില്‍ നിന്നും പാഞ്ഞുചെന്ന മെറ്റിയോര്‍ മിസൈലുകള്‍ പാകിസ്ഥാന്റെ യുദ്ധവിമാനം തകര്‍ക്കാനും പാകിസ്ഥാന്റെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാനും സഹായിച്ചു. ശബ്ദത്തേക്കാള്‍ നാല് മടങ്ങിലധികം വേഗതയില്‍ കുതിയ്‌ക്കുന്ന മെറ്റിയോര്‍ മിസൈലിനെ തടുക്കുന്നതില്‍ പാകിസഥാന്‍ അമ്പേ പരാജയപ്പെട്ടിരുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെതിരായ വിജയത്തില്‍ മെറ്റിയോര്‍ മിസൈല്‍ വലിയ പങ്കുവഹിച്ചിരുന്നു. ഇതോടെ ഇന്ത്യ കൂടുതല്‍ 36 മെറ്റിയോര്‍ മിസൈലുകള്‍ കൂടി വാങ്ങാന്‍ ഉത്തരവ് നല്‍കിയിക്കുകയാണ്.
റഫാല്‍ ജെറ്റിന് പുറമെ ലൈറ്റ് കോംബാറ്റ് തേജസിലും സുഖോയ് 30എംകെ1ലും ഇന്ത്യ ഇപ്പോള്‍ മെറ്റിയോര്‍ മിസൈല്‍ ഉപയോഗിക്കുന്നുണ്ട്.
പുതുതായി 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ക്കാണ് ഇന്ത്യ ഫ്രാന്‍സിന് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഈ കരാറിന്റെ ഭാഗമായി ആദ്യം ലഭിയ്‌ക്കുക പഴയ മോഡലായ എഫ്4 റഫാല്‍ തന്നെയാണ്. ഇതില്‍ റഫാലിന്റെ പുതിയ പതിപ്പായ എഫ് 5 മോഡല്‍ 20 എണ്ണം നല്കാമെന്നാണ് ഫ്രാന്‍സ് അറിയിച്ചിരിക്കുന്നത്. പുതുതായി ഇന്ത്യയ്‌ക്ക് ലഭിക്കാന്‍ പോകുന്ന പരിഷ്കരിച്ച എഫ് 5 റഫാലില്‍ നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈലുകള്‍ ഘടിപ്പിക്കാനാകും എന്നതാണ് സന്തോഷ വാര്‍ത്ത. ഇത് ഇന്ത്യയുടെ വ്യോമാക്രമണക്കരുത്ത് വര്‍ധിപ്പിക്കും. പാകിസ്ഥാന് വലിയ തലവേദനയുണ്ടാക്കുന്നതാണ് ഈ വാര്‍ത്ത. . അതോടെ റഫാല്‍ കൂടുതല്‍ മാരകമായ യുദ്ധവിമാനമായി മാറും.
















