കൊച്ചി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ച മൗദൂദി ചാനൽ മാധ്യമപ്രവർത്തകൻ ജിമ്മി ജെയിംസിനെതിരെ വിമർശനം ശക്തമാകുന്നു. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതാണ് മൗദൂദി ചാനലിനെ പ്രകോപിതരാക്കിയത് . തെരഞ്ഞെടുപ്പ് നിരോധിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്ന് താൻ ചിന്തിച്ചിരുന്നുവെന്നുമൊക്കെയാണ് ജിമ്മി ചാനൽ ചർച്ചയ്‌ക്കിടെ പറഞ്ഞത് .
ലോകരാജ്യങ്ങൾ പോലും അംഗീകരിക്കുന്ന നേതാവിനെ , സ്വന്തം രാജ്യത്തിന്റെ പ്രധാനമന്ത്രിയെയാണ് താൻ വിശ്വസിക്കുന്ന നയങ്ങൾക്ക് വേണ്ടി ജിമ്മി അടച്ചാക്ഷേപിച്ചത് . ജമാ അത്തെ ഇസ്ലാമിയുടെ ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ജനങ്ങൾ തെരഞ്ഞെടുത്ത രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വിമർശിച്ച് ഇത്രയേറെ സംസാരിക്കാൻ ധൈര്യം കാട്ടുന്നത് പോലും ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്യ്രം നിലനിൽക്കുന്നതിനാലാണ്. ഇത് പോലും ചിന്തിക്കാതെയാണ് മൗദൂദി ചാനലും, ജിമ്മിയും ജനങ്ങൾക്ക് മുന്നിൽ ജമാത്തെ ഇസ്ലാമി പഠിപ്പിച്ചു നൽകുന്നവ വ്യാജവിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്.
















