കൊൽക്കത്ത: കൊൽക്കത്തയിൽ ഏപ്രിൽ 23 ന് നടക്കാനിരുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സന്ദർശനം തദ്ദേശ സ്വയംഭരണ സ്ഥാപനം അനുമതി നിഷേധിച്ചതിനെ തുടർന്ന് റദ്ദാക്കിയതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്നതിനായി കോൺഗ്രസ് നേതാവ് പശ്ചിമ ബംഗാൾ തലസ്ഥാനം സന്ദർശിക്കാനിരിക്കുകയായിരുന്നു. ഈയവസരത്തിലാണ് അദ്ദേഹത്തിന് അനുമതി നിഷേധിച്ചത്.
കൂടാതെ പശ്ചിമ ബംഗാളിൽ കോൺഗ്രസ് ഇടതുമുന്നണിയുമായി സഖ്യത്തിൽ മത്സരിക്കുകയും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസുമായി (ടിഎംസി) പലപ്പോഴും വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് പ്രചരണം റദ്ദാക്കിയത്.
അതേ സമയം തന്നെ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് തദ്ദേശ ഭരണകൂടവും പോലീസും ആവശ്യമായ അനുമതികൾ നിഷേധിച്ചതെന്ന് കോൺഗ്രസ് പാർട്ടി ആരോപിച്ചു.
കോൺഗ്രസ് പറയുന്നതനുസരിച്ച് പാർട്ടി അംഗീകാരത്തിനായി വൈകുന്നേരം 6 മണി വരെ കാത്തിരുന്നു. എന്നിരുന്നാലും ലോക്കൽ പോലീസ് അനുമതി നൽകാത്തതിനാൽ ഏപ്രിൽ 23 ലെ പരിപാടിയുടെ ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ കഴിയില്ല.
ടിഎംസി എന്താണ് പറഞ്ഞത്?
പൊതുയോഗങ്ങൾ റദ്ദാക്കുന്നതിനെയും അനുമതി നിഷേധിച്ചതിനെയും കുറിച്ചുള്ള ആരോപണങ്ങളെക്കുറിച്ച് പശ്ചിമ ബംഗാൾ മന്ത്രി ശശി പഞ്ച വിശദീകരണം നൽകി.
“പൊതുയോഗങ്ങൾക്കുള്ള അപേക്ഷ സുവിധ പോർട്ടൽ വഴിയാണ് അയയ്‌ക്കേണ്ടത്. അവിടെ നിന്ന് അനുമതി ലഭിക്കും. പൊതുയോഗത്തിന് 2-7 ദിവസം മുമ്പ് ഇത് ചെയ്യണം. ഈ നിയമം എല്ലാ പൊതുയോഗങ്ങൾക്കും ബാധകമാണ്. എല്ലാ രാഷ്‌ട്രീയ പാർട്ടികളും ഇതുപോലെ അനുമതി വാങ്ങേണ്ടതുണ്ട്. അദ്ദേഹത്തിന്റെ സന്ദർശനം റദ്ദാക്കിയതിന് സംസ്ഥാനത്തെ കെയർടേക്കർ സർക്കാരിന് ഉത്തരവാദിയാകാൻ കഴിയില്ല, തിരഞ്ഞെടുപ്പ് കമ്മീഷന് അതിന് ഉത്തരം നൽകാം,”- അവർ പറഞ്ഞു.
















