ന്യൂദൽഹി: 23 ന് നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് നടക്കുന്ന തമിഴ്‌നാട്, പശ്ചിമ ബംഗാളിലെ ആദ്യഘട്ട പ്രദേശം എന്നിവിടങ്ങളിലെ പരസ്യ രാഷ്‌ട്രീയ പ്രചാരണ പരിപാടികൾ അവസാനിച്ചു. ഇന്ന് നിശ്ശബ്ദ പ്രചാരണം, നാളെയാണ് വോട്ടെടുപ്പ്.
തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഒന്നാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 23 നാണ്, പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29 നാണ്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വോട്ടെണ്ണൽ മെയ് 4 ന് നടക്കും.
പശ്ചിമ ബംഗാളിലെ 1478 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കുന്ന ആദ്യ ഘട്ടത്തിൽ ആകെ 152 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.
നേതാക്കളുടെ കൊട്ടിക്കലാശം
അവസാനവട്ട പ്രചാരണ പരിപാടികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാർ എന്നിങ്ങനെ എൻഡിയുടെ വൻ നിരനേതാക്കൾ ബംഗാളിൽ പ്രചാരണത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രി മമതാ ബാനർജിയും കൂട്ടരും രാപകൽ പ്രചാരനത്തിലുണ്ടായിരുന്നു. മമതാ ബാനർജി മുഖ്യമന്ത്രി എന്ന നിലയിൽ സംസ്ഥാനത്തോട് യാത്രപറയാൻ നേരമായി എന്ന് അമിത് ഷാ പ്രസ്താവിച്ചത് പ്രചാരണ വേളയിൽ അവസാനവട്ട മുദ്രാവാക്യംപോലെയായി. ബംഗാളിനെ നുഴഞ്ഞുകയറ്റക്കാർ ഇല്ലാത്ത സംസ്ഥാനമാക്കുമെന്ന് അമിത് ഷാ പറഞ്ഞു. യുവാക്കൾക്ക് വർഷം ഒരു ലക്ഷം തൊഴിൽ അവസരമുണ്ടാക്കുമെന്നും ഷാ പറഞ്ഞു.
അതിനിടെ തമിഴ്‌നാട്ടിലെ ഒരു റാലിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘ഭീകരൻ’ എന്നുവിശേഷിപ്പിച്ചത് പ്രചാരണ വേളയിലെ ഏറ്റവും മോശം പരാമർശമെന്ന വിമർശനമായി.

ഡ്രൈഡേ പ്രഖ്യാപിച്ചു
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലുടനീളവും വോട്ടെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ 48 മണിക്കൂർ ‘െ്രെഡ ഡേ’ ആചരിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) ഉത്തരവിട്ടിട്ടു.
വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂർ സമയത്ത് ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ, മദ്യശാലകൾ, കടകൾ, പോളിംഗ് ഏരിയകളിലെ പൊതു അല്ലെങ്കിൽ സ്വകാര്യ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മദ്യം കലർന്നതോ, പുളിപ്പിച്ചതോ, ലഹരി നൽകുന്നതോ ആയ മദ്യം വിൽക്കുകയോ വിളമ്പുകയോ വിതരണം ചെയ്യുകയോ ചെയ്യില്ലെന്ന് കമ്മീഷൻ അറിയിച്ചു.
ക്ലബ്ബുകൾ, ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ എന്നിവയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും
നിയമത്തിലെ സെക്ഷൻ 135ഇ പ്രകാരം പുറപ്പെടുവിച്ച നിയന്ത്രണം, ക്ലബ്ബുകൾ, സ്റ്റാർ ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ എന്നിവയുൾപ്പെടെ മദ്യം കൈവശം വയ്‌ക്കുന്നതിനോ വിൽക്കുന്നതിനോ ലൈസൻസ് കൈവശം വച്ചിരിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും ബാധകമായിരിക്കും. ‘െ്രെഡ ഡേ’ നിയന്ത്രണങ്ങൾ മെയ് 4 ന് വോട്ടെണ്ണൽ ദിവസവും ബാധകമാകും. അന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സമാനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്ന് കമ്മീഷൻ അറിയിച്ചു.















