Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2026, 10:58 am IST
in Kottayam

കോട്ടയം: അഞ്ച് വകുപ്പുകളിലെ ഡോക്ടര്‍മാര്‍ ഒരേ ദിവസം അവധിയെടുത്തതിനെത്തുടര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം തിങ്കളാഴ്ച പ്രതിസന്ധിയിലായി. സര്‍ജന്‍ അവധിയെടുത്തതിനാല്‍ പോസ്റ്റ്‌മോര്‍ട്ടവും മുടങ്ങി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം കൊണ്ടുപോകാനെത്തിയവരും ആശുപത്രി അധികൃതരും തമ്മില്‍ വാക്കുതര്‍ക്കവും ബഹളവുമുണ്ടായി. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോകേണ്ടിവന്നു.

അസ്ഥിരോഗം, ശ്വാസകോശ രോഗം, മനോരോഗം, ത്വക്ക് രോഗം, നാഡീരോഗം എന്നീ വിഭാഗങ്ങളിലെ ഒപി കളാണ് ഡോക്ടര്‍മാരുടെ അവധികാരണം പ്രവര്‍ത്തനം മുടങ്ങിയത്. കൂട്ടഅവധി വിഷയത്തെപ്പറ്റി മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് അവധിയെടുക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ആശുപത്രി സൂപ്രണ്ട് ഡോ. സുഷമയുടെ നിലപാട്.

ഡോക്ടറില്ലാത്തതിനാല്‍ വിജയപുരം സ്വദേശി ബോസിന്റെ പോസ്റ്റ്‌മോര്‍ട്ടമാണ് മുടങ്ങിയത്. ഞായറാഴ്ച വൈകീട്ടാണ് മൃതദേഹം മോര്‍ച്ചറിയില്‍ വെച്ചത്. തിങ്കളാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം വിട്ടുനല്‍കാമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. ബോസിന്റെ ബന്ധുക്കള്‍ തിങ്കളാഴ്ച രാവിലെയെത്തിയപ്പോഴാണ് സര്‍ജനില്ലാത്തതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കില്ലെന്നറിയിച്ചത്. ഇത് വലിയ പ്രതിഷേധത്തിനു കാരണമായി. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോകേണ്ടിവന്നു.

പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന സര്‍ജന്‍ ഒരാഴ്ചയായി അവധിയിലാണെന്ന് ബോസിന്റെ ബന്ധുക്കള്‍ പറയുന്നു. മൃതദേഹം ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റ് മോര്‍ട്ടം നടത്തുമ്പോഴേക്കും ഏറെ സമയം നഷ്ടപ്പടും. പോസ്റ്റ് മോര്‍ട്ടം വൈകുന്നത് മൃതദേഹം അഴുകാന്‍ കാരണമാകുമെന്നും അവര്‍ ആശങ്ക അറിയിച്ചു. കഴിഞ്ഞയാഴ്ചയും ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം വൈകിയതിനാല്‍ ഒരു മൃതദേഹം അഴുകിയ സംഭവമുണ്ടായെന്നും അവിടെക്കൂടിയ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു.

ഇത്തരം സാഹചര്യത്തില്‍ ബന്ധുക്കള്‍ക്കുണ്ടാകുന്ന മാനസിക പ്രയാസം ഏറെയാണ്. കുറ്റകരമായ അനാസ്ഥയാണ് ജില്ലാ ആശുപത്രിയിലേതെന്നും അവര്‍ ആരോപിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ട ഡോക്ടര്‍ ഒരാഴ്ചയായി അവധിയിലാണെന്ന് അറിയാമെന്നിരിക്കെയാണ് ആശുപത്രി അധികൃതര്‍ ബോസിന്റെ മൃതദേഹം ഞായറാഴ്ച മോര്‍ച്ചറിയില്‍ വെച്ചതും തിങ്കളാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നറിയിച്ചതും. കൊണ്ടുവന്നപ്പോള്‍ത്തന്നെ ഡോക്ടറില്ലെന്നറിയിച്ചിരുന്നെങ്കില്‍ മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കഴിയുമായിരുന്നു.

ഡോക്ടര്‍മാര്‍ അവധിയിലാണെങ്കില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടത് ആശുപത്രി സൂപ്രണ്ടിന്റെ ചുമതലയാണ്. ഇക്കാര്യം പരാമര്‍ശിച്ചപ്പോള്‍ പുതിയ തസ്തികയുണ്ടാക്കൂ എന്നായിരുന്നു സൂപ്രണ്ടിന്റെ മറുപടിയെന്ന് ബോസിന്റെ ബന്ധുക്കളും ഒപ്പമെത്തിയ ജനപ്രതിനിധികളും പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഒരു ഡോക്ടര്‍ മാത്രമേയുള്ളൂ. അദ്ദേഹം മറ്റു ഡ്യൂട്ടികളിലോ അവധിയിലോ ആയാല്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കില്ലെന്നതാണ് ഇപ്പോഴത്തെ സാഹചര്യം. ഒപികളിലും നല്ല തിരക്കുള്ളതിനാല്‍ ഡോക്ടറില്ലെങ്കില്‍ പ്രതിസന്ധിയുണ്ടാകും. എല്ലാ വകുപ്പുകളിലും കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് ബദല്‍ സംവിധാനം ഒരുക്കുകയാണ് വേണ്ടതെന്ന് ആരോഗ്യ മേഖലയിലുള്ളവര്‍ വിലയിരുത്തുന്നു.

Tags: General HospitaldoctorkottayamLeave
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കുടുംബവഴക്ക്; ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

Kerala

കെ.ആര്‍ നാരായണൻ സ്മാരക ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച കുട്ടികളെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കണം: എൻ. ഹരി

Kottayam

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

Kerala

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

Kerala

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ വനിതാ ക്യാബ് ഡ്രൈവർ മുസ്‌കാൻ സമീർ ഖാനിൽ തുടങ്ങിയ അന്വേഷണം ഗുജറാത്തിൽ എത്തി ; മയക്കുമരുന്ന് ഡോൺ അബ്ദുൾ വഫ പിടിയിൽ

നേപ്പാളും ഇന്ത്യയുടെ ഭൂമി കയ്യേറിയിട്ടുണ്ടാകാം എന്ന പ്രസ്താവന;നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷായുടെ രാജി ആവശ്യപ്പെട്ട് വന്‍പ്രക്ഷോഭം

കുഞ്ഞിനെ തിരികെ വേണം: ശുചിമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ വലിച്ചെറിഞ്ഞ പെണ്‍കുട്ടിക്ക് മാനസാന്തരം

അണ്ണാമലൈ രാജിവെച്ചെന്ന് ബിജെപി വിരുദ്ധമാധ്യമങ്ങള്‍, അണ്ണാമലൈ അമിത് ഷായുമായി കൂടിക്കാഴ്ച പോലും നടന്നിട്ടില്ല

ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ചു, ടിക് ടോക്കിലെ തര്‍ക്കം കൊലപാതകത്തിന് കാരണം

രണ്ട് വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ വെടിവച്ച് വീഴ്‌ത്തി യുപി പൊലീസ് ; ഇവിടെ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയവർക്ക് പൊലീസ് സുരക്ഷ

ഇനി രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും പണം എവിടെ നിക്ഷേപിക്കും? സ്വിസ് ബാങ്ക് ഇനി വന്‍നിക്ഷേപങ്ങള്‍ രഹസ്യമാക്കിവെയ്‌ക്കില്ല

ഖുഷിനഗറിലെ ഫാസിൽ നഗറിന്റെ പേര് മാറ്റുമെന്ന് യോഗി , ഗുണ്ടകളെ തുരത്തിയത് പോലെ കൊതുക് രോഗ നിർമാർജനവും സാധ്യമായെന്നും മുഖ്യമന്ത്രി

വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം

ഇന്ത്യ-നേപ്പാൾ അതിർത്തിയുടെ 98% അതിർത്തി നിർണ്ണയിച്ചിട്ടുണ്ട്, മൂന്നാമതൊരു രാജ്യം ഇടപെടേണ്ടതില്ല: ബാലെൻ ഷായ്‌ക്ക് മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.