Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2026, 10:58 am IST
in Kottayam

കോട്ടയം: അഞ്ച് വകുപ്പുകളിലെ ഡോക്ടര്‍മാര്‍ ഒരേ ദിവസം അവധിയെടുത്തതിനെത്തുടര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം തിങ്കളാഴ്ച പ്രതിസന്ധിയിലായി. സര്‍ജന്‍ അവധിയെടുത്തതിനാല്‍ പോസ്റ്റ്‌മോര്‍ട്ടവും മുടങ്ങി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം കൊണ്ടുപോകാനെത്തിയവരും ആശുപത്രി അധികൃതരും തമ്മില്‍ വാക്കുതര്‍ക്കവും ബഹളവുമുണ്ടായി. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോകേണ്ടിവന്നു.

അസ്ഥിരോഗം, ശ്വാസകോശ രോഗം, മനോരോഗം, ത്വക്ക് രോഗം, നാഡീരോഗം എന്നീ വിഭാഗങ്ങളിലെ ഒപി കളാണ് ഡോക്ടര്‍മാരുടെ അവധികാരണം പ്രവര്‍ത്തനം മുടങ്ങിയത്. കൂട്ടഅവധി വിഷയത്തെപ്പറ്റി മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് അവധിയെടുക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ആശുപത്രി സൂപ്രണ്ട് ഡോ. സുഷമയുടെ നിലപാട്.

ഡോക്ടറില്ലാത്തതിനാല്‍ വിജയപുരം സ്വദേശി ബോസിന്റെ പോസ്റ്റ്‌മോര്‍ട്ടമാണ് മുടങ്ങിയത്. ഞായറാഴ്ച വൈകീട്ടാണ് മൃതദേഹം മോര്‍ച്ചറിയില്‍ വെച്ചത്. തിങ്കളാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം വിട്ടുനല്‍കാമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. ബോസിന്റെ ബന്ധുക്കള്‍ തിങ്കളാഴ്ച രാവിലെയെത്തിയപ്പോഴാണ് സര്‍ജനില്ലാത്തതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കില്ലെന്നറിയിച്ചത്. ഇത് വലിയ പ്രതിഷേധത്തിനു കാരണമായി. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോകേണ്ടിവന്നു.

പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന സര്‍ജന്‍ ഒരാഴ്ചയായി അവധിയിലാണെന്ന് ബോസിന്റെ ബന്ധുക്കള്‍ പറയുന്നു. മൃതദേഹം ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റ് മോര്‍ട്ടം നടത്തുമ്പോഴേക്കും ഏറെ സമയം നഷ്ടപ്പടും. പോസ്റ്റ് മോര്‍ട്ടം വൈകുന്നത് മൃതദേഹം അഴുകാന്‍ കാരണമാകുമെന്നും അവര്‍ ആശങ്ക അറിയിച്ചു. കഴിഞ്ഞയാഴ്ചയും ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം വൈകിയതിനാല്‍ ഒരു മൃതദേഹം അഴുകിയ സംഭവമുണ്ടായെന്നും അവിടെക്കൂടിയ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു.

ഇത്തരം സാഹചര്യത്തില്‍ ബന്ധുക്കള്‍ക്കുണ്ടാകുന്ന മാനസിക പ്രയാസം ഏറെയാണ്. കുറ്റകരമായ അനാസ്ഥയാണ് ജില്ലാ ആശുപത്രിയിലേതെന്നും അവര്‍ ആരോപിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ട ഡോക്ടര്‍ ഒരാഴ്ചയായി അവധിയിലാണെന്ന് അറിയാമെന്നിരിക്കെയാണ് ആശുപത്രി അധികൃതര്‍ ബോസിന്റെ മൃതദേഹം ഞായറാഴ്ച മോര്‍ച്ചറിയില്‍ വെച്ചതും തിങ്കളാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നറിയിച്ചതും. കൊണ്ടുവന്നപ്പോള്‍ത്തന്നെ ഡോക്ടറില്ലെന്നറിയിച്ചിരുന്നെങ്കില്‍ മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കഴിയുമായിരുന്നു.

ഡോക്ടര്‍മാര്‍ അവധിയിലാണെങ്കില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടത് ആശുപത്രി സൂപ്രണ്ടിന്റെ ചുമതലയാണ്. ഇക്കാര്യം പരാമര്‍ശിച്ചപ്പോള്‍ പുതിയ തസ്തികയുണ്ടാക്കൂ എന്നായിരുന്നു സൂപ്രണ്ടിന്റെ മറുപടിയെന്ന് ബോസിന്റെ ബന്ധുക്കളും ഒപ്പമെത്തിയ ജനപ്രതിനിധികളും പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഒരു ഡോക്ടര്‍ മാത്രമേയുള്ളൂ. അദ്ദേഹം മറ്റു ഡ്യൂട്ടികളിലോ അവധിയിലോ ആയാല്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കില്ലെന്നതാണ് ഇപ്പോഴത്തെ സാഹചര്യം. ഒപികളിലും നല്ല തിരക്കുള്ളതിനാല്‍ ഡോക്ടറില്ലെങ്കില്‍ പ്രതിസന്ധിയുണ്ടാകും. എല്ലാ വകുപ്പുകളിലും കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് ബദല്‍ സംവിധാനം ഒരുക്കുകയാണ് വേണ്ടതെന്ന് ആരോഗ്യ മേഖലയിലുള്ളവര്‍ വിലയിരുത്തുന്നു.

Tags: General HospitaldoctorkottayamLeave
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ മന്ത്രി കെ മുരളീധരന്‍, എന്നാല്‍ ശബരിമല ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം, ഇതാണ് വകുപ്പുകളുടെ ഏകോപനമെന്ന് പരിഹസിച്ച് സി ഐ ടി യു

Kerala

ശബരിമലയിൽ ഡോക്ടർമാരുടെ സേവനം വിട്ടുനൽകില്ലെന്ന നിലപാട് മനുഷ്യാവകാശ ലംഘനം: കെ. സുരേന്ദ്രൻ

Kerala

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

Kerala

സര്‍ക്കാര്‍ ശമ്പളം 3 ലക്ഷം, സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാസം 7 ലക്ഷം, ഡോക്ടര്‍ക്കെതിരെ

Kottayam

കുടുംബവഴക്ക്; ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

പുതിയ വാര്‍ത്തകള്‍

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം : 3 മരണം : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

കോണ്‍ഗ്രസിന്റേത് ഭാവിതലമുറയെ വെല്ലുവിളിക്കുന്ന രാഷ്‌ട്രീയം: ബിജെപി

എല്‍. പദ്മകുമാര്‍ ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാര്യ സദസ്യന്‍ പി.ആര്‍. ശശിധരന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു

എല്‍. പദ്മകുമാര്‍ വീരവ്രതത്തോടെ പ്രവര്‍ത്തിച്ച കാര്യകര്‍ത്താവ്: പി.ആര്‍. ശശിധരന്‍

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്: വരുമാനം 804 കോടി; യാത്രക്കാരുടെ എണ്ണം 77.38 ലക്ഷം

ബജറ്റിലുള്ളത് കേന്ദ്രപദ്ധതികളുടെ റീ ബ്രാന്റിങ് മാത്രം; സാമ്പത്തികം എങ്ങനെ കണ്ടെത്തുമെന്ന് വ്യക്തതയില്ല: ബി.ബി.ഗോപകുമാര്‍

വിഎസ്, പി. നാരായണന്‍, ജസ്റ്റിസ് കെ.ടി. തോമസ്
(പദ്മവിഭൂഷണ്‍); മമ്മൂട്ടി, വെള്ളാപ്പള്ളി (പദ്മഭൂഷണ്‍), ഡോ എ.ഇ. മുത്തുനായകം, കലാമണ്ഡലം വിമല മേനോന്‍,
കൊല്ലകയില്‍ ദേവകി അമ്മ (പദ്മശ്രീ)

പി. നാരായണനും ജസ്റ്റിസ് കെ.ടി. തോമസിനും ഇന്ന് പദ്മവിഭൂഷണ്‍ സമ്മാനിക്കും

അയോദ്ധ്യ ഫണ്ട് മോഷണ ആരോപണം; പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി, പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.