
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച പോര്‍വിമാനമാണ് തേജസ് . ഇത് വാങ്ങാന്‍ താൽപര്യം പ്രകടിപ്പിച്ചെത്തിയ ലോകരാജ്യങ്ങളും നിരവധിയാണ് . ഈജിപ്ത്, ശ്രീലങ്ക, യുഎഇ, സിംഗപ്പൂർ, മറ്റു ചില അറബ് രാജ്യങ്ങൾ എല്ലാം ഇന്ത്യയുടെ സ്വന്തം പോർവിമാനമായ തേജസ് വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചൈനയും പാക്കിസ്ഥാനും സംയുക്തമായി നിര്‍മിച്ച ജെഎഫ് 17 പോര്‍വിമാനവും , തേജസുമായി ഏറ്റുമുട്ടിയാൽ ഏതാകും മുന്നേറുക എന്ന ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്.
ജെഎഫ് 17 പോര്‍വിമാനത്തേക്കാള്‍ കൂടുതല്‍ അപകടകാരിയാണ് ഇന്ത്യയുടെ തേജസ് പോര്‍വിമാനമെന്നാണ് പല പ്രതിരോധ വിദഗ്ധരുടേയും അഭിപ്രായം. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡാണ് തേജസ് നിര്‍മിക്കുന്നത്. പാക്–ചൈനീസ് പോര്‍വിമാനത്തേക്കാള്‍ വില കൂടുതലാണെങ്കിലും പ്രകടനംകൊണ്ട് തേജസ് മികച്ചു നില്‍ക്കുന്നുവെന്നാണ് വിലയിരുത്തലുകള്‍. നേരത്തെ 28.5 ദശലക്ഷം ഡോളര്‍ വിലയിട്ടിരുന്ന ജെഎഫ് 17 പോര്‍വിമാനങ്ങളുടെ വില 25 ദശലക്ഷം ഡോളറാക്കി കുറച്ചിരുന്നു.
ഭാരംകുറഞ്ഞ ബോഡി, ക്വാഡ്രുപ്ലെക്‌സ് ഡിജിറ്റല്‍ ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സിസ്റ്റം, മൈക്രോപ്രൊസസര്‍ നിയന്ത്രിത യൂട്ടിലിറ്റി കണ്‍ട്രോള്‍, അമേരിക്കയുടെ ജിഇ 404IN എൻജിന്‍ തുടങ്ങി നിരവധി പ്രത്യേകതകള്‍ തേജസിനുണ്ട്. ഇതുവരെ നാലായിരത്തിലേറെ തവണ പരീക്ഷണ പറക്കല്‍ നടത്തിയിട്ടുള്ള യുദ്ധവിമാനങ്ങളാണ് തേജസ് .
തേജസിന്റെ എൻജിനും കോക്പിറ്റും ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സിസ്റ്റവും അടക്കം വെറും 45 മിനിറ്റിനുള്ളില്‍ ടെക്‌നിക്കല്‍ സ്റ്റാഫിന് മാറ്റി വെക്കാനാകും. ചൈനയും പാക്കിസ്ഥാനും ചേർന്നു നിർമിക്കുന്ന ഒറ്റ എൻജിൻ പോർവിമാനമാണ് ജെഎഫ്–17.
ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാന്റെ എഫ്–16 യുദ്ധവിമാനങ്ങൾ ഉൾപ്പെടെ 12 സൈനിക വിമാനങ്ങളാണ് ഇന്ത്യ നശിപ്പിക്കുകയോ കേടുപാട് വരുത്തുകയ ചെയ്തത്.ഇന്ത്യൻ വ്യോമസേന 300 കിലോമീറ്റർ ദൂരത്തേക്കു നടത്തിയ ആക്രമണത്തിൽ എഇഡബ്ല്യുആൻഡ്സി അല്ലെങ്കിൽ സിഗ്നൽ ഇന്റലിജൻസ് വിമാനവും എഫ്–16, ജെഎഫ്17 വിഭാഗങ്ങളിലേതെന്നു കരുതുന്ന 5 യുദ്ധവിമാനങ്ങളും തകർന്നു.അതുകൊണ്ട് തന്നെ പാകിസ്ഥാന്റെ ജെഎഫ്–17 ന്റെ നിലവാരം എത്രയെന്ന് ലോകരാജ്യങ്ങൾക്ക് വ്യക്തമായ ബോധ്യവുമുണ്ട്.