മന്തിക്കടയിലെ വിഷുദിന പോസ്റ്ററിൽ ശ്രീകൃഷ്ണനെ വികലമായി ചിത്രീകരിച്ചതിന്റെ പേരിൽ ഇടത് -ജിഹാദികളിൽ നിന്ന് സൈബർ ആക്രമണം നേരിട്ട താരമാണ് ഉണ്ണി മുകുന്ദൻ . ‘ ഇതിനെയൊക്കെ ലാഘവത്തോടെ കാണാന്‍ എന്നെ ഉപദേശിക്കുന്നവരോട് മാറി നില്‍ക്കണം എന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. സ്വന്തം വിശ്വാസങ്ങളെ പരിഹസിക്കുമ്പോള്‍ അത് ചിരിച്ചുതള്ളാന്‍ ഞാന്‍ നിങ്ങളുടെ ആ പഴയ സിനിമാക്കാരനല്ല.‘ എന്നും ഉണ്ണിമുകുന്ദൻ വ്യക്തമായി തന്നെ പറഞ്ഞിരുന്നു.
ഇതേ രീതിയിൽ മുൻപ് ശബരിമലയ്‌ക്കായി നിലനിന്നപ്പോൾ സ്റ്റൈൽ മന്നൻ രജനികാന്തും സൈബർ ആക്രമണം നേരിട്ടിരുന്നതായി ചൂണ്ടിക്കാട്ടുകയാണ് സോഷ്യൽ മീഡിയ. സനാതനവിശ്വാസികൾക്കായി നിലനിന്ന നട്ടെല്ലുള്ള സിനിമാക്കാരാണ് ഉണ്ണിയും, രജനികാന്തും, പവൻ കല്യാണുമെന്ന് സോഷ്യൽ മീഡിയ പറയുന്നു.
തന്റെ തിരക്കേറിയ ജീവിതത്തില്‍ നിന്ന് ഇടവേളയെടുത്ത് അദ്ദേഹം നടത്തുന്ന ആത്മീയയാത്രകൾ പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. ധ്യാനമാണ് തന്റെ മനസിന് ഇന്ന് ഊർജ്ജം നൽകുന്നതെന്ന രജനികാന്തിന്റെ വാക്കുകളും വൈറലായിട്ടുണ്ട് .
ഋഷികേശിലെ ആശ്രമം, ബദരീനാഥ്, ബാബ ഗുഹ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് രജനികാന്ത് പതിവായി യാത്ര നടത്താറുള്ളത് . ആഡംബരപൂർണ്ണമായ യാത്രയ്‌ക്ക് പകരം തീർത്ഥാടനമാണ് പലപ്പോഴും അദ്ദേഹം തിരഞ്ഞെടുക്കുന്നത്. തിരക്കേറിയ ഷെഡ്യൂൾകൾ ഉണ്ടായിരുന്നിട്ടും, അദ്ദേഹം ആരാധനാലയങ്ങൾ ദർശിക്കാൻ സമയം നീക്കിവയ്‌ക്കുന്നുണ്ട് . ആത്മീയ ധ്യാനങ്ങളാണ് അദ്ദേഹത്തിന്റെ ആന്തരിക പ്രതിഫലനത്തിന്റെയും സമാധാനത്തിന്റെയും മാർഗമെന്നും അദ്ദേഹം പറയുന്നു. രാഘവേന്ദ്ര സ്വാമിയുടെ കടുത്ത ഭക്തനാണ് രജനീകാന്ത്.
രജനീകാന്ത് 1985 ൽ ‘ശ്രീ രാഘവേന്ദ്രർ’ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. അതിൽ അദ്ദേഹം ടൈറ്റിൽ കഥാപാത്രത്തെയാണ് അവതരിപ്പിച്ചു. അത്തരം സിനിമകളിൽ പ്രവർത്തിക്കുന്നത് തനിക്ക് ‘ആത്മ സംതൃപ്തി’ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം മുൻപും പറഞ്ഞിരുന്നു. ശബരിമല യുവതീ പ്രവേശന വിവാദസമയത്തും ഭക്തർക്കായി ശബ്ദമുയർത്തിയ താരമാണ് രജനികാന്ത് .
സ്ത്രീകൾക്ക് സമൂഹത്തിൽ തുല്യത വേണമെന്നതിൽ തനിക്ക് അഭിപ്രായ വ്യത്യാസമില്ല.എന്നാൽ ക്ഷേത്രാചാരങ്ങളിലും,അനുഷ്ഠാനങ്ങളിലും പുറത്ത് നിന്നൊരു ഇടപെടൽ ഉണ്ടാകരുത്.കാരണം വർഷങ്ങളായി പാലിക്കുന്ന ഐതിഹ്യങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്.സുപ്രീം കോടതിയെ ബഹുമാനിക്കുന്നു.എന്നാൽ ഇത്തരം വിഷയങ്ങളിൽ,ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിധി പറയുമ്പോൾ അത് കുറച്ചു കൂടി കരുതലോടെ വേണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഇതാണിപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത് .
















