കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളെജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയ്‌ക്ക് പിന്നില്‍ ആദ്യം മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ വില്ലന്‍ അവിടുത്തെ പ്രൊഫസര്‍ റാമിനെ ആയിരുന്നു. കുട്ടികളെ ജാതി അധിക്ഷേപം നടത്തുന്ന റാം ആയിരുന്നു മാധ്യമങ്ങള്‍ക്ക് മുന്നിലെ പ്രധാന കുറ്റവാളി.
ഒരു ചാനല്‍ ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കണ്ടെത്തിയ വിഷയം തന്നെ ‘ജാതി വെറിയുടെ റാം രാജ്യം” എന്നായിരുന്നു. റാം എന്ന പ്രൊഫസര്‍ സംഘപരിവാര്‍ കാരനോ, ബിജെപിയ്‌ക്കാരനോ അല്ലെങ്കിലും ജാതി വെറിയുടെ പ്രൊഫസറെ കുറ്റപ്പെടുത്തുമ്പോള്‍ ആ ടിവി ചാനല്‍ ഹിന്ദുത്വ രാഷ്‌ട്രീയത്തെ തന്നെയാണ് കുറ്റപ്പെടുത്തുന്നത്.
അതിനിടെയാണ് കേസിലെ രണ്ടാമത്തെ വില്ലനായി ഒരു ലോണ്‍ ആപ് കമ്പനി കടന്നുവന്നത്. ഈ കമ്പനിയില്‍ നിന്നും നിതിന്‍ രാജ് അഞ്ചരക്കണ്ടി കോളെജിലെ ഒരു അധ്യാപികയുടെ പേരില്‍ വായ്‌പ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയത് മൂലം ആവര്‍ നിതിന്‍ രാജിന്റെയും അധ്യാപികയുടെയും മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഈ വായ്‌പയെക്കുറിച്ച് കോളെജില്‍ നടന്ന ഒരു ചര്‍ച്ചയ്‌ക്ക് ശേഷമാണ് മൊബൈല്‍ ഫോണ്‍ മേശപ്പുറത്ത് വെച്ച് നിതിന്‍ രാജ് കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തതെന്ന് പറയുന്നു.
പക്ഷെ ഇനിയാണ് കഥയിലെ മൂന്നാമത്തെ വില്ലന്‍ കടന്നുവരുന്നത്. അത് അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയാണ്. പേര് അബ്ദുള്‍ ജബ്ബാര് ഹാജി. യഥാര്‍ത്ഥത്തില്‍ ഈ കോളെജിന്റെ പേര് അഞ്ചരക്കണ്ടി ദന്തല്‍ കോളെജ് എന്നല്ല, കണ്ണൂര്‍ ദന്തല്‍ കോളെജ് എന്നാണ്. ഈ കെട്ടിടം അനധികൃതമായാണ് ഉടമ അബ്ദുള്‍ ജബ്ബാര് ഹാജി കെട്ടിപ്പൊക്കിയിരിക്കുന്നത്. കയ്യേറിയെടുത്ത ഭൂമിയിലാണ് ഈ കോളെജ് കെട്ടിടം എന്നും പറയുന്നു. അബ്ദുള്‍ ജബ്ബാര് ഹാജിയുടെ പേരില്‍ ക്രിമിനല്‍ കേസുകളുള്ളതായും പറയുന്നു.
എന്തായാലും കോളെജ് ഉടമയായ വില്ലന്‍ രംഗത്തെത്തിയതോടെ കേരളത്തിലെ മാധ്യമങ്ങല്‍ക്ക് അല്‍പം കലി അടങ്ങിയിട്ടുണ്ട്. നേരത്തെ കോളെജ് പ്രൊഫസര്‍ റാമിന് നേരെ ആക്രമണോത്സുകമായി ക്യാമറ തിരിച്ചവര്‍ പക്ഷെ അബ്ദുള്‍ ജബ്ബാര്‍ ഹാജിയ്‌ക്ക് നേര്‍ക്ക് ക്യാമറ തിരിക്കാന്‍ തയ്യാറല്ല.
അബ്ദുള്‍ ഹാജിയുടെ മുസ്ലിംലീഗുമായുള്ള ബന്ധവും പുറത്തുവന്നിട്ടുണ്ട്. കണ്ണൂർ മാട്ടൂൽ സ്വദേശിയായ എം.എ. അബ്ദുൾ ജബ്ബാർ ഹാജി (A.K. Abdul Jabbar) അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളേജ്/മെഡിക്കൽ കോളേജ് ട്രസ്റ്റ് ചെയർമാനാണ്. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് സ്ഥിതിചെയ്യുന്നത് മിച്ചഭൂമിയിലാണെന്നും, 300 ഏക്കറോളം സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്നും ലാൻഡ് ബോർഡ് കണ്ടെത്തിയതായി വാർത്തകളുണ്ട്. കറുവപ്പട്ട തോട്ടങ്ങള്‍ അനധികൃതമായി കയ്യേറുന്നതില്‍ ഇടത് പക്ഷ സര്‍ക്കാരിനും പങ്കുള്ളതായി പറയുന്നു.ഭൂമി കൈയേറ്റം, ഭൂമി തരംമാറ്റൽ, വ്യാജരേഖ ചമയ്‌ക്കൽ, അനധികൃത പണമിടപാട് എന്നിവയുമായി ബന്ധപ്പെട്ട് അബ്ദുൾ ജബ്ബാർ ഹാജിക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.ബിഡിഎസ് വിദ്യാർത്ഥിയുടെ മരണം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട മാനേജ്മെന്റ് നടപടികൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മലപ്പുറം ജില്ലാപഞ്ചായത്ത്: മുസ്ലിം ലീഗ് പ്രതിനിധിയായ ജബ്ബാർ ഹാജി മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതായി 2025 ഡിസംബറിലെ വാർത്തകളിൽ പരാമർശമുണ്ട്. അബ്ദുള്‍ ജബ്ബാര് ഹാജിയുടെ മറ്റൊരു ദന്തല്‍ കോളെജായ കാസര്‍ഗോഡെ പൊയ്നാച്ചി സെഞ്ച്വറി ദന്തല്‍ കോളെജിലും വിദ്യാര്‍ത്ഥികള്‍ക്കെതിരായ അധ്യാപകപീഢനം ചര്‍ച്ച ചെയ്തിരുന്നെങ്കിലും അവിടെയും നടപടികള്‍ കൈക്കൊണ്ടിട്ടില്ല എന്ന വിവാദവും കത്തിനില്‍ക്കുന്നു. അവിടെ പുതുതായി കോളെജില്‍ വരുന്ന വിദ്യാര്‍ത്ഥികളെ കരിവാരിത്തേച്ച് ഇലകള്‍ ഉടുപ്പിച്ച് പ്രാകൃത രീതിയില്‍ നിര്‍ത്തുന്ന രീതി ഇവിടെയുണ്ടായിരുന്നുവെന്നും പറയുന്നു. സെഞ്ച്വറിയിലും പല നിയമലംഘനം നടന്നിട്ടുണ്ട്. അബ്ദുള്‍ ജബ്ബാര് ഹാജിയുടെ കോളെജുകള്‍ ഇടിമുറികളായി മാറിയതിനാല്‍ വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടാറില്ല. ഇതുവരെ അബ്ദുള്‍ ജബ്ബാര് ഹാജിയുടെ ഒരു ചിത്രം പോലും മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്നതാണ് അപഹാസ്യം. കേരളത്തിലെ ഇടത് ജിഹാദി മാധ്യമങ്ങള്‍ ഇപ്പോള്‍ ഈ വിഷയം തേച്ചുമാച്ചു കളയാന്‍ മറ്റ് വാര്‍ത്തകള്‍ക്ക് പിന്നാലെ നെട്ടോട്ടമോടുന്ന കാഴ്ചയാണ് കാണുന്നത്.
എന്തായാലും, മൂന്നാമത്തെ വില്ലന്റെ രംഗപ്രവേശത്തോടെ കണ്ണൂര്‍ ദന്തല്‍ കോളെജിലെ ആത്മഹത്യാവിഷയം ഇനി കാര്യമായി വിശകലനം ചെയ്യാനും മാധ്യമങ്ങള്‍ക്ക് മടിയ്‌ക്കുന്നു. ഇപ്പോള്‍ റാമിനെയും ലോണ്‍ ആപിനെയും പോലും പഴയതുപോലെ കുറ്റപ്പെടുത്താന്‍ വയ്യാത്ത സ്ഥിതിയിലായിരിക്കുന്നു കേരളത്തിലെ മാധ്യമങ്ങള്‍ എന്നതാണ് കഷ്ടം.
















