ആലുവ : മൊബൈൽ ഷോറൂമിൽ നിന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. എടത്തല എൻ.എ.ഡി തൈപറമ്പിൽ വീട്ടിൽ സാനു സേവ്യർ (34)നെയാണ് വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 10 ന് രാത്രിയാണ് സംഭവം.
കടയുടെ മുൻവശത്തുള്ള ഷട്ടറിന്റെ ലോക്ക് പൊളിച്ച് അകത്ത് അകത്തു കയറുകയായിരുന്നു. കൗണ്ടർ ഡ്രോയിൽ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപ, സർവീസിംഗിനായി കൊണ്ടുവന്ന 13 മൊബൈൽ ഫോണുകൾ , സിസിടിവി ഡി വി ആർ, മൊബൈൽ ചാർജറുകൾ എന്നിവയാണ് മോഷണം പോയതായി പറയുന്നത്. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് മോഷ്ടാവ് പിടിയിലാകുന്നത്.
മൂവാറ്റുപുഴ ഡിവൈഎസ്പി അബ്ദുൾ മുനീറിന്റെ നേതൃത്വത്തിൽ വാഴക്കുളം ഇൻസ്പെക്ടർ അനീഷ്.എ, എസ്.ഐമാരായ എസ്.എൻ സുമിത, പി.എസ് ജോജി, പ്രദീപ് മോൻ, എ.എസ്.ഐമാരായ സി.ടി ഗിരീഷ് കുമാർ, പി.വി അനൂപ്, സീനിയർ സി പി ഒ മാരായ വർഗീസ് ടി വേണാട്ട്, അക്ബർ അലി, സി.പി.ഒ മാരായ വിമൽ, ഇബ്രാഹിം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
















