കൊച്ചി: എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വയോധികയെ മകനെത്തി കൂട്ടിക്കൊണ്ടുപോയി. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി കമലാക്ഷിയെയാണ് മകൻ എത്തി കൂട്ടി കൊണ്ടുപോയത്. മാധ്യമ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അമ്മയെ കൊണ്ടുപോകാൻ മകനെത്തിയത്.
ഇന്നലെ ഭർത്താവിനൊപ്പമാണ് കമലാക്ഷി പെൻഷൻ വാങ്ങാൻ എറണാകുളത്ത് എത്തിയത്. എന്നാൽ മറവി രോഗമുള്ള അച്ഛൻ അമ്മയെ കൊണ്ടുപോകാൻ മറന്നുപോകുകയായിരുന്നു എന്ന് മകൻ പറഞ്ഞു. ഇന്നലെ വൈകിട്ടോടെ വയോധികയെ ബസ് സ്റ്റാൻഡിൽ കണ്ടതിനെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വൃദ്ധയെ വനിത പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ബന്ധുക്കൾ രാവിലെ എ റണാകുളം ബസ് സ്റ്റാൻഡിൽ കമലാക്ഷിയെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നുവെന്നാണ് ആരോപണം ഉയർന്നത്. ആശുപത്രിയില്‍ കൊണ്ടുപോകുന്നതായി അറിയിച്ച് ഭര്‍ത്താവും ബന്ധുക്കളുമാണ് ഇവിടെ എത്തിച്ചതെന്ന് കമലാക്ഷി പൊലീസിനോട് പറഞ്ഞത്. രാവിലെ മുതല്‍ വൈകിട്ട് വരെ വയോധിക ബസ് സ്റ്റാന്‍ഡില്‍ തുടരുകയായിരുന്നു.
















