നാസിക് : നാസികിലെ ടിസിഎസ് കമ്പനിയില്‍ നടന്ന ലവ് ജിഹാദിനും മതപരിവര്‍ത്തനത്തിനും പിന്നിലെ ബുദ്ധികേന്ദ്രം നിദാഖാന്‍ എന്ന കമ്പനിയുടെ എച്ച് ആര്‍ മാനേജര്‍. ഇവരാണ് കമ്പനിയിലെ വനിതാ ജീവനക്കാരെ സഹപ്രവർത്തകർക്ക് ലൈംഗിക പീഡനത്തിന് ഇരയാക്കാനും മതപരിവർത്തനത്തിന് പ്രേരിപ്പിക്കാനും കൂട്ടു നിന്നത്. പക്ഷെ കണ്ടാല്‍ ഇവരെ ഒരു മാന്‍പേടയായേ തോന്നൂ. ഈ ലവ് ജിഹാദ്, മതപരിവര്‍ത്തന ലോബിയുടെ ലേഡി ക്യാപ്റ്റൻ എന്നാണ് നിദ ഖാനെ വിളിച്ചിരുന്നത്. നിദാ ഖാനാണ് സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുകയും അവരെ നിസ്‌കരിക്കാനും ഹിജാബ് ധരിക്കാനും നിർബന്ധിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തതെന്നും ആരോപിക്കപ്പെടുന്നു.
ഹിന്ദു പെൺകുട്ടികളെ നിങ്ങളുടെ കാമുകിമാരാക്കി വിവാഹം കഴിക്കൂവെന്ന് നിദാഖാന്‍ ഉള്‍പ്പെടെയുള്ള പ്രതികൾ നിരന്തരം പറയാറുണ്ടെന്നും ഇതര മതക്കാരോട് മതം മാറാൻ പറയാറുണ്ടായിരുന്നുവെന്നും അവരുടെ മതത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നുവെന്നും നാസിക് ഓഫീസിലെ കരാർ ജീവനക്കാരൻ എൻഡിടിവിയോട് പറഞ്ഞു.
നിദാഖാന്റെ ലവ് ജിഹാദ് കെണി എങ്ങിനെ?
ഇനി നിദാ ഖാന്‍ എങ്ങിനെയാണ് ലവ് ജിഹാദ് കെണിയിലേക്ക് ഹിന്ദു പെണ്‍കുട്ടികളെ അകപ്പെടുത്തുന്നത് എന്ന് നോക്കാം.എച്ച് ആര്‍ മാനേജരായ നിദ ഖാൻ ഒരു ഹിന്ദു പെൺകുട്ടിയെ കമ്പനിയിലേക്ക് റിക്രൂട്ട് ചെയ്യുമ്പോള്‍ ഒരു കാര്യം ഉറപ്പ് വരുത്തും. സാമ്പത്തിക പരാധീനത ഉള്ള കുടുംബത്തില്‍ നിന്നും വന്നതാണ് ആ പെണ്‍കുട്ടി എന്ന കാര്യമാണ് ഉറപ്പ് വരുത്തുക. ഈ ജോലി ആ പെൺകുട്ടിക്ക് വളരെ അത്യാവശ്യം ആണെന്നും ഉറപ്പാക്കും. അങ്ങിനെയെങ്കില്‍ ആ പെണ്‍കുട്ടിക്ക് നാസിക്കിലെ ടിസിഎസില്‍ ജോലി ഉറപ്പാണ്. കാരണം നിദ ഖാൻ ആ ഹിന്ദു പെണ്‍കുട്ടിയെ ജോലിക്ക് എടുത്തിരിക്കും. പിന്നീട് ഈ സാമ്പത്തിക പരാധീനത ഉള്ള പശ്ചാത്തലത്തില്‍ നിന്നും വന്ന പെണ്‍കുട്ടിയെ ആസിഫ് അൻസാരി, ഷാഫി ഷെയ്ഖ് , ഷാരൂഖ്ഖുറേഷി, റസാ മേമൻ തൗസിഫ് അത്തർ ഡാനിഷ് ഷെയ്ഖ് തുടങ്ങിയ ജിഹാദി ഗ്രൂമിങ് ടീമിലേക്ക് അയക്കും. ഇവര്‍ ഈ പെണ്‍കുട്ടിയെ പ്രണയോ അടുപ്പമോ ഒക്കെ കാണിച്ച് ഒടുവില്‍ ലൈംഗികമായി ചൂഷണം ചെയ്യും. അതോടെ ആ പെണ്‍കുട്ടി എന്നെന്നേയ്‌ക്കുമായി ഇവരുടെ കുരുക്കില്‍ വീഴും. ഇതാണ് നാസിക്കിലെ ടിസിഎസില്‍ നടന്ന കോര്‍പറേറ്റ് ജിഹാദ്.
പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ അന്വേഷണത്തിൽ നിദാഖാനാണ് ഈ കമ്പനിയിലെ ലവ് ജിഹാദിനും മതപരിവര്‍ത്തനത്തിനും ചുക്കാന്‍ പിടിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലൈംഗികാതിക്രമത്തെക്കുറിച്ച് ഒരു വനിതാ ജീവനക്കാരി ഇമെയിൽ അയച്ച് പരാതിപ്പെട്ടിട്ടും നിദ ഖാൻ എന്ന HR ഉദ്യോഗസ്ഥ ഇടപെടാൻ തയ്യാറായില്ലെന്നാണ് SIT അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. നിദ ഖാനെയും കമ്പനിയിലെ ടീം ലീഡര്‍മാരായ മറ്റ് ആറു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആരാണ് നിദ ഖാൻ?
നിദ ഖാൻ TCS ന്റെ പൂനെ ഓഫീസിൽ ജോലി ചെയ്തിരുന്ന HR ഉദ്യോഗസ്ഥയായിരുന്നു. ജീവനക്കാരുടെ പരാതികൾ പരിഹരിക്കൽ, POSH (Prevention of Sexual Harassment) നിയമങ്ങൾ പാലിക്കുന്നതു ഉറപ്പാക്കൽ എന്നിവയായിരുന്നു പ്രധാന ചുമതലകൾ. അവർ തന്നെയാണ് വനിതാ ജീവനക്കാരെ സഹപ്രവർത്തകർക്ക് ലൈംഗിക പീഡനത്തിന് ഇരയാക്കാനും മതപരിവർത്തനത്തിന് പ്രേരിപ്പിക്കാനും കൂട്ടു നിന്നതെന്നതാണ് ഏറെ ഗൗരവം നിറഞ്ഞ വിഷയം.
ലിങ്ക്ഡിൻ പ്രൊഫൈൽ പ്രകാരം, നിദ ഖാൻ പൂനെ സാവിത്രിബായി ഫുലെ സർവകലാശാല മുൻ വിദ്യാർത്ഥിനിയാണ്. ഒരു പരാതി ലഭിച്ചിട്ടും നടപടി എടുക്കാതിരിക്കുകയും ഇത്ര ഗൗരവമേറിയ വിഷയം മേൽ ഉദ്യോഗസ്ഥരിലേക്ക് കൈമാറാതിരിക്കുകയും ചെയ്തതിനാൽ ലൈംഗികാതിക്രമത്തിന് പ്രേരണ നൽകിയെന്ന കുറ്റമാണ് നിദയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
















