India

ടിസിഎസിലെ മതപരിവര്‍ത്തനം: ‘പോയി ഹിന്ദു പെണ്‍കുട്ടികളെ വിവാഹം കഴിക്കൂ’

: 'Go and marry Hindu girls'

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മുംബൈ: നാസിക്കിലെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിലെ ലൈംഗിക പീഡന, മതംമാറ്റ വിവാദങ്ങള്‍ കത്തിപ്പടരുന്നു. സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ ചാനലുകളിലും വൈറലായ വാര്‍ത്ത പക്ഷേ, പല മലയാളം മാധ്യമങ്ങളും അറിഞ്ഞ മട്ടില്ല. പോയി ഹിന്ദു പെണ്‍കുട്ടികളെ വിവാഹം കഴിക്കൂയെന്ന് ചിലര്‍ ആഹ്വാനം ചെയ്യാറുണ്ടെന്നും താന്‍ അത് കേട്ടിട്ടുണ്ടെന്നും ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്. ചില ഇസ്ലാമിസ്റ്റുകളാണ് ഇതേ മതത്തില്‍ പെട്ട കൂട്ടുകാരോട് പോയി ഹിന്ദു പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ പറയുന്നത്.

ഇത്തരം ഒന്‍പത് കേസുകളാണ് പോലീസ് അന്വേഷിക്കുന്നത്. യുവതിയടക്കം ഏഴ് പേരാണ് കേസുകളില്‍ അറസ്റ്റിലായത്. മറ്റൊരു ജീവനക്കാരി മുങ്ങിയിരിക്കുകയാണ്. ഹിന്ദു പെണ്‍കുട്ടികളുമായി ചങ്ങാത്തം കൂടുക, അവരെ മതംമാറ്റി വിവാഹം കഴിക്കുക അതാണ് പലര്‍ക്കും നല്‍കിയിരുന്ന നിര്‍ദേശം. സംസാരിക്കുമ്പോഴെല്ലാം മതം പറയാനാണ് മറ്റൊരു നിര്‍ദേശം, 2021 മുതല്‍ ഇത്തരം കാര്യങ്ങള്‍ ഇവിടെ നടക്കുന്നുണ്ടെന്നും ഇതിന് പണം നല്‍കാറുണ്ടെന്നും ഒരു കരാര്‍ ജോലിക്കാരന്‍ പറഞ്ഞു.

എച്ച്ആര്‍ ചുമതലയുള്ള യുവതിക്കും പണം ലഭിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് നാസിക് പോലീസ് കേസുകള്‍ അന്വേഷിക്കുന്നത്. ഡാനിഷ് ഷെയ്ഖ്, തൗസീഫ് അത്തര്‍, റാസ മേമന്‍, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അന്‍സാരി, എച്ച് ആര്‍ മാനേജര്‍ നിത ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്. മതംമാറ്റ സംഘത്തിന്റെ ക്യാപ്റ്റന്‍ നിത ഖാന്‍ ആയിരുന്നു. അവരാണ് പെണ്‍കുട്ടികളുമായി അടുത്തിടപഴകി അവരെ പാട്ടിലാക്കിയിരുന്നത് പലരെയും മതംമാറ്റി ഹിജാബ് ധരിപ്പിച്ചു. നമാസ് ചെയ്യിപ്പിക്കുകയുമുണ്ടായി.

Recent Posts