ന്യൂദൽഹി: നിശ്ശബ്ദമായ കരുനീക്കങ്ങളുമായി മോദീ സര്‍ക്കാര്‍ അമേരിക്കയുടെ ചാരസംഘടനയായ സിഐഎയെ വരെ ഞെട്ടിക്കുന്നു. സിഐഎ ഏജന്‍റ് എന്ന് കരുതപ്പെടുന്ന യുഎസ് സ്പെഷ്യല്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായ ടെറന്‍സ് ആര്‍വെല്ലെ ജാക്സന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനാണ് ബംഗ്ലാദേശിലെ ധാക്കയിലുള്ള ഷെറാട്ടണ്‍ ഹോട്ടലില്‍ മുറിയെടുത്തത് എന്ന് കരുതുന്നു.
മോദി എസ് സിഒ സമ്മേളനത്തിന് ചൈനയിലേക്ക് പുറപ്പെടുന്നത് അമേരിക്കയെ അസ്വസ്ഥപ്പെടുത്തിയിരുന്നു. അന്ന് ചൈനയില്‍ വെച്ച് മോദി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിനെയും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനെയും മോദി കണ്ടിരുന്നു. ഈ സമയത്ത് തന്നെയാണ് ധാക്കയിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ അമേരിക്കയുടെ സ്പെഷ്യല്‍ ഏജന്‍റായ ടെറന്‍സ് ആര്‍വെല്ലെ ജാക്സനെ വെടിയേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ആരാണ് ടെറന്‍സ് ആര്‍വെല്ലെ ജാക്സനെ വധിച്ചത് എന്നത് ഇന്നും ദുരൂഹമായി തുടരുന്നു.
ഏറ്റവും തമാശ ബംഗ്ലാദേശിലെ പൊലീസിന് പോലും ഷെറട്ടണിലെ ആ ഹോട്ടല്‍മുറിയിലേക്ക് പ്രവേശിക്കാന്‍ അമേരിക്ക അനുവദിച്ചില്ല എന്നതാണ്. ടെറന്‍സ് ആര്‍വെല്ലെ ജാക്സന്റെ മൃതദേഹം രഹസ്യമായാണ് ധാക്കയില്‍ നിന്നും അമേരിക്കയിലേക്ക് കൊണ്ടുപോയത്.
കഴിഞ്ഞ ദിവസം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂര്‍, മിസോറാം സംസ്ഥാനങ്ങളിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് ആയുധ പരിശീലനവും ഡ്രോണ്‍ പരിശീലനവും നല‍്കാന്‍ അമേരിക്കയില്‍ നിന്നും ഒരു ചാരന്‍ ഇന്ത്യയില്‍ എത്തിയിരുന്നു. ഇന്ത്യയിലെ ഒരു വിമാനത്താവളത്തില്‍ നിന്നാണ് മാത്യു വാന്‍ഡൈക് എന്ന പേരുള്ള ഈ അമേരിക്കന്‍ രഹസ്യ ഏജന്‍റിനെയും അയാളുടെ അനുയായികളായി ഒപ്പമുണ്ടായിരുന്ന ആറ് ഉക്രൈന്‍ പട്ടാളക്കാരെയും പിടികൂടിയത്. ഇവര്‍ മ്യാന്‍മറിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു. പക്ഷെ അതിനിടെയിലെ കയ്യില്‍ വിലങ്ങ് വീണു.
റഷ്യയിലെ രഹസ്യ ഇന്‍റലിജന്‍സ് വിഭാഗത്തില്‍ നിന്നും കിട്ടിയ അറിവിന്റെ അടിസ്ഥാനത്തിലാണ് മാത്യു വാന്‍ഡൈക്കിനെ പിടികൂടാന്‍ കഴിഞ്ഞത്. എന്‍ഐഎ ആണ് മാത്യു വാന്‍ഡൈകിനെ പിടികൂടിയത്. ൽഹി കോടതി ഈ ഏഴ് വിദേശികളെ 11 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയില്‍ നല്‍കിയിരുന്നു. .
ഇയാള്‍ യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്ക് ദുരൂഹസാഹചര്യത്തില്‍ ഡ്രോൺ എത്തിച്ചുവെന്നതും ഇന്ത്യയോട് ശത്രുതയുള്ള മിസോറാമിലെയും മണിപ്പൂരിലെയും വംശീയ കലാപം കുത്തിപ്പൊക്കുന്നവരുമായും കൂടിക്കാഴ്ച നടത്തിയെന്നതുംറിപ്പോര്‍ട്ടുകള്‍ പറയുന്നു. മിലിറ്ററി ഗ്രേഡുള്ള ആയുധങ്ങളിലാണ് മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് ഇത്തരം വിദേശ ഏജന്‍റുമാര്‍ പരിശീലനം നല്‍കുന്നത്. അതുകൊണ്ട് തന്നെയാണ് അവിടെ വിഘടനവാദികളെ ഒതുക്കുക എന്ന ദൗത്യം ഇന്ത്യന്‍ പട്ടാളത്തിനും .ശ്രമകരമാകുന്നത്.
ഇന്ത്യയിൽ നിന്ന് മടങ്ങാൻ ശ്രമിക്കുന്നതിനിടെ ലഖ്‌നൗ, ഡൽഹി, കൊൽക്കത്ത വിമാനത്താവളങ്ങളിൽ വെച്ചാണ് അവരെ അറസ്റ്റ് ചെയ്തതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.മ്യാൻമറുമായി 500 കിലോമീറ്ററിലധികം നീളമുള്ള അതിർത്തി പങ്കിടുന്ന മിസോറം, പ്രത്യേകിച്ച് ചിൻ സംസ്ഥാനത്തോട് ചേർന്ന്, വിദേശ പൗരന്മാർക്ക് നിയന്ത്രിത പ്രദേശമാണ്. എഫ്‌ഐആർ അനുസരിച്ച്, ഈ ഏഴ് പേര്‍ മ്യാൻമറിലേക്ക് അതിർത്തി കടക്കുന്നതിന് മുമ്പ് മിസോറാമിൽ വന്നിറങ്ങിയതായും അവിടെ ഇന്ത്യയോട് ശത്രുതയുള്ള വംശീയ വിഭാഗങ്ങളിലെ ചില അംഗങ്ങളെ കണ്ടുമുട്ടിയതായും ആരോപിക്കപ്പെടുന്നു. കൂടാതെ, പ്രതികൾ യൂറോപ്പിൽ നിന്ന് മിസോറാമിൽ ഡ്രോണുകൾ എത്തിച്ച് അതിർത്തി കടത്തിയെന്നും പറയപ്പെടുന്നു.
വിദേശികളെ ശനിയാഴ്ച ഡ്യൂട്ടി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി, അദ്ദേഹം അവരെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു, തുടർന്ന് തിങ്കളാഴ്ച മറ്റൊരു കോടതിയില്‍ വാദം കേൾക്കൽ നടന്നു. അവരെ 11 ദിവസത്തേക്ക് എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടതായി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
എന്തായാലും കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയില്‍ മാത്യു വാന്‍ഡൈകിനെ വീല്‍ ചെയറില്‍ കൊണ്ടുപോകുന്ന ദൃശ്യം വൈറലായി പ്രചരിച്ചിരുന്നു. മോദി സര്‍ക്കാരിനോട് കളിച്ചാല്‍ ഇതായിരിക്കും വിധി എന്ന രീതിയില്‍ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെയ്‌ക്കപ്പെട്ടിരുന്നു.
















