Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ജനമനസ് അട്ടിമറിക്കാന്‍ ശീര്‍ഷാസനം മതിയാവില്ല

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Apr 11, 2026, 10:37 am IST
in Article

കേരളത്തിലെ ഇരുമുന്നണികളും ആവുന്നതെല്ലാം ചെയ്യുകയാണ്. തെരഞ്ഞെടുപ്പുവേളയില്‍ വേണ്ടുംവിധം എല്ലാശ്രമവും നടത്തി, ബിജെപി-എന്‍ഡിഎ ജയിക്കാതിരിക്കാന്‍. കഴിഞ്ഞൊരു മാസത്തിലേറെ പരിശ്രമം അതിനായിരുന്നു. വോട്ടെടുപ്പ് തീര്‍ന്നതോടെ അതടങ്ങി എന്നാണ് കരുതിയത്. ‘മരുമക്കളെ പേടിപ്പിക്കാന്‍ മക്കളെ കൊല്ലുക’ എന്ന തന്ത്രമാണിന്ന് ഇരുമുന്നണികളും പയറ്റുന്നത്. അതിന്റെ ഭാഗമാണ് കള്ളവോട്ടെന്നും വോട്ടിന് നോട്ടെന്നുമുള്ള പ്രചാരണം. തരംതാണ രാഷ്‌ട്രീയ പിത്തലാട്ടങ്ങളാണ് പാലക്കാട്ടും ആലപ്പുഴയിലും തിരുവനന്തപുരത്തുമെല്ലാം നടത്തുന്നത്.

യുഡിഎഫ് തൂത്തുവാരും എന്ന് അവര്‍ പറയുന്നു. മൂന്നാമൂഴത്തിനാണ് വോട്ടെന്ന് ഇടതുമുന്നണിയും കൊട്ടിപ്പാടുന്നു. ഇരുമുന്നണികളും നിരാശപ്പെടേണ്ടിവരുമെന്നാണ് സംസ്ഥാനത്തെ വോട്ടുനില ബോധ്യപ്പെടുത്തുന്നത്. 50 ശതമാനത്തിലധികം വോട്ടുനേടി ബിജെപി വിജയിക്കുമെന്നാണ് പൊതുവെ കരുതുന്നത്. ബിജെപി ജയിക്കുമെന്ന് പ്രതീക്ഷയുള്ള സ്ഥലങ്ങളിലെല്ലാം അട്ടിമറിക്ക് രണ്ടുമുന്നണികളും യോജിച്ച് പരിശ്രമിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ശിവന്‍കുട്ടിയും ശബരീനാഥും ഒത്തുകളിച്ചു എന്നത് പകല്‍പോലെ വ്യക്തമാണ്.

മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ ലീഗും മാര്‍ക്സിസ്റ്റുകാരും വോട്ടുമറിച്ചു എന്നത് ഒരു ആരോപണമായി ആരും കരുതുന്നില്ല. വിദേശത്തുള്ള വോട്ടര്‍മാര്‍ക്ക് കാശു നല്‍കാനും ടിക്കറ്റ് ഉറപ്പുവരുത്താനും തീവ്രപരിശ്രമം തന്നെ നടത്തിയിട്ടുണ്ട്. വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരനും പ്രശാന്തുമായിരുന്നു ഒത്തുകളി. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഇതിനായുള്ള ആസൂത്രണം നടത്തി.

കഴക്കൂട്ടത്ത് തനിക്കെതിരെ വ്യാജ ആരോപണമാണ് ബിജെപി ഉന്നയിക്കുന്നതെന്നായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥിയുടെ നെഞ്ചത്തടിച്ചുള്ള കരച്ചില്‍. പാലക്കാട്ടാണെങ്കില്‍ ശോഭാ സുരേന്ദ്രനെ പൂട്ടാന്‍ കോണ്‍ഗ്രസ് ആസൂത്രിത ശ്രമമാണ് നടത്തിയത്. തലയില്‍ മുണ്ടിട്ട് വൃദ്ധയ്‌ക്ക് കാശുനല്‍കി ‘ബിജെപി ഇതാ കാശ് നല്‍കിയേ’ എന്ന മുറവിളിയാണുയര്‍ത്തിയത്. കോണ്‍ഗ്രസിന്റെ മണ്ടയില്‍ എഴുതിയത് മാന്തിയാലും മായ്ച്ചാലും മാറില്ലെന്നതുപോലെ അതെല്ലാം പൊളിഞ്ഞിരിക്കുന്നു.

ബിജെപിക്ക് കുരുക്കൊരുക്കാന്‍ കഠിനശ്രമം നടത്തുമ്പോഴാണ് ശിവന്‍കുട്ടിയ്‌ക്കും പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍മാഷിനും എ. എ. റഹീമിനും കുരുക്കൊരുങ്ങുന്നത്. മൂവരും ചേര്‍ന്നൊരു താലിചാര്‍ത്തി തിമിര്‍ത്ത കല്യാണമാണ് ഇപ്പോള്‍ കുരുക്കായത്. കുംഭമേളയില്‍ മുത്തുമാല വിറ്റതോടെ വൈറലായ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് ഫര്‍മാന്‍ ഖാനെന്ന ചെറുപ്പക്കാരനെക്കൊണ്ട് കല്യാണം കഴിപ്പിച്ചത്. അത് വലിയ ഒരാഘോഷമാക്കിയിരുന്നു. ആഘോഷം തീരും മുമ്പാണ് കുരുക്കുവീണത്. ദേശീയ പട്ടികവര്‍ഗ കമ്മിഷന്റെ അന്വേഷണത്തിലാണ് ഈ മധ്യപ്രദേശുകാരി പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ല എന്നു കണ്ടെത്തിയത്. മധ്യപ്രദേശ് പോലീസ് അന്വേഷണത്തിനായി കേരളത്തിലെത്തുകയും ചെയ്തിരുന്നു.

നേരത്തെ ഒരു സ്വര്‍ണ വ്യാപാരി ഈ പെണ്‍കുട്ടിയെ എഴുന്നള്ളിച്ച് പ്രചാരണം നടത്തിയിരുന്നു. അതിനു പിറകെയാണ് ഭീകരവാദബന്ധമുള്ള ഫര്‍മാന്‍ഖാന്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങിയത്. ഇതൊരു ലവ് ജിഹാദാണെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇനി ശിവന്‍കുട്ടിക്കും ഗോവിന്ദേട്ടനും റഹിം ഇക്കയ്‌ക്കും ജാമ്യം കിട്ടുമോ എന്ന് നോക്കിയാല്‍ മതി. ഏതായാലും കേസൊതുക്കാനും ജനമനസ്സിനെ ഇളക്കാനും ശീര്‍ഷാസനം കൊണ്ടൊന്നും സാധിക്കില്ലെന്നുറപ്പാണ്.

മരിക്കാറാകുമ്പോള്‍ വിരോധം, നശിക്കാറാകുമ്പോള്‍ ബ്രഹ്്മവിരോധം എന്ന മട്ടിലായിട്ടുണ്ട് ഇരുമുന്നണികളുടെയും വെപ്രാളം. മഞ്ചേശ്വരത്തും തൃശൂരും പാലക്കാട്ടും തിരുവനന്തപുരത്തും കാട്ടിക്കൂട്ടുന്ന വേവലാതികളും വെപ്രാളങ്ങളും അതിന്റെ ഭാഗമായേ കരുതാനാകൂ.

Tags: A A RahimEducation Minister V SivankuttyCPM KeralaCPM-Congress deal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

Kerala

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

Kerala

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

പുതിയ വാര്‍ത്തകള്‍

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.