Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

ഇന്ത്യയുടെ വലിയ ജീനിയസ് നീക്കമായിരുന്നെന്നാണ് ഇപ്പോള്‍ യുഎസിലെ എവിയേഷന്‍ വിദഗ്ധനും യുഎസ് യുദ്ധവിമാന പൈലറ്റുമായിരുന്ന റയാന്‍ ബോഡന്‍ഹെയ്‌മര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2026, 01:19 am IST
inIndia, World, Defence

ഓപ്പറേഷന്‍ സിന്ദൂര്‍ യുദ്ധത്തില്‍ പാകിസ്ഥാനെതിരെ റഫാല്‍ യുദ്ധവിമാനം ഉപയോഗിച്ചപ്പോള്‍ ഇന്ത്യ വലിയൊരു സൂത്രപ്പണി ചെയ്തിരുന്നു. റഫാല്‍ യുദ്ധവിമാനങ്ങളുടെ വാലില്‍ റഫാലിന്‍റേതിന് തത്തുല്ല്യമായ സിഗ്നലുകള്‍ വിട്ടിരുന്ന വ്യാജ സംവിധാനത്തെ ഇന്ത്യ ഉപയോഗിച്ചിരുന്നു. ഇത് ഇന്ത്യയുടെ വലിയ ജീനിയസ് നീക്കമായിരുന്നെന്നാണ് ഇപ്പോള്‍ യുഎസിലെ എവിയേഷന്‍ വിദഗ്ധനും യുഎസ് യുദ്ധവിമാന പൈലറ്റുമായിരുന്ന റയാന്‍ ബോഡന്‍ഹെയ്‌മര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ മൂന്ന് റഫാല്‍ യുദ്ധവിമാനങ്ങളെ പാകിസ്ഥാന്‍ ചൈനീസ് നിര്‍മ്മിതമായ ജെ10 സി വിമാനം ഉപയോഗിച്ച് മിസൈല്‍ ആക്രമണത്തിലൂടെ തകര്‍ത്തതായി ചൈനയും പാകിസ്ഥാനും അവകാശപ്പെട്ടിരുന്നു. പക്ഷെ പാകിസ്ഥാന്‍ ചൈനയുടെ യുദ്ധവിമാനത്തില്‍ നിന്നും അയച്ച മിസൈലുകള്‍ തട്ടി തകര്‍ന്നത് ഇന്ത്യയുടെ ഒറിജിനല്‍ റഫാല്‍ അല്ല, റഫാലിന്റെ വാലില്‍ കെട്ടിയിട്ടിരുന്ന റഫാലിന്റെ മായാരൂപമായിരുന്നുവെന്ന് ഇന്ത്യ വെളിപ്പെടുത്തിയിരുന്നു. ഇത് ശരിയാണെന്ന് റയാന്‍ ബോഡന്‍ഹെയ്‌മര്‍ പറയുന്നു.

എങ്ങിനെയാണ് വാലില്‍ കെട്ടിയിട്ടിരിക്കുന്ന റഫാലിന് തത്തുല്യമായ സിഗ്നലുകള്‍ പുറത്തുവിടുന്ന ഈ മായാരൂപം പ്രവര്‍ത്തിക്കുന്നത്? റഫാല്‍ പറക്കുന്നതിനിടയില്‍ പാകിസ്ഥാന്റെ റഡാറുകള്‍ ഉണ്ടെന്നിരിക്കട്ടെ. ആ റഡാറിന് അരികില്‍ എത്തിയാല്‍ ഒറിജിനല്‍ റഫാല്‍ യുദ്ധവിമാനത്തിന്റെ സിഗ്നലുകള്‍ ഓഫാകും. പകരം വാലില്‍ കെട്ടിയ ഈ വ്യാജസംവിധാനത്തില്‍ നിന്നുള്ള സിഗ്നലുകള്‍ മാത്രമാണ് പുറത്തുപോയിരുന്നത്. അതോടെ പാകിസ്ഥാന്‍ ഉപയോഗിച്ചിരുന്ന ചൈനയുടെ റഡാറുകള്‍ തെറ്റായി നല്‍കിയ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ചൈനയുടെ തന്നെ മിസൈലുകള്‍ ഈ വ്യാജസംവിധാനത്തെയാണ് അടിച്ചിട്ടത്. യഥാര്‍ത്ഥവിമാനത്തെ അടിച്ചിട്ടിരുന്നെങ്കില്‍ ചൈനയുടെ ഉപഗ്രഹങ്ങള്‍ക്ക് അതിന്റെ യഥാതഥ ചിത്രങ്ങള്‍ പുറത്തുവിടാന്‍ കഴിഞ്ഞേനെ.

ശത്രുവിനെ വലയ്‌ക്കുന്ന എന്താണ് റഫാലിന്റെ ഇലക്ട്രോണിക് രൂപം

ശത്രുവിന്റെ മിസൈലുകളെയും റഡാറുകളെയും ആശയക്കുഴപ്പത്തിലാക്കാന്‍ കഴിയുന്ന എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഫൈബര്‍ ഓപ്റ്റിക് അടിസ്ഥാനമാക്കിയുള്ള റഫാലിന്റെ ഇലക്ട്രോണിക് രൂപം മാത്രമാണ് ഈ ഡ്യൂപ്ലിക്കേറ്റ് റഫാല്‍ വിമാനം. എക്സ് ഗാര്‍ഡ് എന്നാണ് ഇതിനെ വിളിക്കുന്നത്. എഐ ഉപയോഗിച്ച് സാധ്യമാക്കിയ കെട്ടിവലിക്കാവുന്ന ഫൈബര്‍ ഓപ്റ്റിക് വിമാനരൂപമാണിതെന്ന് പറയുന്നു. ഇതിന് 30 കിലോഗ്രാം വരെ ഭാരം വരും.

എങ്ങിനെയാണ് പാകിസ്ഥാനെ ചതിച്ച ഡ്യൂപ്ലിക്കേറ്റ് റഫാല്‍ പ്രവര്‍ത്തിക്കുന്നത്?

ഒറിജിനല്‍ റഫാല്‍ വിമാനത്തിന്റെ വാലില്‍ നിന്നും ഏകദേശം 100 മീറ്റര്‍ നീളമുള്ള ഒരു ഓപ്റ്റിക് ഫൈബര്‍ കേബിള്‍ കെട്ടിയിടും. ഇതില്‍ എക്സ് ഗാര്‍ഡ് എന്ന 30 കിലോഗ്രാം ഭാരമുള്ള ഉപകരണം ഘടിപ്പിക്കും. ഈ എക്സ് ഗാര്‍ഡിനുള്ളില്‍ എഐ പ്രാപ്തമാക്കുന്ന റഫാലിന് തത്തുല്ല്യമായ സിഗ്നലുകള്‍ പുറപ്പെടുവിയ്‌ക്കും. എന്നാല്‍ പാകിസ്ഥാന്റെ റഡാറുകളില്‍ ഒറിജിനല്‍ റഫാല്‍ വിമാനത്തിന്റെ സിഗ്നലുകള്‍ ഓഫായിരിക്കും. അതേ സമയം, റഫാല്‍ അതിന്റെ വാലില്‍ കെട്ടിവലിക്കുന്ന 30 കിലോ ഭാരമുള്ള എക്സ് ഗാര്‍ഡില്‍ നിന്നും പുറപ്പെടുവിക്കുന്ന ഇലക്ട്രോണിക് സിഗ്നലുകള്‍ സജീവമായിരിക്കും. ഈ സിഗ്നലുകള്‍ പിടിച്ചെടുക്കുന്ന പാകിസ്ഥാന്‍ റഡാറുകളുടെ നിര്‍ദേശപ്രകാരമാണ് പാകിസ്ഥാന്‍ മിസൈലുകള്‍ അയയ്‌ക്കുന്നത്. ഈ മിസൈലുകള്‍ അടിച്ച് താഴെയിട്ടത് ഒറിജിനല്‍ റഫാല്‍ യുദ്ധവിമാനത്തെയല്ല, അതിന്റെ വാലില്‍ പാകിസ്ഥാനെ ചതിക്കാനായി കെട്ടിയിരിക്കുന്ന 30 കിലോഗ്രാം തൂക്കമുള്ള വ്യാജനായ എക്സ് ഗാര്‍ഡിനെയാണ്. റഫാലിന്റെ ഇലക്ട്രോണിക് യുദ്ധതന്ത്രസന്നാഹങ്ങളുടെ ഭാഗമാണ് റഫാലിന്റെ വാലില്‍ കെട്ടിയിരിക്കുന്ന എഐ പ്രാപ്തമാക്കിയ ഈ വ്യാജ ഇലക്ട്രോണിക്സ് റഫാല്‍.

ഇന്ത്യ ഉപയോഗിച്ചത് യുദ്ധചരിത്രത്തിലെ ഏറ്റവും വലിയ ‘ചതി’കളില്‍ ഒന്ന്

ഇതുവരെ നടന്ന യുദ്ധചരിത്രത്തില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ഏറ്റവും ഫലപ്രദമായ ചതി എന്നാണ് അമേരിക്കന്‍ യുദ്ധവിമാനത്തിന്റെ പൈലറ്റായ റയാന്‍ ബോര്‍ഡന്‍ ഹീമര്‍ ഇതേക്കുറിച്ച് പറഞ്ഞത്. പാകിസ്ഥാന്‍ അയച്ച മിസൈലുകള്‍ ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനങ്ങളെ ഇടിച്ചിട്ടു എന്ന വാര്‍ത്തയില്‍ തെറ്റില്ല. പക്ഷെ പാകിസ്ഥാന്‍ അയച്ച ചൈനീസ് നിര്‍മ്മിതമായ പിഎല്‍-15 മിസൈലുകള്‍ അടിച്ചിട്ടത് ഒറിജിനല്‍ റഫാലിന്റെ വാലില്‍ കെട്ടിയിരിക്കുന്ന ഈ മായാരൂപമായ എക്സ് ഗാര്‍ഡിനെയാണ്. പിഎല്‍15 മിസൈല്‍ ഏറ്റ ഉടന്‍ തകര്‍ന്ന് താഴെ വീഴുന്നത് എക്സ് ഗാര്‍ഡാണ്, അല്ലാതെ യഥാര്‍ത്ഥ റഫാല്‍ യുദ്ധവിമാനമല്ലെന്ന് അര്‍ത്ഥം.

പാകിസ്ഥാന്റെ ചൈനീസ് നിര്‍മ്മിത മിസൈല്‍ റഫാലില്‍ തട്ടിയതായുള്ള ഇലക്ട്രോണിക്സ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് മൂന്ന് റഫാല്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടതായി പാകിസ്ഥാന്‍ അവകാശപ്പെട്ടത്. പക്ഷെ ഇത് തികച്ചും തെറ്റാണെന്ന് ജെയിന്‍സ് ഡിഫന്‍സ് വീക്ക് ലി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ ഇസ്രയേല്‍ സഹായത്തോടെ നടത്തിയ ഒരു മായാരൂപ പ്രയോഗത്തില്‍ പാകിസ്ഥാന്‍ വീഴുകയായിരുന്നുവെന്ന് പറയുന്നു. ഇതേക്കുറിച്ച് പ്രതിരോധവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഇന്ത്യന്‍ മാസികയായ ഇന്ത്യന്‍ ഡിഫന്‍സ് റിസര്‍ച്ച് വിങ്ങും വിശദമായ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്.

Tags: RafaleLatest newsIndia Pak warRafale decoyRyan Bodenheimer. Operation Sindoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

Kerala

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

India

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.