Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

"ഒന്നിച്ച് നില്‍ക്കാത്ത ഒരു വിഭാഗത്തിനും അള്ളാഹുവിന്റെ സഹായം ഉണ്ടാകില്ലെന്നും ഭിന്നിച്ചു പോകാതെ ഒന്നിച്ചു നിന്നാല്‍ മാത്രമേ സമുദായത്തിന് നേട്ടങ്ങള്‍ കൈവരിക്കാനാവൂ" -ഇതായിരുന്നു വനിതാ ലീഗ് നേതാവ് ആയിഷ ഫര്‍സാനയുടെ പ്രസ്താവന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2026, 12:55 am IST
in Kerala
ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

തിരുവനന്തപുരം: ഗുരുവായൂര്‍ സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ വര്‍ഗ്ഗീയ പറയുന്നു എന്നാരോപിച്ചാണ് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി അബൂബക്കറും മുസ്ലിം ലീഗുമെല്ലാം ഗുരുവായൂര്‍ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നല്‍കിയത്. കഴിഞ്ഞ 50 വര്‍ഷമായി ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പെടെ നില‍കൊള്ളുന്ന 45 ശതമാനം ഹിന്ദുവോട്ടര്‍മാരുള്ള ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ എന്തുകൊണ്ട് ഹിന്ദുസമുദായത്തില്‍ നിന്നും ഒരു എംഎല്‍എ എത്തുന്നില്ല എന്ന ചോദിച്ചതിനാണ് ഗോപാലകൃഷ്ണനെ ലീഗും സിപിഎമ്മും വറുത്തത്.

മതേതരത്വത്തെ ഗോപാലകൃഷ്ണന്‍ ബലി കൊടുക്കുന്നു എന്നായിരുന്നു ആരോപണം. അതിന് ശേഷം ഗോപാലകൃഷ്ണന്‍ കഴിഞ്ഞ 50 വര്‍ഷമായി ഗുരുവായൂര്‍ മണ്ഡലത്തില്‍ ജയിച്ച് എംഎല്‍എമാരുടെ പേര് അച്ചടിച്ച ഒരു ഫ്ലെക്സ് ഗുരുവായൂരില്‍ ഉയര്‍ത്തിയിരുന്നു. 1977 മുതലുള്ള ലിസ്റ്റ് എടുത്താല്‍ ബിവിഎസ് തങ്ങള്‍, പി.കെ.കെ. ബാവ(മൂന്ന് തവണ), പി.എം. അബൂബക്കര്‍, പി.ടി. കുഞ്ഞുമുഹമ്മദ്, കെ.വി. അബ്ദുള്‍ ഖാദര്‍ (മൂന്ന് തവണ), എന്‍.കെ. അക്ബര്‍ എന്നിവരാണ് ഗുരുവായൂരില്‍ ഇതുവരെ എംഎല്‍എമാര്‍ ആയിട്ടുള്ളത്. ഇനി ഇതു മാറണം, മാറ്റത്തിനായി ഗോപാലകൃഷ്ണന് ഒരു വോട്ട് എന്നായിരുന്നു ഫ്ലെക്സിലെ അഭ്യര്‍ത്ഥന. ഇതോടെ ഗോപാലകൃഷ്ണന്‍ വലിയ ഹിന്ദുവര്‍ഗ്ഗീയ വാദിയായാണ് സിപിഎമ്മും ലീഗും കോണ്‍ഗ്രസും കുറ്റപ്പെടുത്തിയത്. ഉടനെ ഗോപാലകൃഷ്ണന്‍ ഒരു കുല കദളിപ്പഴവുമായി ഗുരുവായൂരപ്പനെ കാണാന്‍ പോകുന്ന ചിത്രവും കാണിച്ചിരുന്നു. അതിന് ഗോപാലകൃഷ്ണന്‍ തന്നെ ഒരു അടിക്കുറിപ്പും നല്‍കിയിരുന്നു. മറ്റു സ്ഥാനാര്‍ത്ഥികള്‍ക്ക് ആര്‍ക്കും ഗുരുവായൂരപ്പനെ കാണാന്‍ പോകാന്‍ പറ്റില്ലല്ലോ എന്നായിരുന്നു ഗോപാലകൃഷ്ണന്റെ പരിഹാസം. ഇതോടെ സമൂഹമാധ്യമങ്ങളില്‍ ഗോപാലകൃഷ്ണനെതിരെ മറ്റ് പാര്‍ട്ടികളുടെ അട്ടഹാസം ഉറക്കെ മുഴങ്ങുകയാണ്.

 ലീഗിന്റെ ആയിഷ ഫര്‍സാനയും ഫാത്തിമ തെഹ്ളിയയും പറയുന്നതും ചെയ്യുന്നതും മതേതരത്വം

എന്നാല്‍ ഇപ്പോള്‍ വനിതാലീഗ് നേതാവ് ആയിഷ ഫര്‍സാന നടത്തിയ പച്ചവര്‍ഗ്ഗീയ പ്രസ്താവന മതേതരമാണോ എന്നാണ് ബിജെപി ചോദിക്കുന്നത്. “ഒന്നിച്ച് നില്‍ക്കാത്ത ഒരു വിഭാഗത്തിനും അള്ളാഹുവിന്റെ സഹായം ഉണ്ടാകില്ലെന്നും ഭിന്നിച്ചു പോകാതെ ഒന്നിച്ചു നിന്നാല്‍ മാത്രമേ സമുദായത്തിന് നേട്ടങ്ങള്‍ കൈവരിക്കാനാവൂ” -ഇതായിരുന്നു വനിതാ ലീഗ് നേതാവ് ആയിഷ ഫര്‍സാനയുടെ പ്രസ്താവന. ഈ വര്‍ഗ്ഗീയമായ പരാമര്‍ശത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ബിജെപിയും എല്‍ഡിഎഫും.

കഴിഞ്ഞ ദിവസം, കാസര്‍ഗോഡ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഷാനവാസ് പാദൂരിനെതിരെ ആയിഷ ഫര്‍സാന ഇതുപോലെ വര്‍ഗ്ഗീയത പച്ചയ്‌ക്ക് പറഞ്ഞിരുന്നു. കപട വിശ്വാസിയുടെ പണിയെടുക്കുന്നവന്‍ എന്നാണ് ഷാനവാസിനെ ആയിഷ ഫര്‍സാന കുറ്റപ്പെടുത്തിയത്. മുള്ളേരിയയിലെ യുഡിഎഫ് കുടുംബ യോഗത്തിലെ പ്രസംഗത്തിനിടെയായിരുന്നു പ്രതികരണം.

ഇതുവരെ ബിജെപിയ്‌ക്കും ബിജെപിയിലെ ചില സ്ഥാനാര്‍ത്ഥികള്‍ക്കും എതിരെ വര്‍ഗ്ഗീയതയുടെ കാര്‍ഡെടുത്ത് കളിയ്‌ക്കുകയായിരുന്നു. മുസ്ലീം ലീഗ് ഇത് വരെ. പക്ഷെ ഇപ്പോള്‍ ലീഗിന് വിശദീകരണം നല്‍കാനാവാത്ത പ്രതിസന്ധിയാണ് അവസാനനിമിഷം ഈയൊരു പ്രസ്താവനയിലൂടെ ആയിഷ ഫര്‍സാന സൃഷ്ടിച്ചത്.

അതുപോലെ പേരാമ്പ്രയില്‍ മത്സരിക്കുന്ന മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ളിയയ്‌ക്കെതിരെ വര്‍ഗ്ഗീയ ആരോപണം ഉയര്‍ത്തുന്നത് ബിജെപി പോലുമല്ല, എല്‍ഡിഎഫ് ആണ്. അവിടുത്തെ എല്‍ഡിഎപ് സ്ഥാനാര്‍ത്ഥി ടി.പി. രാമകൃഷ്ണന്‍ ആണ്. ‘നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ (സമുദായത്തിലെ) കുട്ടിക്ക്’ എന്ന് വരെ മുസ്ലീംലീഗ് ഫാത്തിമയ്‌ക്ക് വേണ്ടി മൈക്ക് അനൗണ്‍സ് മെന്‍റ് നടത്തിയതായി പറയുന്നു. ഇതിന് പുറമെ തീവ്ര ഇസ്ലാമികവാദം പറയുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഫാത്തിമ രഹസ്യമായി നടത്തിയ നീക്കം മാധ്യമപ്രവര്‍ത്തകര്‍ മണത്തറിയുകയും അത് വാര്‍ത്തയാകുകയും ചെയ്തു.ഇതോടെ അതുവരെ ഓടി നടന്നിരുന്ന ഫാത്തിമ തെഹ്ളിയ തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഈ പ്രചാരണയോഗത്തില്‍ നിന്നും വിട്ടുനിന്നു. അപ്പോള്‍ ഗോപാലകൃഷ്ണനെ വര്‍ഗ്ഗീയവാദിയാക്കാന്‍ ശ്രമിക്കുന്ന മുസ്ലിംലീഗ് നേതാക്കള്‍ എന്തുകൊണ്ടാണ് മസ്ലിംലീഗിന്റെ ഒളിഞ്ഞുള്ള ഈ ആരോപണം വര്‍ഗ്ഗീയമാണെന്ന് അംഗീകരിക്കുന്നില്ല. എന്തുകൊണ്ട് സിപിഎം ആയിഷ ഫര്‍സാനയ്‌ക്കെതിരെയും ഫാത്തിമ തെഹ്ളിയയ്‌ക്കെതിരെയും കേസെടുക്കാന്‍ മുതിരുന്നില്ല?

 

 

 

Tags: Latest newsKerala Assembly election2026Fathima TahliaAyisha Farzanacommunal commentselecton2026B GopalakrishnanperambraFathima Tehlia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)
India

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

Entertainment

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

Kerala

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

Kerala

എം.ബി. രാജേഷിനെ തോല്‍പിച്ച വി.ടി. ബല്‍റാമിനേക്കാള്‍ എന്ത് യോഗ്യതയാണ് പി.രാജീവിനെ തോല്‍പിച്ച അബ്ദുള്‍ ഗഫൂറിനുള്ളത്? ഇബ്രാഹിം കുഞ്ഞിന്റെ മകനെന്ന…

Kerala

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

പുതിയ വാര്‍ത്തകള്‍

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, കൊച്ചിന്‍ ,തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും നോട്ടീസ്

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.