Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

"ഒന്നിച്ച് നില്‍ക്കാത്ത ഒരു വിഭാഗത്തിനും അള്ളാഹുവിന്റെ സഹായം ഉണ്ടാകില്ലെന്നും ഭിന്നിച്ചു പോകാതെ ഒന്നിച്ചു നിന്നാല്‍ മാത്രമേ സമുദായത്തിന് നേട്ടങ്ങള്‍ കൈവരിക്കാനാവൂ" -ഇതായിരുന്നു വനിതാ ലീഗ് നേതാവ് ആയിഷ ഫര്‍സാനയുടെ പ്രസ്താവന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2026, 12:55 am IST
in Kerala
ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

തിരുവനന്തപുരം: ഗുരുവായൂര്‍ സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ വര്‍ഗ്ഗീയ പറയുന്നു എന്നാരോപിച്ചാണ് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി അബൂബക്കറും മുസ്ലിം ലീഗുമെല്ലാം ഗുരുവായൂര്‍ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നല്‍കിയത്. കഴിഞ്ഞ 50 വര്‍ഷമായി ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പെടെ നില‍കൊള്ളുന്ന 45 ശതമാനം ഹിന്ദുവോട്ടര്‍മാരുള്ള ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ എന്തുകൊണ്ട് ഹിന്ദുസമുദായത്തില്‍ നിന്നും ഒരു എംഎല്‍എ എത്തുന്നില്ല എന്ന ചോദിച്ചതിനാണ് ഗോപാലകൃഷ്ണനെ ലീഗും സിപിഎമ്മും വറുത്തത്.

മതേതരത്വത്തെ ഗോപാലകൃഷ്ണന്‍ ബലി കൊടുക്കുന്നു എന്നായിരുന്നു ആരോപണം. അതിന് ശേഷം ഗോപാലകൃഷ്ണന്‍ കഴിഞ്ഞ 50 വര്‍ഷമായി ഗുരുവായൂര്‍ മണ്ഡലത്തില്‍ ജയിച്ച് എംഎല്‍എമാരുടെ പേര് അച്ചടിച്ച ഒരു ഫ്ലെക്സ് ഗുരുവായൂരില്‍ ഉയര്‍ത്തിയിരുന്നു. 1977 മുതലുള്ള ലിസ്റ്റ് എടുത്താല്‍ ബിവിഎസ് തങ്ങള്‍, പി.കെ.കെ. ബാവ(മൂന്ന് തവണ), പി.എം. അബൂബക്കര്‍, പി.ടി. കുഞ്ഞുമുഹമ്മദ്, കെ.വി. അബ്ദുള്‍ ഖാദര്‍ (മൂന്ന് തവണ), എന്‍.കെ. അക്ബര്‍ എന്നിവരാണ് ഗുരുവായൂരില്‍ ഇതുവരെ എംഎല്‍എമാര്‍ ആയിട്ടുള്ളത്. ഇനി ഇതു മാറണം, മാറ്റത്തിനായി ഗോപാലകൃഷ്ണന് ഒരു വോട്ട് എന്നായിരുന്നു ഫ്ലെക്സിലെ അഭ്യര്‍ത്ഥന. ഇതോടെ ഗോപാലകൃഷ്ണന്‍ വലിയ ഹിന്ദുവര്‍ഗ്ഗീയ വാദിയായാണ് സിപിഎമ്മും ലീഗും കോണ്‍ഗ്രസും കുറ്റപ്പെടുത്തിയത്. ഉടനെ ഗോപാലകൃഷ്ണന്‍ ഒരു കുല കദളിപ്പഴവുമായി ഗുരുവായൂരപ്പനെ കാണാന്‍ പോകുന്ന ചിത്രവും കാണിച്ചിരുന്നു. അതിന് ഗോപാലകൃഷ്ണന്‍ തന്നെ ഒരു അടിക്കുറിപ്പും നല്‍കിയിരുന്നു. മറ്റു സ്ഥാനാര്‍ത്ഥികള്‍ക്ക് ആര്‍ക്കും ഗുരുവായൂരപ്പനെ കാണാന്‍ പോകാന്‍ പറ്റില്ലല്ലോ എന്നായിരുന്നു ഗോപാലകൃഷ്ണന്റെ പരിഹാസം. ഇതോടെ സമൂഹമാധ്യമങ്ങളില്‍ ഗോപാലകൃഷ്ണനെതിരെ മറ്റ് പാര്‍ട്ടികളുടെ അട്ടഹാസം ഉറക്കെ മുഴങ്ങുകയാണ്.

 ലീഗിന്റെ ആയിഷ ഫര്‍സാനയും ഫാത്തിമ തെഹ്ളിയയും പറയുന്നതും ചെയ്യുന്നതും മതേതരത്വം

എന്നാല്‍ ഇപ്പോള്‍ വനിതാലീഗ് നേതാവ് ആയിഷ ഫര്‍സാന നടത്തിയ പച്ചവര്‍ഗ്ഗീയ പ്രസ്താവന മതേതരമാണോ എന്നാണ് ബിജെപി ചോദിക്കുന്നത്. “ഒന്നിച്ച് നില്‍ക്കാത്ത ഒരു വിഭാഗത്തിനും അള്ളാഹുവിന്റെ സഹായം ഉണ്ടാകില്ലെന്നും ഭിന്നിച്ചു പോകാതെ ഒന്നിച്ചു നിന്നാല്‍ മാത്രമേ സമുദായത്തിന് നേട്ടങ്ങള്‍ കൈവരിക്കാനാവൂ” -ഇതായിരുന്നു വനിതാ ലീഗ് നേതാവ് ആയിഷ ഫര്‍സാനയുടെ പ്രസ്താവന. ഈ വര്‍ഗ്ഗീയമായ പരാമര്‍ശത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ബിജെപിയും എല്‍ഡിഎഫും.

കഴിഞ്ഞ ദിവസം, കാസര്‍ഗോഡ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഷാനവാസ് പാദൂരിനെതിരെ ആയിഷ ഫര്‍സാന ഇതുപോലെ വര്‍ഗ്ഗീയത പച്ചയ്‌ക്ക് പറഞ്ഞിരുന്നു. കപട വിശ്വാസിയുടെ പണിയെടുക്കുന്നവന്‍ എന്നാണ് ഷാനവാസിനെ ആയിഷ ഫര്‍സാന കുറ്റപ്പെടുത്തിയത്. മുള്ളേരിയയിലെ യുഡിഎഫ് കുടുംബ യോഗത്തിലെ പ്രസംഗത്തിനിടെയായിരുന്നു പ്രതികരണം.

ഇതുവരെ ബിജെപിയ്‌ക്കും ബിജെപിയിലെ ചില സ്ഥാനാര്‍ത്ഥികള്‍ക്കും എതിരെ വര്‍ഗ്ഗീയതയുടെ കാര്‍ഡെടുത്ത് കളിയ്‌ക്കുകയായിരുന്നു. മുസ്ലീം ലീഗ് ഇത് വരെ. പക്ഷെ ഇപ്പോള്‍ ലീഗിന് വിശദീകരണം നല്‍കാനാവാത്ത പ്രതിസന്ധിയാണ് അവസാനനിമിഷം ഈയൊരു പ്രസ്താവനയിലൂടെ ആയിഷ ഫര്‍സാന സൃഷ്ടിച്ചത്.

അതുപോലെ പേരാമ്പ്രയില്‍ മത്സരിക്കുന്ന മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ളിയയ്‌ക്കെതിരെ വര്‍ഗ്ഗീയ ആരോപണം ഉയര്‍ത്തുന്നത് ബിജെപി പോലുമല്ല, എല്‍ഡിഎഫ് ആണ്. അവിടുത്തെ എല്‍ഡിഎപ് സ്ഥാനാര്‍ത്ഥി ടി.പി. രാമകൃഷ്ണന്‍ ആണ്. ‘നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ (സമുദായത്തിലെ) കുട്ടിക്ക്’ എന്ന് വരെ മുസ്ലീംലീഗ് ഫാത്തിമയ്‌ക്ക് വേണ്ടി മൈക്ക് അനൗണ്‍സ് മെന്‍റ് നടത്തിയതായി പറയുന്നു. ഇതിന് പുറമെ തീവ്ര ഇസ്ലാമികവാദം പറയുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഫാത്തിമ രഹസ്യമായി നടത്തിയ നീക്കം മാധ്യമപ്രവര്‍ത്തകര്‍ മണത്തറിയുകയും അത് വാര്‍ത്തയാകുകയും ചെയ്തു.ഇതോടെ അതുവരെ ഓടി നടന്നിരുന്ന ഫാത്തിമ തെഹ്ളിയ തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഈ പ്രചാരണയോഗത്തില്‍ നിന്നും വിട്ടുനിന്നു. അപ്പോള്‍ ഗോപാലകൃഷ്ണനെ വര്‍ഗ്ഗീയവാദിയാക്കാന്‍ ശ്രമിക്കുന്ന മുസ്ലിംലീഗ് നേതാക്കള്‍ എന്തുകൊണ്ടാണ് മസ്ലിംലീഗിന്റെ ഒളിഞ്ഞുള്ള ഈ ആരോപണം വര്‍ഗ്ഗീയമാണെന്ന് അംഗീകരിക്കുന്നില്ല. എന്തുകൊണ്ട് സിപിഎം ആയിഷ ഫര്‍സാനയ്‌ക്കെതിരെയും ഫാത്തിമ തെഹ്ളിയയ്‌ക്കെതിരെയും കേസെടുക്കാന്‍ മുതിരുന്നില്ല?

 

 

 

Tags: communal commentselecton2026B GopalakrishnanperambraFathima TehliaLatest newsKerala Assembly election2026Fathima TahliaAyisha Farzana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)
India

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)
India

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

India

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

പുതിയ വാര്‍ത്തകള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.