കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ടി.സിദ്ദിഖ് എംഎൽഎ ദുരന്തത്തിൽ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട ശ്രുതിക്ക് വീട് നൽകാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന് ആരോപണം ശക്തം. വയനാട് സിപിഎം ജില്ലാ സെക്രട്ടറിയാണ് സിദ്ദീഖിനെതിരെ ഈ ആരോപണം പരസ്യമായി ഉയര്‍ത്തി ആഞ്ഞടിച്ചത്. ശ്രുതിക്ക് മാതാപിതാക്കളും സഹോദരരും ഉള്‍പ്പെടെ ഉറ്റവരായ ഒമ്പത് പേരെയാണ് ഉരുള്‍പ്പൊട്ടലില്‍ നഷ്ടമായത്.
120 ദിവസംകൊണ്ട് വീട് നൽകാമെന്ന് പറഞ്ഞിട്ട് ഇതുവരെ ശ്രുതിക്ക് വീട് നൽകിയില്ല. വീട് നൽകാമെന്ന വാഗ്ദാനംകേട്ട് ശ്രുതി സർക്കാർ ടൗൺഷിപ്പിലെ വീട് വേണ്ടെന്നു വെച്ച് 15 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇപ്പോൾ 15 ലക്ഷം തിരികെ തരാം വീട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോള്‍ സർക്കാരിന് അപേക്ഷ നൽകിയിരിക്കുകയാണെന്ന് പറയുന്നു.
അതേസമയം ശ്രുതിക്ക് വീട് നിർമിച്ചുനൽകാമെന്ന് പറഞ്ഞത് ഒരു വ്ളോഗറാണ് താനല്ലെന്നാണ് ടി സിദ്ദീഖ് നല്കുന്ന വിശദീകരണം.
















