Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആറന്മുളയിലെ ‘കുടില്‍ കെട്ടി സമരക്കാര്‍’ പറയുന്നു… ഞങ്ങളെ സിപിഎം വഞ്ചിച്ചു; ഇനി പ്രതീക്ഷ രാജേട്ടനില്‍

പി.എ. വേണുനാഥ്byപി.എ. വേണുനാഥ്
Mar 29, 2026, 08:53 am IST
inKerala
1. ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ മിച്ചഭൂമിയില്‍ കഴിയുന്നവരുടെ ഒരു കുടില്‍. ഇത്തരം 22 കുടിലുകളാണ്
ഇവിടെയുള്ളത് 2. ആറന്മുള സമര ഭൂമിയിലെ ഒരു കുടിലില്‍ കഴിയുന്ന ദമ്പതിമാര്‍

1. ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ മിച്ചഭൂമിയില്‍ കഴിയുന്നവരുടെ ഒരു കുടില്‍. ഇത്തരം 22 കുടിലുകളാണ് ഇവിടെയുള്ളത് 2. ആറന്മുള സമര ഭൂമിയിലെ ഒരു കുടിലില്‍ കഴിയുന്ന ദമ്പതിമാര്‍

പത്തനംതിട്ട: ഒരു പതിറ്റാണ്ട് തുടര്‍ച്ചയായി ഭരിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഇടത് പക്ഷവും കേരളം വികസനത്തില്‍ അമേരിക്കയെ പിന്തള്ളി എന്നൊക്കെ തള്ളുമ്പോഴും ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ മണ്ഡലമായ ആറന്മുളയില്‍ കാണുന്നത് ദയനീയതയുടെ നേര്‍ക്കാഴ്ച. ആറന്മുള വിമാനത്താവള വിരുദ്ധ സമര ഭാഗമായി, സിപിഎം നേതൃത്വത്തില്‍ ഇവിടെ കുടില്‍ കെട്ടി ഭൂസമരത്തിനിറങ്ങിയ 22 കുടുംബങ്ങളാണ് കുടിവെള്ളവും വെളിച്ചവുമടക്കം അടിസ്ഥാന സൗകര്യങ്ങളില്ലാതെ നരകിക്കുന്നത്.

കുമ്മനം രാജശേഖരന്‍ നേതൃത്വം നല്കിയ ജനകീയ സമരത്തിനു മുന്നില്‍ കെജിഎസ് എന്ന ബിനാമി കോര്‍പറേറ്റ് കമ്പനി അടിയറവ് പറഞ്ഞ് വിമാനത്താവള പദ്ധതി ഉപേക്ഷിച്ച് പോയതോടെ ഈ 22 കുടുംബങ്ങളെയും സിപിഎം കറിവേപ്പില പോലെ കൈയൊഴിയുകയായിരുന്നു. സമരം തീര്‍ന്നതോടെ മിച്ചഭൂമിയായി പ്രഖ്യാപിച്ച സ്ഥലമാണ് ഈ കുടുംബങ്ങള്‍ക്ക് പതിച്ചു നല്കാമെന്ന് പറഞ്ഞ് വഞ്ചിച്ചത്.

മഴക്കാലത്ത് ചെളിക്കുളമാകുന്ന ഇവിടെ വേനലായാല്‍ കുടിവെള്ളവും കിട്ടാക്കനിയാകും. ഇത്തവണ വേനല്‍ കടുത്തതോടെ പ്രതിസന്ധി രൂക്ഷമാണ്. വേനല്‍ രൂക്ഷമായതോടെ സമീപത്തെ കിണറുകളെല്ലാം വറ്റി. കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ദൂരെ സ്ഥലങ്ങളില്‍ നിന്നുമാണ് ഇവര്‍ വെള്ളം കൊണ്ടുവരുന്നത്. മഴക്കാലത്ത് ഇവിടെ തന്നെ കുഴികള്‍ കുത്തിയാണ് ഇവര്‍ വെള്ളം ശേഖരിച്ചിരുന്നത്. കിട്ടുന്നത് ചെളി കലര്‍ന്ന കലക്ക വെള്ളം ആയതിനാല്‍ അത് തെളിയുന്നതുവരെ കാത്തിരിക്കണം. കുടിവെള്ളം പോലും ലഭിക്കാത്ത സാഹചര്യത്തില്‍ കുളിക്കാനുള്ള വെള്ളം എന്നത് ഇവര്‍ക്ക് ആര്‍ഭാടമായി മാറുന്നു.

ഭൂമിക്ക് പട്ടയം നല്കി ഇവിടെ വീടുവച്ചു നല്കുമെന്ന വാഗ്ദാനത്തിലാണ് പാര്‍ട്ടി അനുഭാവികളായ 22 കുടുംബങ്ങളെ സിപിഎം ഇവിടെ കുടില്‍ കെട്ടി സമരത്തിനിരുത്തിയത്. എന്നാല്‍ വിമാനത്താവള വിരുദ്ധ സമരം അവസാനിച്ചതോടെ കുടിലുകള്‍ പൊളിച്ച് എല്ലാവരും വീടുകളിലേക്ക് തിരിച്ചുപോകണമെന്ന് സിപിഎം നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വേറെ പോക്കിടം ഇല്ലാത്തതിനാല്‍ ആറന്മുള സമര ഭൂമിയില്‍ തന്നെ തുടരുകയായിരുന്നു ഇവര്‍.

സമരാനന്തരം ഇടത് പക്ഷം രണ്ട് തവണ ഭരിച്ചിട്ടും വീടുപോയിട്ട് സ്ഥലത്തിന് പട്ടയം പോലും കിട്ടാതെ വന്നതോടെയാണ് ഇവര്‍ പാര്‍ട്ടിയുടെ ചതി തിരിച്ചറിഞ്ഞത്. സര്‍ക്കാരില്‍ നിന്ന് സഹായം ലഭിച്ചില്ലെന്ന് മാത്രമല്ല സ്ഥലം എംഎല്‍എ മന്ത്രി വീണാ ജോര്‍ജ് ഇവരെ തിരിഞ്ഞുനോക്കിയതുമില്ല. തടിക്കാലുകളില്‍ തകര ഷീറ്റും പനമ്പും കൊണ്ട് മറച്ച് ഓല മേഞ്ഞ ചെറ്റക്കുടിലുകളിലാണ് രോഗികളും വയോധികരും വിദ്യാര്‍ത്ഥികളും കുഞ്ഞുകുട്ടികളുമടക്കമുള്ളവരുടെ താമസം.
പ്രദേശത്ത് വൈദ്യുതിയോ പ്രാഥമിക സൗകര്യങ്ങളോ ഇല്ല. ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ക്ക് പല വട്ടം പരാതി നല്കിയിട്ടും നടപടി ഉണ്ടായില്ല. എന്നാല്‍ ആറന്മുളയുടെ സമര നായകന്‍ കുമ്മനം രാജേശേഖരന്‍ സ്ഥാനാര്‍ത്ഥിയായെത്തിയതോടെ തികഞ്ഞ ശുഭ പ്രതീക്ഷയിലാണ് തങ്ങളെന്ന് ഇവര്‍ പറയുന്നു. തങ്ങളുടെ പ്രിയ രാജേട്ടന്റെ ജയം കാത്തിരിക്കുകയാണ് ഇവര്‍.

Tags: election 2026aranmulaKummanam RajasekaranKerala assembly election 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പട്ടികജാതി മോര്‍ച്ച സംസ്ഥാന നേതൃയോഗം തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

അയ്യന്‍കാളിയെയും ചാത്തന്‍ മാസ്റ്ററെയും ഭരണാധികാരികള്‍ മറന്നു: കുമ്മനം

Kerala

ആറന്മുള ക്ഷേത്രപരിസരം മലീമസം; മാലിന്യ ടാങ്ക് പൊട്ടി പരിസരത്ത് ദുർഗന്ധം, ദേവസ്വം ബോര്‍ഡിന് പിഴയിട്ട് പഞ്ചായത്ത്

Kerala

കാന്തപുരത്തെ ഭയന്ന് ആർ.എസ്.എസ്ന് എതിരെ ബേബിയുടെ ഒളിയുദ്ധം : കുമ്മനം രാജശേഖരൻ 

Kerala

ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചില്‍ മേലുകരയ്‌ക്ക് രണ്ടാം ജയം, ബി ബാച്ചില്‍ കൈതക്കോടിക്ക് ഹാട്രിക്

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍
Pathanamthitta

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.