Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2026, 10:09 pm IST
in News, Kerala

തെരഞ്ഞെടുപ്പ് വിശകലനം/ രാഷ്‌ട്രീയ ലേഖകൻ

 

തിരുവനന്തപുരം: മഞ്ചേശ്വരം മണ്ഡലത്തിൽ മുസ്ലിം ലീഗിന്റെ അഭ്യർത്ഥന പ്രകാരം എസ്ഡപിഐ സ്ഥാനാർത്ഥി പിൻമാറി ലീഗിനെയും കോൺഗ്രസ്സിനെയും യുഡിഎഫിനേയും പിന്തുണയ്‌ക്കാൻ തീരുമാനിച്ച് പ്രഖ്യാപിക്കുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്, അടിയറവു പറഞ്ഞോ എസ്ഡിപിഐ?

ബിജെപിയേയും ആർഎസ്എസ്സിനേയു ഇല്ലാതാക്കാൻ പിറന്ന ഒടുക്കത്തെ സംഘടനയാണ് എസ്ഡിപിഐ. അവരുടെ ഒരുമ്പെട്ട സംഘടനയായ പിഎഫ്‌ഐ എന്ന പോപ്പുലർ ഫ്രണ്ട് നിരോധിക്കപ്പെടുകയും നേതാക്കൾ കാരാഗൃഹത്തിൽ കുടുങ്ങുകയും ചെയ്തപ്പോൾ നട്ടെല്ലൊടിഞ്ഞതാണ്. ഇപ്പോൾ ഒരു വിഷപ്പാപ്പിന്റെ വാലിൽ ശേഷിച്ചിരുന്ന ജീവൻകൂടി അനക്കം നിൽക്കുന്നുവെന്നാണ എസ്ഡിപിഐയുടെ ലീഗിന് കീഴടങ്ങൾ കൊണ്ട് തെളിയുന്നത് എന്നാണ് രാഷ്‌ട്രീയ നിരീക്ഷണങ്ങൾ.

1941 ൽ ഭാരതം സ്വാതന്ത്ര്യം നേടുന്നതിനു മുമ്പ് പിറന്ന്, ഭാരത വിഭജനത്തിന് വാദിച്ച്, സ്വാതന്ത്ര്യവും വിഭജനവും കഴിഞ്ഞ് ഇവിടെ ശേഷിച്ച ഇസ്ലാമിക മത വിശ്വാസക്കാരുടെ രാഷ്‌ട്രീയ പാർട്ടിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. ലീഗിന്റെ നേതാക്കൾ പരസ്യമായി പിന്നെ ഭാരത വിഭജനം പറഞ്ഞിട്ടില്ലെങ്കിലും ആ ലക്ഷ്യത്തെ രഹസ്യമായി അനുകൂലിച്ചാണ് നടപടികൾ. എന്നാൽ, ലീഗിന്റെ രാഷ്‌ട്രീയ പ്രവർത്തന തീവ്രത പോരെന്നും ഭാരതത്തിൽ ആർഎസ്എസ്സിനെ ചെറുക്കാൻ കൂടുതൽ കരുത്തും സംഘാടനവും വേണമെന്ന് വാദിച്ച് പരോക്ഷ രാഷ്‌ട്രീയ പ്രവർത്തനത്തിനിറങ്ങിയതാണ് ജമാ അത്തെ ഇസ്ലാമി.

അവർക്ക് ജനാധിപത്യ സംവിധാനത്തിൽത്തന്നെ വിശ്വാസമില്ല. മൗദൂദിയുടെ മത വിശ്വാസ പ്രമാണങ്ങൾ പിന്തുടർന്ന് പ്രവർത്തിക്കുന്ന അതി തീവ്ര മത സംഘടനയായ ജമാ അത്തെ ഇസ്ലാമിയാകട്ടെ മുസ്ലിം ലീഗിനെ തകർക്കാനും തളർത്താനുമുള്ള പ്രവർത്തനങ്ങൾ നടത്തി. അതിന് അവർ കൂട്ടുപിടിച്ച് വളർത്തിതാണ് ലീഗിൽനിന്ന് പണ്ടുമുതലേ പിണങ്ങിപ്പിരിഞ്ഞ ഇന്ത്യൻ നാഷണൽ ലീഗ്. ആ ലീഗിൽ പിളർപ്പുണ്ടാക്കി ഒരു വിഭാഗത്തെ ജമാ അത്തെ ഇസ്ലാമി പിന്തുണച്ച് ഉണ്ടാക്കിയ വർഗ്ഗീയ പ്രവർത്തനങ്ങളാണ് മട്ടാഞ്ചേരി കേന്ദ്രീകരിച്ച് രൂപപ്പെട്ട മതമൗലിക തീവ്രവാദ രാഷ്‌ട്രീയ സംഘടന.

എന്നാൽ ലീഗിനും ഐഎൻഎല്ലിനും തീവ്രത പോരാഞ്ഞ്, ആർഎസ്എസ്സിനെയും ബിജെപിയേയും ചെറുക്കാൻ രുപപ്പെട്ട മറ്റു പല സംഘടനകൾ ഉണ്ടായതാണ് തുടർ ചരിത്രം. അബ്ദുൾ നാസർ മദനി എന്ന, ഇപ്പോൾ ബെംഗളൂരു ജയിലിൽ വിചാരണത്തടവുകാരനായി കഴിയുന്നയാൾ സജ്ജമാക്കിയ ഐഎസ്എസ് ആയിരുന്നു ലീഗിനെയും ഐഎൻഎല്ലിനേയും മറികടന്ന് വളർന്നുവന്നത്. ജമാ അത്തെ ഇസ്ലാമിതന്നെയാണ് ഈ കൂട്ടരുടെയും പിന്നിൽ ഉണ്ടായിരുന്നത്. കോയമ്പത്തൂരിൽ മുൻ ആഭ്യന്തരമന്ത്രിയായിരിക്കെ എൽ.കെ. അദ്വാനിയെ വധിക്കാൻ ലക്ഷ്യമിട്ട് നടത്തിയ ബോംബുസ്‌ഫോടന പരമ്പരയോടെ മദനിയുടെ ഇടപാടുകൾ പൂട്ടി. ഐഎസ്എസ് അങ്ങനെ പിഡിപി എന്ന രാഷ്‌ട്രീയ പാർട്ടിയായി മുസ്ലിം ലീഗിനെ തോൽപ്പിച്ചുകൊണ്ടിരുന്നു. ഇതിനിടയ്‌ക്ക് ഐഎസ്എസ്സും പിഡിപിയും ആർഎസ്എസ്സിനെ ചെറുക്കാൻ ശ്രമിച്ച് തോറ്റുകൊണ്ടിരുന്നു.

പിഡിപിക്കും തീവ്രത പോരാതെയാണ് പോപ്പുലർ ഫ്രണ്ട് ഉണ്ടായത്. അവരും ഏറെ വിധ്വംസക രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കൊടുവിൽ അവിലും മലരും കുന്തിരിക്കവും വിൽക്കാൻ ശ്രമം നടത്തി നിരോധനം ചോദിച്ചുവാങ്ങി. അങ്ങനെ ലീഗിനും ജമാ അത്തെ ഇസ്ലാമിക്കും പിഡിപിക്കും പോരാത്ത തീവ്രതയ്‌ക്കു വേണ്ടിയുണ്ടായ പിഎഫ്‌ഐക്കും വയ്യാതായപ്പോഴാണ് എസ്ഡിപിഐ എന്ന സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ രാഷ്‌ട്രീയ പാർട്ടിയായി രൂപപ്പെട്ടത്.

അവർ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് മത്സരിച്ചിരുന്നില്ല. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിക്കുന്ന യുഡിഎഫിൽ ഘടകകക്ഷിയാകാനുള്ള എല്ലാ തയാറെടുപ്പും നടത്തിയിരുന്നു. ജമാ അത്തെ ഇസ്ലാമിയേയും എസ്ഡിപിഐയേയും മുസ്ലിം ലീഗിനേയും അടക്കം ഒറ്റക്കെട്ടായി (ഐഎൻഎല്ലിനെ ഒഴികെ) എല്ലാ മുസ്ലിം സംഘടനകളുടെയും പിന്തുണയാണ് കോൺഗ്രസ് അഭ്യർത്ഥിച്ചത്. എന്നാൽ, എസ്ഡിപിഐയെ കൂട്ടാൻ മുസ്ലിം ലീഗ് സമ്മതിച്ചില്ല. ഇതിൽ പ്രതിഷേധിച്ചായിരുന്നു മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർത്ഥിയെ നിർത്തിയത്.

ഇപ്പോൾ ലീഗിന്റെ അഭ്യർത്ഥന കണക്കിലെടുത്ത് ബിജെപിയെ തോൽപ്പിക്കാൻ എസ്ഡിപിഐ സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തീരുമാനിക്കുകയാണ്. ഇത് ലീഗിന്റെ വിജയമാണ്, എസ്ഡിപിഐയുടെ പരാജയമാണ്. ലീഗിന് അടിയറവ്. അതായത് മുന്നണിയിൽ കയറിക്കൂടാൻ കൊതിച്ച്, മത്സരത്തിൽ പോലും ഇല്ലാതാകുന്ന അവസ്ഥ.
ലീഗിനും നാണക്കേടാണ്, അവരുടെ പിന്തുണ തേടിയതും സ്വീകരിക്കുന്നതും. കോൺഗ്രസ്സിന് ചരിത്രപരമായ തോൽവിയാണ് ജമാ അത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും പിന്തുണ വാങ്ങുന്നത്. അതിനേക്കാൾ എല്ലാം പരാജയം എസ്ഡിപിഐക്കാണ്. അവർ ഇന്നലെവരെ പറഞ്ഞ വീരവാദങ്ങളെല്ലാം തട്ടിപ്പായിരുന്നുവെന്ന് സ്വയം സമ്മതിക്കുന്നതാണ് ലീഗിനെ പിന്തുണയ്‌ക്കൽ. ചിരിക്കുന്നത് ബിജെപി ആയിരിക്കണം, കാരണം, കഴിഞ്ഞതവണത്തെ സ്ഥിതി എന്നതിനപ്പുറമൊന്നും അവർക്ക് മഞ്ചേശ്വരത്ത് നേരിടേണ്ടിവരില്ല. മറ്റു മണ്ഡലങ്ങളിൽ കോൺഗ്രസ്സിന്റെ വർഗ്ഗിയ ബന്ധം വിളിച്ചുപറയാൻ അവസരവുമാകും.

 

Tags: sdpiManjeswaramINLpdpmadaniiumlelection 2026bjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Kerala

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

പുതിയ വാര്‍ത്തകള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.