Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2026, 01:30 pm IST
in Entertainment

സിനിമയിലേക്കുള്ള തന്റെ തിരിച്ച് വരവിന് കാരണം മാതാ അമൃതാനന്ദമയി അമ്മയാണെന്ന് നടി ഷീല. മരണം വരെ അഭിനയിക്കണമെന്ന് ഉപദേശിച്ച് തന്റെ മനസ് മാറ്റിയതിൽ അമ്മയ്‌ക്ക് വലിയ പങ്കുണ്ടെന്നും ഷീല ഒരിക്കൽ അമൃത ടിവി റെ‍ഡ് കാർപ്പറ്റിൽ അതിഥിയായി എത്തിയപ്പോൾ വെളിപ്പെടുത്തി. കുറേക്കാലം അഭിനയിക്കാതിരുന്നപ്പോൾ ഇനി അഭിനയിക്കണോ വേണ്ടയോ എന്നൊക്കെ കൺഫ്യൂഷനായിരുന്നു.

അങ്ങനെ ഇരിക്കുമ്പോഴാണ് ​ഗായകൻ കൃഷ്ണചന്ദ്രന്റെ ഭാര്യ വനിതയുമായി സംസാരിക്കുന്നത്. അവർ മാതാ അമൃതാനന്ദമയി അമ്മയെ കാണാൻ പോവുകയാണെന്ന് പറഞ്ഞു. വനിതയുമായി എനിക്ക് നല്ല അടുപ്പമുണ്ട്. വലിയ വലിയ ആൾക്കാരെ കാണാൻ ആ​ഗ്രഹമുള്ള ആളാണ് ഞാൻ. അതുകൊണ്ട് തന്നെ വനിത ക്ഷണിച്ചപ്പോൾ അവർക്കൊപ്പം അമ്മയെ കാണാൻ പോയി.

ചെന്നൈ കോടംമ്പക്കത്ത് പോയാണ് കണ്ടത്. ചെന്നയുടൻ തന്നെ ഞാൻ വന്നതറിഞ്ഞ് അമ്മ എന്നെ അകത്തേക്ക് ക്ഷണിച്ചു. ഒരുപാട് സമയം അമ്മയുമായി സംസാരിച്ചു. അമ്മ എന്റെ മടിയിൽ കിടന്നു. അമ്മയപ്പോലെയാണെന്ന് പറഞ്ഞു. ഞാൻ ഉടനെ അവരെ കെട്ടിപിടിച്ചു. എന്തോ ഒരു സന്തോഷം ആ സമയത്ത് അനുഭവപ്പെട്ടു. എന്നെ അഭിനയിക്കാൻ വിളിക്കുന്നുണ്ട്. ഞാൻ അഭിനയി‌ക്കണോ വേണ്ടയോ എന്ന് അമ്മയോട് ഞാൻ ചോദിച്ചു. തീർച്ചയായും അഭിനയിക്കണം. ഷീല എന്ന ജന്മം ഒരു അഭിനേത്രിയാണ്. അതുകൊണ്ട് മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു. ആ ഒരു വാക്ക് എന്നെ പ്രചോ​ദിപ്പിച്ചു. ശേഷം ഞാൻ വീട്ടിലേക്ക് വന്നു. പിന്നീട് സത്യൻ അന്തിക്കാട് വിളിച്ചു. റോൾ എന്താണെന്നും സിനിമയുടെ ഔട്ട്ലൈനും എന്നോട് പറഞ്ഞു. കഥ കേട്ടപ്പോൾ ഇഷ്ടപ്പെട്ടു.

അങ്ങനെ മനസിനക്കരയിൽ അഭിനയിച്ചു. വീണ്ടും അഭിനയിക്കുമ്പോൾ ജനങ്ങൾ സ്വീകരിക്കുമോ വീട്ടിൽ തന്നെ ഇരുന്നാൽ പോരായിരുന്നോ എന്നൊക്കെ ചോദിക്കുമോ എന്ന് ഞാൻ ഭയന്നിരുന്നു. അങ്ങനെ സിനിമയുടെ റിലീസിനുശേഷം ഞാൻ എന്റെ സുഹൃത്തുക്കൾക്കൊപ്പം ആരും അറിയാതെ മനസിനക്കരെ കാണാൻ തിയേറ്ററിൽ പോയി. എന്റെ പേര് സ്ക്രീനിൽ തെളിഞ്ഞതോടെ കരഘോഷമായിരുന്നു. അത് കണ്ട് എന്റെ കണ്ണൊക്കെ നിറഞ്ഞു.

അമ്മയാണ് തിരിച്ച് എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത്. അമ്മ പറഞ്ഞതുകൊണ്ട് മാത്രമാണ് കൺഫ്യൂഷനിലായിരുന്ന ഞാൻ തീരുമാനം മാറ്റിയതെന്നും ഷീല പറഞ്ഞു. 1982ൽ ആശ എന്ന സിനിമ ചെയ്തശേഷം ഷീല അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ദാമ്പത്യത്തിനും മക്കളുടെ ഭാവിക്കുമായി‌രുന്നു പ്രാധാന്യം കൊടുത്തിരുന്നത്.

22 വർഷത്തെ ഇടവേളയ്‌ക്കുശേഷമാണ് ഷീല മലയാളത്തിലേക്കും അഭിനയത്തിലേക്കും തിരിച്ച് വന്നത്. ജയറാം, നയൻതാര, ഇന്നസെന്റ്, സുകുമാരി, ഒടുവിൽ ഉണ്ണികൃഷ്ണൻ, കെപിഎസി ലളിത തുടങ്ങി വലിയൊരു താരനിര തന്നെ മനസിനക്കരെയിൽ ഷീലയ്‌ക്കൊപ്പം അഭിനയിച്ചു. രഞ്ജൻ പ്രമോദിന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ സിനിമ‌യിൽ കൊച്ചുത്രേസ്യ എന്ന കഥാപാത്രത്തെയാണ് ഷീല അവതരിപ്പിച്ചത്.

കരിയറിന്റെ തുടക്കകാലത്ത് നയൻതാര ചെയ്ത സിനിമ കൂടിയായിരുന്നു മനസിനക്കരെ. സിനിമയുടെ ഷൂട്ട് കഴിഞ്ഞശേഷം നയൻതാര എപ്പോഴും ഞങ്ങളുടെ വീട്ടിലേക്ക് വരുമായിരുന്നു. വളരെ നല്ല സ്ത്രീയാണ്. അവർക്ക് മൂവ്മെന്റ്സ് ഒന്നും അധികം വരില്ല. പക്ഷെ ഹെവി സ്റ്റെപ്സ് മാസ്റ്റേഴ്സ് കൊടുക്കും. സ്റ്റെപ്പ് അൽപ്പം പിഴച്ചാലും ആരും ശ്രദ്ധിക്കാതിരിക്കാനുള്ള പൊടിക്കൈ അവർക്ക് പറഞ്ഞ് കൊടുത്തത് ഞാനാണ്.

നന്നായി ചിരിച്ചുകൊണ്ട് മൂവ്മെന്റ്സ് ചെയ്താൽ മതി അപ്പോൾ ആളുകൾ നമ്മുടെ മുഖമെ ശ്രദ്ധിക്കൂവെന്ന് ഞാൻ പറഞ്ഞു. ഇന്ന് വരെയും ഞാൻ പറഞ്ഞ് കൊടുത്ത ആ ടിപ്സ് നയൻതാര ഉപയോ​ഗിക്കുന്നുണ്ട്. അവരുടെ സിനിമകൾ ശ്രദ്ധിച്ചാൽ മനസിലാകും എന്നും ഷീല പറയുന്നു.

Tags: Malayalam MovieLatest newsActress Sheelamatha amruthananthamayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)
India

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

India

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

India

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

India

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

India

പാകിസ്താനി നടിയ്‌ക്ക് മലയാളത്തില്‍ അഭിനയിക്കണമെന്ന് മോഹം

പുതിയ വാര്‍ത്തകള്‍

സംഘം: സ്വഭാവവും സമീപനവും

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

കണ്ണൂർ- ജിദ്ദ വിമാനം പറന്നുയർന്നു, തകരാർ കണ്ട് തിരിച്ചിറക്കി

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍ ചിത്രം)

മുഖ്യമന്ത്രി വി.ഡി. സതീശന്, ആദരപൂര്‍വ്വം (ഒരു പൗരന്റെ തുറന്നകത്ത്)

ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും താൻ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയ സിനിമകൾ, തലക്കെട്ടിൽ പോലും സാമ്യം -ആർ. ശ്രീലേഖ

ചുമയ്‌ക്കുള്ള മരുന്ന് ഉൾപ്പെടെയുള്ള സിറപ്പുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എഫില്‍ ടുണീഷ്യക്കെതിരെ ഗോള്‍ നേടിയ സ്വീഡന്റെ യാസിന്‍ അയാരിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ടുണീഷ്യക്ക് സ്വീ’ഡിഷ്’; ലോകകപ്പില്‍ ടുണീഷ്യക്കെതിരേ സ്വീഡന് മിന്നും ജയം

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.