Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2026, 01:30 pm IST
inEntertainment

സിനിമയിലേക്കുള്ള തന്റെ തിരിച്ച് വരവിന് കാരണം മാതാ അമൃതാനന്ദമയി അമ്മയാണെന്ന് നടി ഷീല. മരണം വരെ അഭിനയിക്കണമെന്ന് ഉപദേശിച്ച് തന്റെ മനസ് മാറ്റിയതിൽ അമ്മയ്‌ക്ക് വലിയ പങ്കുണ്ടെന്നും ഷീല ഒരിക്കൽ അമൃത ടിവി റെ‍ഡ് കാർപ്പറ്റിൽ അതിഥിയായി എത്തിയപ്പോൾ വെളിപ്പെടുത്തി. കുറേക്കാലം അഭിനയിക്കാതിരുന്നപ്പോൾ ഇനി അഭിനയിക്കണോ വേണ്ടയോ എന്നൊക്കെ കൺഫ്യൂഷനായിരുന്നു.

അങ്ങനെ ഇരിക്കുമ്പോഴാണ് ​ഗായകൻ കൃഷ്ണചന്ദ്രന്റെ ഭാര്യ വനിതയുമായി സംസാരിക്കുന്നത്. അവർ മാതാ അമൃതാനന്ദമയി അമ്മയെ കാണാൻ പോവുകയാണെന്ന് പറഞ്ഞു. വനിതയുമായി എനിക്ക് നല്ല അടുപ്പമുണ്ട്. വലിയ വലിയ ആൾക്കാരെ കാണാൻ ആ​ഗ്രഹമുള്ള ആളാണ് ഞാൻ. അതുകൊണ്ട് തന്നെ വനിത ക്ഷണിച്ചപ്പോൾ അവർക്കൊപ്പം അമ്മയെ കാണാൻ പോയി.

ചെന്നൈ കോടംമ്പക്കത്ത് പോയാണ് കണ്ടത്. ചെന്നയുടൻ തന്നെ ഞാൻ വന്നതറിഞ്ഞ് അമ്മ എന്നെ അകത്തേക്ക് ക്ഷണിച്ചു. ഒരുപാട് സമയം അമ്മയുമായി സംസാരിച്ചു. അമ്മ എന്റെ മടിയിൽ കിടന്നു. അമ്മയപ്പോലെയാണെന്ന് പറഞ്ഞു. ഞാൻ ഉടനെ അവരെ കെട്ടിപിടിച്ചു. എന്തോ ഒരു സന്തോഷം ആ സമയത്ത് അനുഭവപ്പെട്ടു. എന്നെ അഭിനയിക്കാൻ വിളിക്കുന്നുണ്ട്. ഞാൻ അഭിനയി‌ക്കണോ വേണ്ടയോ എന്ന് അമ്മയോട് ഞാൻ ചോദിച്ചു. തീർച്ചയായും അഭിനയിക്കണം. ഷീല എന്ന ജന്മം ഒരു അഭിനേത്രിയാണ്. അതുകൊണ്ട് മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു. ആ ഒരു വാക്ക് എന്നെ പ്രചോ​ദിപ്പിച്ചു. ശേഷം ഞാൻ വീട്ടിലേക്ക് വന്നു. പിന്നീട് സത്യൻ അന്തിക്കാട് വിളിച്ചു. റോൾ എന്താണെന്നും സിനിമയുടെ ഔട്ട്ലൈനും എന്നോട് പറഞ്ഞു. കഥ കേട്ടപ്പോൾ ഇഷ്ടപ്പെട്ടു.

അങ്ങനെ മനസിനക്കരയിൽ അഭിനയിച്ചു. വീണ്ടും അഭിനയിക്കുമ്പോൾ ജനങ്ങൾ സ്വീകരിക്കുമോ വീട്ടിൽ തന്നെ ഇരുന്നാൽ പോരായിരുന്നോ എന്നൊക്കെ ചോദിക്കുമോ എന്ന് ഞാൻ ഭയന്നിരുന്നു. അങ്ങനെ സിനിമയുടെ റിലീസിനുശേഷം ഞാൻ എന്റെ സുഹൃത്തുക്കൾക്കൊപ്പം ആരും അറിയാതെ മനസിനക്കരെ കാണാൻ തിയേറ്ററിൽ പോയി. എന്റെ പേര് സ്ക്രീനിൽ തെളിഞ്ഞതോടെ കരഘോഷമായിരുന്നു. അത് കണ്ട് എന്റെ കണ്ണൊക്കെ നിറഞ്ഞു.

അമ്മയാണ് തിരിച്ച് എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത്. അമ്മ പറഞ്ഞതുകൊണ്ട് മാത്രമാണ് കൺഫ്യൂഷനിലായിരുന്ന ഞാൻ തീരുമാനം മാറ്റിയതെന്നും ഷീല പറഞ്ഞു. 1982ൽ ആശ എന്ന സിനിമ ചെയ്തശേഷം ഷീല അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ദാമ്പത്യത്തിനും മക്കളുടെ ഭാവിക്കുമായി‌രുന്നു പ്രാധാന്യം കൊടുത്തിരുന്നത്.

22 വർഷത്തെ ഇടവേളയ്‌ക്കുശേഷമാണ് ഷീല മലയാളത്തിലേക്കും അഭിനയത്തിലേക്കും തിരിച്ച് വന്നത്. ജയറാം, നയൻതാര, ഇന്നസെന്റ്, സുകുമാരി, ഒടുവിൽ ഉണ്ണികൃഷ്ണൻ, കെപിഎസി ലളിത തുടങ്ങി വലിയൊരു താരനിര തന്നെ മനസിനക്കരെയിൽ ഷീലയ്‌ക്കൊപ്പം അഭിനയിച്ചു. രഞ്ജൻ പ്രമോദിന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ സിനിമ‌യിൽ കൊച്ചുത്രേസ്യ എന്ന കഥാപാത്രത്തെയാണ് ഷീല അവതരിപ്പിച്ചത്.

കരിയറിന്റെ തുടക്കകാലത്ത് നയൻതാര ചെയ്ത സിനിമ കൂടിയായിരുന്നു മനസിനക്കരെ. സിനിമയുടെ ഷൂട്ട് കഴിഞ്ഞശേഷം നയൻതാര എപ്പോഴും ഞങ്ങളുടെ വീട്ടിലേക്ക് വരുമായിരുന്നു. വളരെ നല്ല സ്ത്രീയാണ്. അവർക്ക് മൂവ്മെന്റ്സ് ഒന്നും അധികം വരില്ല. പക്ഷെ ഹെവി സ്റ്റെപ്സ് മാസ്റ്റേഴ്സ് കൊടുക്കും. സ്റ്റെപ്പ് അൽപ്പം പിഴച്ചാലും ആരും ശ്രദ്ധിക്കാതിരിക്കാനുള്ള പൊടിക്കൈ അവർക്ക് പറഞ്ഞ് കൊടുത്തത് ഞാനാണ്.

നന്നായി ചിരിച്ചുകൊണ്ട് മൂവ്മെന്റ്സ് ചെയ്താൽ മതി അപ്പോൾ ആളുകൾ നമ്മുടെ മുഖമെ ശ്രദ്ധിക്കൂവെന്ന് ഞാൻ പറഞ്ഞു. ഇന്ന് വരെയും ഞാൻ പറഞ്ഞ് കൊടുത്ത ആ ടിപ്സ് നയൻതാര ഉപയോ​ഗിക്കുന്നുണ്ട്. അവരുടെ സിനിമകൾ ശ്രദ്ധിച്ചാൽ മനസിലാകും എന്നും ഷീല പറയുന്നു.

Tags: Malayalam MovieLatest newsActress Sheelamatha amruthananthamayi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)
India

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

India

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.