Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊരുതി പുറത്തുപോയി സിപിഎമ്മിന് കനത്ത ആഘാതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2026, 08:46 am IST
in Kerala

ആലപ്പുഴ: ഉത്തമ കമ്മ്യൂണിസ്റ്റെന്നും മാതൃകാ പൊതുപ്രവര്‍ത്തകനെന്നും പൊതുസമൂഹത്തില്‍ പ്രതിച്ഛായയുള്ള ജി. സുധാകരനും ഒടുവില്‍ ഗതികെട്ട് സിപിഎം വിട്ടു. പാര്‍ട്ടിയില്‍ പിടിമുറുക്കിയ പിണറായിസത്തിനും, പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ക്കുമെതിരെ പൊരുതിയാണ് സുധാകരന്‍ പടിയിറങ്ങിയത്. അഴിമതിക്കെതിരായ പോരാട്ടത്തിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് സിപിഎമ്മിന് കനത്ത തിരിച്ചടിയായി.

തെരഞ്ഞടുപ്പില്‍ അമ്പലപ്പുഴയിലും, ആലപ്പുഴ ജില്ലയിലും മാത്രമല്ല സംസ്ഥാനതലത്തില്‍ വരെ ഇതിന്റ ആഘാതം സിപിഎം നേരിടേണ്ടി വരും. പൊതുസമൂഹത്തില്‍ ഇത്രയും സ്വാധീനം ചെലുത്തിയ ജനപ്രതിനിധിയും നേതാവും നിലവില്‍ സിപിഎമ്മിന് ഇല്ല. കണ്ണൂര്‍ ലോബി നയിക്കുന്ന സിപിഎമ്മില്‍ തെക്കന്‍ കേരളത്തിലെ പാരമ്പര്യമുള്ള നേതാക്കളെ ഓരോന്നായി വെട്ടിനിരത്തുകയാണെന്ന ആക്ഷേപം ശരിവെക്കുന്നതാണ് സുധാകരന്റെ അനുഭവം. വി. എസ്. അച്യൂതാനന്ദന് മാത്രമാണ് ഈ പോരാട്ടത്തില്‍ പിടിച്ചുനില്‍ക്കാനായത്.

പാര്‍ട്ടിയിലെ സര്‍വശക്തനായ പിണറായി വിജയന്റെ ഏറ്റവും വിശ്വസ്ഥനായി നിന്ന് മറുപക്ഷത്തെ നേതാക്കളെ ഒരുകാലത്ത് വെട്ടിനിരത്തിയ നേതാവായിരുന്നു സുധാകരന്‍. ആലപ്പുഴ ജില്ലയിലടക്കം പിണറായിയുടെ അനിഷ്ടത്തിന് ഇരയായ നേതാക്കളെ ഒതുക്കുന്നതിന് ചാവേറായി മുന്നില്‍ നിന്നതും സുധാകരനായിരുന്നു. മുതിര്‍ന്ന നേതാക്കളെ ഒതുക്കി സജി ചെറിയാന്‍, ആര്‍. നാസര്‍, എച്ച്. സലാം തുടങ്ങിയവരെ മുന്‍നിരയിലേക്ക് കൈപിടിച്ചുയര്‍ത്തിയതും സുധാകരനായിരുന്നു. ഇന്ന് സുധാകരനെ ഒതുക്കാന്‍ മുന്നില്‍ നിന്നതും ഇവര്‍ തന്നെയായിരുന്നു എന്നതും വിരോധാഭാസം, വിഎസ്, കെ. ആര്‍. ഗൗരിയമ്മ തുടങ്ങി സുധാകരന്റെ വാക്ശരങ്ങള്‍ എല്‍ക്കാത്ത നേതാക്കള്‍ കുറവാണ്.

മന്ത്രി എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും സുധാകരന്റെ ജനപിന്തുണ വ്യക്തമായി നേതൃത്വത്തിന് ബോധ്യമുള്ളതിനാലാണ് വാര്‍ത്താസമ്മേളനത്തിന്റെ തലേന്ന് രാത്രി വൈകിയും സുധാകരന്റെ വീട്ടിലെത്തിയും ഫോണിലൂടെയും പ്രമുഖ നേതാക്കള്‍ അനുനയത്തിന് ശ്രമിച്ചത്. എന്നാല്‍ സുധാകരന്‍ വഴങ്ങിയില്ല. അത്രമാത്രം അപമാനം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ അദ്ദേഹം നേരിട്ടിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി തുടങ്ങിയ പല നിരകളിലെ നേതാക്കള്‍ അനുനയശ്രമം നടത്തിയെങ്കിലും പിണറായി വിജയന്‍ തിരിഞ്ഞു നോക്കാതിരുന്നതും സുധാകരന് തിരിച്ചടിയായി.

ഏഴുതവണ നിയമസഭയിലേക്കു മത്സരിച്ച അദ്ദേഹം നാലുതവണ ജയിച്ചു. അതില്‍ രണ്ടുതവണ മന്ത്രിയായി. ആലപ്പുഴ നഗരസഭാ പ്രതിപക്ഷനേതാവായും പ്രഥമ ജില്ലാ കൗണ്‍സില്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1970ല്‍ എസ്എഫ്ഐ രൂപവത്കരിക്കുമ്പോള്‍ ആദ്യ സംസ്ഥാന പ്രസിഡന്റായിരുന്നു. 43 വര്‍ഷം പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റിയംഗം മാത്രമായാണ് പിന്നീട് അദ്ദേഹത്തെ ഒതുക്കിയത്. പാര്‍ട്ടിയുടെ പരിപാടികളിലും സമ്മേളനങ്ങളിലും സുധാകരനെ അടുപ്പിച്ചില്ല. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ലഭിച്ച പാര്‍ട്ടി അംഗത്വമാണ് 63 വര്‍ഷത്തിന് ശേഷം സുധാകരന്‍ ഉപേക്ഷിക്കുന്നത്. പൊളിറ്റിക്കല്‍ ഇസ്ലാം സിപിഎമ്മില്‍ പിടിമുറുക്കുമ്പോള്‍ സുധാകരനെ പോലുള്ള സംശുദ്ധ പ്രതിച്ഛായയുള്ള നേതാക്കള്‍ പുറന്തള്ളപ്പെടുകയാണ്. ജി. സുധാകരന്‍, കെ. കെ. ശൈലജ, തോമസ് ഐസക്ക്, ജയരാജന്‍മാര്‍ തുടങ്ങിയവര്‍ ഒതുക്കപ്പെട്ടപ്പോള്‍ മുഹമ്മദ് റിയാസിനെ പോലുള്ളവര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലും മന്ത്രി പദവികളിലും അതിവേഗം അവരോധിക്കപ്പെട്ടതും ശ്രദ്ധേയമാണ്. പാര്‍ട്ടിയുടെ കരുത്ത് കാട്ടി, പുറത്തുപോകുന്ന നേതാക്കളെ ഭീഷണിപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന പതിവ് നീക്കം സുധാകരനെതിരെയും സിപിഎം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ സുധാകരന് മുന്നില്‍ ഇത് വിലപ്പോവുമോ എന്ന് കണ്ടറിയണം.

 

Tags: Kerala Politicalagainst Pinarayi VijayanG.SudhakaranCPM Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി  നനഞ്ഞ കോഴി, ഇടത്തോട്ട് മുണ്ടുടുത്താല്‍ ഇടതുപക്ഷം ആകില്ല,കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി ലീഗ്: ജി സുധാകരന്‍

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം
Kerala

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

Kerala

കരുവന്നൂര്‍ തട്ടിപ്പ്: സിപിഎമ്മിന്റെ തനിനിറം പുറത്തായെന്ന് പി.കെ. കൃഷ്ണദാസ്

Kerala

കോടിയേരി മരിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ല, പി ബി അംഗത്തില്‍നിന്ന് നേരിട്ടത് ക്രൂരമായ അവഗണന; തുറന്നടിച്ച് വിനോദിനി

തിരുമാന്ധാംകുന്ന് ക്ഷേത്രം
Editorial

തിരുമാന്ധാംകുന്നിലെ തിരിച്ചറിവുകള്‍

പുതിയ വാര്‍ത്തകള്‍

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.