Cricket

തകര്‍ത്തടിച്ച് സഞ്ജു, വമ്പന്‍ സ്‌കോറുമായി ഇന്ത്യ, ന്യൂസിലന്‍ഡിന് 255 റണ്‍സ് വിജയലക്ഷ്യം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്ക് കൂറ്റന്‍ സ്‌കോര്‍. ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് പടുത്തുയര്‍ത്തി.

 

സഞ്ജു സാംസണ്‍ ( 46 പന്തില്‍ 89), അഭിഷേക് ശര്‍മ (21 പന്തില്‍52), ഇഷാന്‍ കിഷന്‍ ( 25 പന്തില്‍ 54) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ തുണച്ചത്. കിവീസിനായി ജെയിംസ് നീഷം മൂന്നു വിക്കറ്റ് വീഴ്‌ത്തി. ഓപ്പണര്‍മാരായ സഞ്ജു സാംസണും അഭിഷേക് ശര്‍മയും മിന്നും തുടക്കമാണ് നല്‍കിയത്.

പവര്‍പ്ലേയില്‍ 92 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്.18 പന്തില്‍ അഭിഷേക് ശര്‍മ അര്‍ധസെഞ്ചറി കുറിച്ചു. ട്വന്റി 20 ലോകകപ്പ് ഫൈനല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഓപ്പണിംഗ് കൂട്ടുകെട്ട് 50നു മുകളില്‍ റണ്‍സ് നേടുന്നത്.

ഇന്നിംഗ്‌സിസ് തുടങ്ങിയ ആദ്യ നാലുപന്തുകളിലും റണ്ണൊന്നുമെടുക്കാനാകാതിരുന്ന സഞ്ജു അഞ്ചാം പന്തില്‍ സിക്സറോടെയാണ് ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. ആദ്യ ഓവറില്‍ ഏഴ് റണ്‍സും രണ്ടാം ഓവറില്‍ അഞ്ച് റണ്‍സും നേടി.തുടര്‍ന്നാണ് സഞ്ജുവും അഭിഷേകും വെടിക്കെട്ട് ബാറ്റിംഗ് നടത്തിയത്.

Recent Posts