ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ ഇറാനിൽ ഭൂകമ്പവും. തെക്കൻ ഇറാനിലെ ഫാർസ് പ്രവിശ്യയിലും ഗെറാഷ് മേഖലയിലുമാണ് ചൊവ്വാഴ്ച രാവിലെ റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി നിലവിൽ റിപ്പോർട്ടുകളില്ല. ഇറാനിലെ ഗ്രാമീണമേഖലയായ ഗെറാഷ് മേഖലയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
അതേസമയം, ഇറാനിൽ ഭൂകമ്പമുണ്ടായെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ ഏതെങ്കിലും രീതിയിലുള്ള ആണവപരീക്ഷണം നടന്നിട്ടുണ്ടോയെന്ന അഭ്യൂഹങ്ങളും ശക്തമായി. ആണവപരീക്ഷണത്തിന്റെ ഭാഗമായാണ് ഭൂകമ്പമുണ്ടായതെന്ന അഭ്യൂഹങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ, ഇതിന് ശാസ്ത്രീയമായ തെളിവുകളില്ലെന്ന് വിദഗ്ധരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.















