Kerala

ജന്മഭൂമിയെ വളർത്തിയത് ജനങ്ങൾ; പ്രഭാതപതിപ്പ് ഉദ്ഘാടനം ചെയ്ത ടൗണ്‍ ഹാളില്‍ വച്ച് ആദരം ഏറ്റുവാങ്ങാനായതില്‍ ഏറെ സന്തോഷം: പി.നാരായണൻ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: ജന്മഭൂമി ദിനപത്രത്തിന്റെ പ്രഭാതപതിപ്പ് ഉദ്ഘാടനം ചെയ്ത എറണാകുളം ടൗണ്‍ ഹാളില്‍ വച്ച് തന്നെ ഈ ആദരം ഏറ്റുവാങ്ങാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് പി. നാരായണന്‍. അന്നത്തെ ഉദ്ഘാകന്‍ നിശിതമായി വിമര്‍ശിച്ച പത്രമാണ് ഇന്ന് ഈ നിലയിലേക്ക് വളര്‍ന്നെത്തി നില്‍ക്കുന്നത്. സമാദാരണ സഭയില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ജന്മഭൂമിയെ വളര്‍ത്തിയത് ജനങ്ങളുടെ സഹകരമാണ്. ഇതുവരെയുള്ള വളര്‍ച്ചയില്‍ എന്നെക്കാള്‍ കൂടുതല്‍ പങ്ക് വഹിച്ചത് അവരാണ്. തനിക്ക് പുരസ്‌കാരം ലഭിച്ചതറിഞ്ഞ് നിരവധിപേര്‍ ബന്ധപ്പെട്ടിരുന്നു. ഇതെല്ലാം ജന്മഭൂമിയെ ജനങ്ങള്‍ ഏറ്റെടുത്തു എന്നതിന്റെ തെളിവ് കൂടിയാണ്. നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഒന്നും ഫലം കാണാതെ ഇരിക്കില്ലെന്നും പങ്കെടുത്ത ഏവര്‍ക്കും നന്ദി അറിയിക്കുന്നതായും പി. നാരായണന്‍ജി പറഞ്ഞു.

തനിക്ക് ഗുരുസ്ഥാനീയനാണ് നാരായണ്‍ജിയെന്ന് ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി. ജന്മഭൂമിയില്‍ പ്രവര്‍ത്തിക്കാനായത് ഏറെ അഭിമാനകരമായ നിമിഷമാണ് തനിക്ക് പകര്‍ന്ന് നല്‍കുന്നതെന്നും നാരായണ്‍ജി പകര്‍ന്ന് നല്‍കിയ ഊര്‍ജം പകരം വയ്‌ക്കാന്‍ സാധിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പത്മവിഭൂഷണ്‍ നേട്ടം ജന്മഭൂമി കുടുംബത്തിനുള്ള ഇനിയുള്ള കാലം മുഴുവന്‍ പ്രചോദനവും കരുത്തുമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

ബാലസംസ്‌കാര കേന്ദ്രം അധ്യക്ഷന്‍ പി.കെ. വിജയരാഘവന്‍, കൊച്ചി അന്താരാഷ്ട പുസ്തകോത്സവം പ്രസിഡന്റ് ഇ. എന്‍. നന്ദകുമാര്‍, കുരുക്ഷേത്ര മാനേജിങ് ഡയറക്ടര്‍ കാ.ഭാ. സുരേന്ദ്രന്‍, കലൂര്‍ ശ്രീരാമകൃഷ്ണ സേവാശ്രമം ട്രസ്റ്റി സി. ജി. രാജഗോപാല്‍, ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം. മോഹനന്‍ എന്നിവര്‍ നാരായണ്‍ജിയെ പൊന്നാടയണിയിച്ച് ആദരിച്ചു. കുമ്മനം രാജശേഖരന്‍, ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍ എന്നിവര്‍ അദ്ദേഹത്തിന് ഉപഹാരം സമ്മാനിച്ചു.

Recent Posts