Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാളികപ്പുറത്തമ്മയുടെ രണ്ടരക്കിലോ തങ്ക അങ്കി എവിടെ?; സമര്‍പ്പിച്ചത് പാലാഴി സുരേഷ്, സമര്‍പ്പിച്ചതില്‍ സ്വര്‍ണ പൂജാ പാത്രങ്ങളും

കെ. രാധാകൃഷ്ണന്‍, ഹരിപ്പാട്byകെ. രാധാകൃഷ്ണന്‍, ഹരിപ്പാട്
Feb 25, 2026, 10:51 am IST
inKerala

ഹരിപ്പാട്: ശബരിമല മാളികപ്പുറത്തമ്മയ്‌ക്ക് ഭക്തന്‍ സമര്‍പ്പിച്ച തങ്ക അങ്കി സന്നിധാനത്തുണ്ടോയെന്ന് ദേവസ്വം ബോര്‍ഡിനും അറിയില്ല. നാല് വര്‍ഷം മുമ്പ് കരുവാറ്റ
പാലാഴിയില്‍ സുരേഷ് കുമാറും ഭാര്യ രമണിയും ചേര്‍ന്നാണ് മാളികപ്പുറത്തമ്മയ്‌ക്ക് തങ്ക അങ്കി ചാര്‍ത്തിയത്. രണ്ടരക്കിലോ തങ്കത്തില്‍ തമിഴ്നാട് ജിആര്‍സി കമ്പനി രൂപകല്‍പന ചെയ്ത അങ്കിക്ക് ഇന്ന് മൂന്ന് കോടി എണ്‍പത്തിയെട്ടേകാല്‍ ലക്ഷം രൂപ വില മതിക്കും (3,88,25,000 രൂപ). 22 ദിവസം കൊണ്ടാണ് അങ്കിയുടെ പണി പൂര്‍ത്തീകരിച്ചത്.

പത്തനംതിട്ട അയ്യപ്പ ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്രയായെത്തിച്ച തങ്ക അങ്കി ബോര്‍ഡ് അധികൃതരും തന്ത്രിയും ചേര്‍ന്ന് ഏറ്റുവാങ്ങി മാളികപ്പുറം മേല്‍ശാന്തിക്ക് കൈമാറി. നടതുറപ്പ് ദിവസങ്ങളില്‍ ചാര്‍ത്തുമെന്നും മറ്റു ദിവസങ്ങളില്‍ ആറന്മുളയിലെ സന്നിധാനം സ്ട്രോങ് റൂമില്‍ സുക്ഷിക്കുമെന്നുമായിരുന്നു അധികൃതര്‍ സുരേഷിനെ അറിയിച്ചത്.

അമേരിക്കയിലുള്ള സുരേഷ് ഒന്‍പതാം തവണയും കുത്തിയോട്ട വഴിപാട് നടത്താന്‍ നാട്ടിലെത്തിയപ്പോഴാണ് സ്വര്‍ണക്കൊള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത്. അതോടെ സുരേഷും കുടുംബവും അങ്കി മാളികപ്പുറത്തുണ്ടോയെന്ന് അന്വേഷിക്കാന്‍ തീരുമാനിച്ചു. ജന്മഭൂമി ലേഖകന്‍ തിരുവാഭരണ കമ്മിഷണര്‍ റജിലാല്‍ രാമചന്ദ്രനോട് വിവരം തിരക്കി. തിരുവാഭരണം ചാര്‍ത്തിയതിന്റെ രസീത് ഹാജരാക്കിയാലേ വ്യക്തമായ മറുപടി നല്കാനാകൂവെന്നാണ് അദ്ദേഹം പറഞ്ഞത്. റജിലാല്‍ ചുമതലയേറ്റിട്ട് ഒരു വര്‍ഷമേ ആയുള്ളൂ.

പലപ്പോഴും സമര്‍പ്പിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് രസീത് വാങ്ങാതെ ഭക്തര്‍ പോകും. രസീത് വാങ്ങാതെ ഭക്തര്‍ നടയ്‌ക്കു വച്ച വിലപിടിപ്പുള്ള പലതും നഷ്ടപ്പെട്ടിട്ടുണ്ട്.
മാളികപ്പുറത്തമ്മയ്‌ക്ക് സ്ഥിരമായി ചാര്‍ത്തുന്ന തങ്ക അങ്കി മാത്രമാണ് രേഖയിലുള്ളതെന്നും ഇത് ഉടന്‍ പരിശോധിച്ച് ആര് സമര്‍പ്പിച്ചതാണെന്ന് കണ്ടെത്തുമെന്നും കമ്മിഷണര്‍ പറഞ്ഞു. ഭക്തര്‍ എന്ത് സമര്‍പ്പിച്ചാലും രസീത് വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണത്തിന്റെ പൂജാ പാത്രങ്ങളും മറ്റും സുരേഷ് കുമാറും കുടുംബവും അയ്യപ്പസ്വാമിക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് അന്നത്തെ തിരുവാഭരണ കമ്മിഷണര്‍ പന്തളത്തെ സ്ട്രോങ് റൂമിലേക്ക് മാറ്റി. വിവാദമായതോടെ പൂജാ പാത്രങ്ങള്‍ വീണ്ടും സന്നിധാനത്തെത്തിച്ചു. ഇവ നഷ്ടപ്പെടാതിരിക്കാന്‍ സുരേഷ്‌കുമാര്‍ പിന്നീട് ഇന്‍ഷുര്‍ ചെയ്തു.
തങ്ക അങ്കിയുടെ നിജസ്ഥിതി ബോര്‍ഡ് വെളിപ്പെടുത്തണമെന്ന് സുരേഷ് കുമാര്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ കോടതിയെ സമീപിക്കും. നിര്‍മാണ സമയത്ത് അങ്കിക്ക് 70 ലക്ഷത്തിലധികം രൂപ ചെലവ് വന്നതായും സുരേഷ് ജന്മഭൂമിയോട് പറഞ്ഞു.

Tags: SABARIMALAMalikappuramThanka Ankipalazhi suresh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

Entertainment

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

Kerala

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

Kerala

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.