Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാളികപ്പുറത്തമ്മയുടെ രണ്ടരക്കിലോ തങ്ക അങ്കി എവിടെ?; സമര്‍പ്പിച്ചത് പാലാഴി സുരേഷ്, സമര്‍പ്പിച്ചതില്‍ സ്വര്‍ണ പൂജാ പാത്രങ്ങളും

കെ. രാധാകൃഷ്ണന്‍, ഹരിപ്പാട് by കെ. രാധാകൃഷ്ണന്‍, ഹരിപ്പാട്
Feb 25, 2026, 10:51 am IST
in Kerala

ഹരിപ്പാട്: ശബരിമല മാളികപ്പുറത്തമ്മയ്‌ക്ക് ഭക്തന്‍ സമര്‍പ്പിച്ച തങ്ക അങ്കി സന്നിധാനത്തുണ്ടോയെന്ന് ദേവസ്വം ബോര്‍ഡിനും അറിയില്ല. നാല് വര്‍ഷം മുമ്പ് കരുവാറ്റ
പാലാഴിയില്‍ സുരേഷ് കുമാറും ഭാര്യ രമണിയും ചേര്‍ന്നാണ് മാളികപ്പുറത്തമ്മയ്‌ക്ക് തങ്ക അങ്കി ചാര്‍ത്തിയത്. രണ്ടരക്കിലോ തങ്കത്തില്‍ തമിഴ്നാട് ജിആര്‍സി കമ്പനി രൂപകല്‍പന ചെയ്ത അങ്കിക്ക് ഇന്ന് മൂന്ന് കോടി എണ്‍പത്തിയെട്ടേകാല്‍ ലക്ഷം രൂപ വില മതിക്കും (3,88,25,000 രൂപ). 22 ദിവസം കൊണ്ടാണ് അങ്കിയുടെ പണി പൂര്‍ത്തീകരിച്ചത്.

പത്തനംതിട്ട അയ്യപ്പ ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്രയായെത്തിച്ച തങ്ക അങ്കി ബോര്‍ഡ് അധികൃതരും തന്ത്രിയും ചേര്‍ന്ന് ഏറ്റുവാങ്ങി മാളികപ്പുറം മേല്‍ശാന്തിക്ക് കൈമാറി. നടതുറപ്പ് ദിവസങ്ങളില്‍ ചാര്‍ത്തുമെന്നും മറ്റു ദിവസങ്ങളില്‍ ആറന്മുളയിലെ സന്നിധാനം സ്ട്രോങ് റൂമില്‍ സുക്ഷിക്കുമെന്നുമായിരുന്നു അധികൃതര്‍ സുരേഷിനെ അറിയിച്ചത്.

അമേരിക്കയിലുള്ള സുരേഷ് ഒന്‍പതാം തവണയും കുത്തിയോട്ട വഴിപാട് നടത്താന്‍ നാട്ടിലെത്തിയപ്പോഴാണ് സ്വര്‍ണക്കൊള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത്. അതോടെ സുരേഷും കുടുംബവും അങ്കി മാളികപ്പുറത്തുണ്ടോയെന്ന് അന്വേഷിക്കാന്‍ തീരുമാനിച്ചു. ജന്മഭൂമി ലേഖകന്‍ തിരുവാഭരണ കമ്മിഷണര്‍ റജിലാല്‍ രാമചന്ദ്രനോട് വിവരം തിരക്കി. തിരുവാഭരണം ചാര്‍ത്തിയതിന്റെ രസീത് ഹാജരാക്കിയാലേ വ്യക്തമായ മറുപടി നല്കാനാകൂവെന്നാണ് അദ്ദേഹം പറഞ്ഞത്. റജിലാല്‍ ചുമതലയേറ്റിട്ട് ഒരു വര്‍ഷമേ ആയുള്ളൂ.

പലപ്പോഴും സമര്‍പ്പിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് രസീത് വാങ്ങാതെ ഭക്തര്‍ പോകും. രസീത് വാങ്ങാതെ ഭക്തര്‍ നടയ്‌ക്കു വച്ച വിലപിടിപ്പുള്ള പലതും നഷ്ടപ്പെട്ടിട്ടുണ്ട്.
മാളികപ്പുറത്തമ്മയ്‌ക്ക് സ്ഥിരമായി ചാര്‍ത്തുന്ന തങ്ക അങ്കി മാത്രമാണ് രേഖയിലുള്ളതെന്നും ഇത് ഉടന്‍ പരിശോധിച്ച് ആര് സമര്‍പ്പിച്ചതാണെന്ന് കണ്ടെത്തുമെന്നും കമ്മിഷണര്‍ പറഞ്ഞു. ഭക്തര്‍ എന്ത് സമര്‍പ്പിച്ചാലും രസീത് വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണത്തിന്റെ പൂജാ പാത്രങ്ങളും മറ്റും സുരേഷ് കുമാറും കുടുംബവും അയ്യപ്പസ്വാമിക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് അന്നത്തെ തിരുവാഭരണ കമ്മിഷണര്‍ പന്തളത്തെ സ്ട്രോങ് റൂമിലേക്ക് മാറ്റി. വിവാദമായതോടെ പൂജാ പാത്രങ്ങള്‍ വീണ്ടും സന്നിധാനത്തെത്തിച്ചു. ഇവ നഷ്ടപ്പെടാതിരിക്കാന്‍ സുരേഷ്‌കുമാര്‍ പിന്നീട് ഇന്‍ഷുര്‍ ചെയ്തു.
തങ്ക അങ്കിയുടെ നിജസ്ഥിതി ബോര്‍ഡ് വെളിപ്പെടുത്തണമെന്ന് സുരേഷ് കുമാര്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ കോടതിയെ സമീപിക്കും. നിര്‍മാണ സമയത്ത് അങ്കിക്ക് 70 ലക്ഷത്തിലധികം രൂപ ചെലവ് വന്നതായും സുരേഷ് ജന്മഭൂമിയോട് പറഞ്ഞു.

Tags: SABARIMALAMalikappuramThanka Ankipalazhi suresh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം

Kerala

ശബരിമലയിൽ ഹെലികോപ്റ്റർ താഴ്‌ന്ന് പറന്നത് കോസ്റ്റ് ഗാർഡിലെ ഉന്നത ഉദ്യോഗസ്ഥന് തൊഴാൻ; ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്

Kerala

ശബരിമലയിൽ പൂജയുടെ പേരിലും കോടികളുടെ തട്ടിപ്പ്; വിജിലൻസ് റിപ്പോർട്ട്

Kerala

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

India

ഹിന്ദുമതം ഒരു ജീവിതരീതി; ക്ഷേത്രത്തിൽ പോകണമെന്നോ ആചാരം അനുഷ്ഠിക്കണമെന്നോ നിർബന്ധമില്ലെന്ന് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

സമുദ്ര സുരക്ഷാ ദൗത്യത്തില്‍ പങ്കെടുത്ത് കൊച്ചിയില്‍
മടങ്ങിയെത്തുന്ന ഐഎന്‍എസ് സുനൈന

സമുദ്രമേഖലാ സഹകരണം: ദൗത്യവിജയവുമായി ഐഒഎസ് സാഗര്‍

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ പുലി പ്രഭാകരന്റെ ഓർമ്മ ദിനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ അനുസ്മരണ കുറിപ്പ്

ദൽഹിയിൽ മൂന്നു ദിവസം ഓട്ടോ,കാർ ടാക്‌സി വാഹന സമരം പ്രഖ്യാപിച്ചു

ഭാരതം ഏറ്റവും വലിയ ശക്തികളിൽ ഒന്ന്; ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെൻ

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെത്തി; പഞ്ചരാഷ്‌ട്ര പര്യടനത്തിന്റെ അവസാന ഘട്ടം

പ്രധാനമന്ത്രി ഇറ്റലിയില്‍, ‘വെല്‍കം ടു റോം മൈ ഫ്രണ്ട്’ എന്ന് ഫോട്ടോ പങ്കുവെച്ച് ജോര്‍ജിയ മെലോണി

മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉത്തര- ദക്ഷിണ കേരളത്തിന്റെ 26-ാമത് സംയുക്ത സംസ്ഥാന വാര്‍ഷികം
ഉദ്ഘാടനം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ നിര്‍വഹിക്കുന്നു

ബാലസമൂഹം അതിജീവന ശീലമുള്ളവരാകണം: ആര്‍. പ്രസന്നകുമാര്‍

കേരള ആരോഗ്യ സര്‍വകലാശാല ബിരുദദാന സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

സാമൂഹ്യ പ്രതിബദ്ധതയും സേവന മനോഭാവവും ആരോഗ്യരംഗത്ത് അനിവാര്യം: ഗവര്‍ണര്‍

സാമുദായിക സന്തുലനം അട്ടിമറിക്കപ്പെട്ടു; ചരിത്രത്തിലാദ്യമായി ഹിന്ദു ന്യൂനപക്ഷ മന്ത്രിസഭ, വലിയ നഷ്ടം ഈഴവ സമുദായത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.