Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാളികപ്പുറത്തമ്മയുടെ രണ്ടരക്കിലോ തങ്ക അങ്കി എവിടെ?; സമര്‍പ്പിച്ചത് പാലാഴി സുരേഷ്, സമര്‍പ്പിച്ചതില്‍ സ്വര്‍ണ പൂജാ പാത്രങ്ങളും

കെ. രാധാകൃഷ്ണന്‍, ഹരിപ്പാട് by കെ. രാധാകൃഷ്ണന്‍, ഹരിപ്പാട്
Feb 25, 2026, 10:51 am IST
in Kerala

ഹരിപ്പാട്: ശബരിമല മാളികപ്പുറത്തമ്മയ്‌ക്ക് ഭക്തന്‍ സമര്‍പ്പിച്ച തങ്ക അങ്കി സന്നിധാനത്തുണ്ടോയെന്ന് ദേവസ്വം ബോര്‍ഡിനും അറിയില്ല. നാല് വര്‍ഷം മുമ്പ് കരുവാറ്റ
പാലാഴിയില്‍ സുരേഷ് കുമാറും ഭാര്യ രമണിയും ചേര്‍ന്നാണ് മാളികപ്പുറത്തമ്മയ്‌ക്ക് തങ്ക അങ്കി ചാര്‍ത്തിയത്. രണ്ടരക്കിലോ തങ്കത്തില്‍ തമിഴ്നാട് ജിആര്‍സി കമ്പനി രൂപകല്‍പന ചെയ്ത അങ്കിക്ക് ഇന്ന് മൂന്ന് കോടി എണ്‍പത്തിയെട്ടേകാല്‍ ലക്ഷം രൂപ വില മതിക്കും (3,88,25,000 രൂപ). 22 ദിവസം കൊണ്ടാണ് അങ്കിയുടെ പണി പൂര്‍ത്തീകരിച്ചത്.

പത്തനംതിട്ട അയ്യപ്പ ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്രയായെത്തിച്ച തങ്ക അങ്കി ബോര്‍ഡ് അധികൃതരും തന്ത്രിയും ചേര്‍ന്ന് ഏറ്റുവാങ്ങി മാളികപ്പുറം മേല്‍ശാന്തിക്ക് കൈമാറി. നടതുറപ്പ് ദിവസങ്ങളില്‍ ചാര്‍ത്തുമെന്നും മറ്റു ദിവസങ്ങളില്‍ ആറന്മുളയിലെ സന്നിധാനം സ്ട്രോങ് റൂമില്‍ സുക്ഷിക്കുമെന്നുമായിരുന്നു അധികൃതര്‍ സുരേഷിനെ അറിയിച്ചത്.

അമേരിക്കയിലുള്ള സുരേഷ് ഒന്‍പതാം തവണയും കുത്തിയോട്ട വഴിപാട് നടത്താന്‍ നാട്ടിലെത്തിയപ്പോഴാണ് സ്വര്‍ണക്കൊള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത്. അതോടെ സുരേഷും കുടുംബവും അങ്കി മാളികപ്പുറത്തുണ്ടോയെന്ന് അന്വേഷിക്കാന്‍ തീരുമാനിച്ചു. ജന്മഭൂമി ലേഖകന്‍ തിരുവാഭരണ കമ്മിഷണര്‍ റജിലാല്‍ രാമചന്ദ്രനോട് വിവരം തിരക്കി. തിരുവാഭരണം ചാര്‍ത്തിയതിന്റെ രസീത് ഹാജരാക്കിയാലേ വ്യക്തമായ മറുപടി നല്കാനാകൂവെന്നാണ് അദ്ദേഹം പറഞ്ഞത്. റജിലാല്‍ ചുമതലയേറ്റിട്ട് ഒരു വര്‍ഷമേ ആയുള്ളൂ.

പലപ്പോഴും സമര്‍പ്പിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് രസീത് വാങ്ങാതെ ഭക്തര്‍ പോകും. രസീത് വാങ്ങാതെ ഭക്തര്‍ നടയ്‌ക്കു വച്ച വിലപിടിപ്പുള്ള പലതും നഷ്ടപ്പെട്ടിട്ടുണ്ട്.
മാളികപ്പുറത്തമ്മയ്‌ക്ക് സ്ഥിരമായി ചാര്‍ത്തുന്ന തങ്ക അങ്കി മാത്രമാണ് രേഖയിലുള്ളതെന്നും ഇത് ഉടന്‍ പരിശോധിച്ച് ആര് സമര്‍പ്പിച്ചതാണെന്ന് കണ്ടെത്തുമെന്നും കമ്മിഷണര്‍ പറഞ്ഞു. ഭക്തര്‍ എന്ത് സമര്‍പ്പിച്ചാലും രസീത് വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണത്തിന്റെ പൂജാ പാത്രങ്ങളും മറ്റും സുരേഷ് കുമാറും കുടുംബവും അയ്യപ്പസ്വാമിക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് അന്നത്തെ തിരുവാഭരണ കമ്മിഷണര്‍ പന്തളത്തെ സ്ട്രോങ് റൂമിലേക്ക് മാറ്റി. വിവാദമായതോടെ പൂജാ പാത്രങ്ങള്‍ വീണ്ടും സന്നിധാനത്തെത്തിച്ചു. ഇവ നഷ്ടപ്പെടാതിരിക്കാന്‍ സുരേഷ്‌കുമാര്‍ പിന്നീട് ഇന്‍ഷുര്‍ ചെയ്തു.
തങ്ക അങ്കിയുടെ നിജസ്ഥിതി ബോര്‍ഡ് വെളിപ്പെടുത്തണമെന്ന് സുരേഷ് കുമാര്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ കോടതിയെ സമീപിക്കും. നിര്‍മാണ സമയത്ത് അങ്കിക്ക് 70 ലക്ഷത്തിലധികം രൂപ ചെലവ് വന്നതായും സുരേഷ് ജന്മഭൂമിയോട് പറഞ്ഞു.

Tags: SABARIMALAMalikappuramThanka Ankipalazhi suresh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

പുതുമന മനു നമ്പൂതിരി, ആറ്റുകാല്‍ ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രി കെ. മുരളീധരന് പ്രമേയം സമര്‍പ്പിക്കുന്നു
Kerala

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേല്‍ശാന്തി സമാജം

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം

Kerala

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേൽശാന്തി സമാജം

Thiruvananthapuram

ശബരിമല സ്വര്‍ണക്കൊള്ള: കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ട കേസില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തര്‍ക്കം സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.