Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയ്‌ക്ക് വീണ്ടും തിരിച്ചടി;ബംഗാളിലെ എസ്ഐആർ നിര്‍ത്തിവെയ്‌ക്കില്ല, ഇനി എസ് ഐ ആറിന് മേല്‍നോട്ടം വഹിക്കാന്‍ ജഡ്ജിമാരെന്ന് സുപ്രീംകോടതി

മമത ബാനര്‍ജി പലവിധ തടസ്സവാദങ്ങള്‍ ഉന്നയിച്ച് എസ് ഐആര്‍ നിര്‍ത്തിവെയ്‌പ്പിക്കാന്‍ സുപ്രീംകോടതിയില്‍ ശ്രമിച്ചെങ്കിലും അതിനെ തടഞ്ഞ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2026, 10:01 pm IST
in India

കൊല്‍ക്കൊത്ത : മമത ബാനര്‍ജി പലവിധ തടസ്സവാദങ്ങള്‍ ഉന്നയിച്ച് എസ് ഐആര്‍ നിര്‍ത്തിവെയ്‌പ്പിക്കാന്‍ സുപ്രീംകോടതിയില്‍ ശ്രമിച്ചെങ്കിലും അതിനെ തടഞ്ഞ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. എന്തായാലും എസ് ഐആര്‍ പൂര്‍ത്തിയാക്കിയേ പറ്റൂ എന്നും തെരഞ്ഞെടുപ്പ് കമ്മീഷനും ബംഗാള്‍ സര്‍ക്കാരും തമ്മില്‍ പരസ്പരം വിശ്വാസ്യത ഇല്ലാത്ത സാഹചര്യത്തില്‍ ജഡ്ജിമാരെ എസ് ഐ ആര്‍ പ്രക്രിയയ്‌ക്ക് മേല്‍നോട്ടം വഹിയ്‌ക്കാന്‍ നിയമിക്കാമെന്നും സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ സുപ്രീംകോടതി ബെഞ്ച് നിര്‍ദേശിച്ചു.

“ഏറ്റവും പരമപ്രധാനമായ കാര്യം എസ് ഐ ആര്‍ പൂര്‍ത്തിയാക്കുക എന്നതാണ്. സമയാസയമങ്ങളില്‍ ഇടക്കാല ഉത്തരവുകള്‍ ഇക്കാര്യത്തില്‍ നല്‍കുന്നുണ്ട്. ആരോപണങ്ങളും പ്രത്യാരോപണങ്ങളം അടിയ്‌ക്കടി കാണുമ്പോള്‍ മനസ്സിലാകുന്നത് ബംഗാള്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ പരസ്പരം വിശ്വാസക്കുറവ് ഉണ്ടെന്നതാണ്. ഈ സാഹചര്യത്തില്‍ എസ് ഐ ആര്‍ പ്രക്രിയ നിരീക്ഷിക്കാനുള്ള ഇലക്ടറല്‍ രജിസ്ട്രാര്‍ ഓഫീസര്‍മാരായി (ഇആര്‍ഒ) ജഡ്മിമാരെ നിയമിക്കാം”- ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിര്‍ദേശിച്ചു.

ഇലക്ടറല്‍ രജിസ്ട്രാര്‍ ഓഫീസര്‍മാരായി (ഇആര്‍ഒ) ജോലി ചെയ്യാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ (എസ് ഡിഎം) നിലവാരമുള്ള ഗ്രൂപ്പ് ബി ഓഫീസര്‍മാരെ മമത ബാനര്‍ജി നല്‍കാത്ത സാഹചര്യത്തിലാണ് ഇതിനായി ജഡ്ജിമാരെ നിയമിക്കാമെന്ന് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്.

എന്തായാലും പശ്ചിമ ബംഗാളിൽ സ്പെഷ്യൽ ഇന്‍റൻസീവ് റിവിഷന്റെ ആദ്യ ഘട്ടം അവസാനിച്ചു. കരട് പട്ടിക 2025 ഡിസംബറില്‍ പ്രസിദ്ധീകരിച്ചു. 58 ലക്ഷം പേരെ ആദ്യഘട്ട എസ് ഐ ആറിലൂടെ ഒഴിവാക്കിയിരുന്നു. 24 ലക്ഷം പേർ ‘മരിച്ചു’ എന്നും 19 ലക്ഷം പേർ ‘താമസം മാറി’ എന്നും 12 ലക്ഷം പേർ ‘കാണാനില്ല’ എന്നും 1.3 ലക്ഷം പേർ ‘ഇരട്ടവോട്ടുകൾ’ എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ എസ് ഐ ആര്‍ പ്രക്രിയയിലൂടെ കണ്ടെത്തി.

കരട് പട്ടികയിൽ നിന്ന് അന്യായമായി പേരുകൾ ഒഴിവാക്കപ്പെട്ടവരുടെ കാര്യമാണ് ഇപ്പോള്‍ പരിശോധിച്ചുവരുന്നത്. പരാതികളുള്ള അപേക്ഷകളിൽ തീരുമാനമായ ശേഷം അടുത്ത വർഷം ഫെബ്രുവരിയിൽ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കും. ഫെബ്രുവരി 28ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷെ കുറ്റമറ്റ, പരാതികളില്ലാത്ത വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുക എന്നതാണ് ലക്ഷ്യമെന്നും ആവശ്യമെങ്കില്‍ ഇലക്ഷന്‍ കമ്മീഷനോട് സമയം കൂട്ടിച്ചോദിക്കുമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ മനോജ് കുമാര്‍ പറഞ്ഞു.

4 ലക്ഷത്തി 66 ആയിരത്തിലധികം വോട്ടർമാരുടെ വിവരങ്ങൾ ഇപ്പോഴും ജില്ലാ മജിസ്ട്രേറ്റുകളുടെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും പരിശോധനയ്‌ക്കായി കാത്തിരിക്കുകയാണെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ മനോജ് കുമാര്‍ ചൂണ്ടിക്കാട്ടി.

ഡോക്യുമെന്റേഷൻ പ്രശ്നങ്ങൾ കാരണം, ഏകദേശം 30 ലക്ഷത്തോളം വോട്ടർമാരുടെ രേഖകൾ മൈക്രോ ഒബ്സർവർമാർ വഴി പുനഃപരിശോധനയ്‌ക്കായി ഇആർഒകൾക്കും എഇആർഒകൾക്കും ഇതിനകം അയച്ചിട്ടുണ്ട്. 20 ലക്ഷം വോട്ടർ രേഖകളുടെ തീരുമാനങ്ങൾ ഇനിയും തീർപ്പാക്കേണ്ടതുണ്ട്. തീർപ്പാക്കാത്ത എല്ലാ കേസുകളും പരിഹരിക്കപ്പെടുന്നതുവരെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ കഴിയില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് വ്യക്തമാക്കി.

2002 ലാണ് ബംഗാളിൽ ഏറ്റവും ഒടുവിൽ എസ്‌ഐആർ നടത്തിയത്.

Tags: Supreme CourtMamata BanerjeeECILatest newsCJI SuryakantBengal Assembly electionDraft voters listSir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

Kerala

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

Kerala

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

Kerala

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പുതിയ വാര്‍ത്തകള്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.