Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നവകേരള സര്‍വ്വേ സിപിഎം പ്രചാരണം

സിപിഎമ്മുകാരെ ഉപയോഗിച്ച് ഇടതുമുന്നണിയുടെ രാഷ്‌ട്രീയ പ്രചാരണം നടത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. ഇതിനാണ് കോടതി തടയിട്ടത്. കോടതിയുടെ ഇപ്പോഴത്തെ വിധി പരിശോധിക്കുമെന്നും അപ്പീല്‍ പോകുമെന്നുമൊക്കെ പറയുന്നത് സിപിഎമ്മിന്റെ രാഷ്‌ട്രീയ താല്‍പ്പര്യത്തിന് തെളിവാണ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2026, 02:45 pm IST
in Editorial, Vicharam

വീണ്ടും അധികാരത്തുടര്‍ച്ച ലക്ഷ്യമിട്ടുള്ള നവകേരള സര്‍വ്വേയുമായി മുന്നോട്ട് പോയിരുന്ന ഇടതുമുന്നണി സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്ന് നേരിട്ടത് കനത്ത തിരിച്ചടിയാണ്. ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ലാതെ നടത്തുന്ന നവകേരള സര്‍വ്വേ നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതി ഈ പദ്ധതി റദ്ദാക്കിയിരിക്കുന്നത്.

പദ്ധതിക്കായി ആവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കാത്തതിനാല്‍ പരിപാടി നിയമവിരുദ്ധമാണെന്നും ഹൈക്കോടതി വിലയിരുത്തി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന പരിപാടിയാണിതെന്ന് തുടക്കം മുതല്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. നിരവധി തവണ വാദം കേട്ട ശേഷമാണ് സാമ്പത്തിക അനുമതിയില്ലാത്ത പദ്ധതിയുമായി മുന്നോട്ട് പോകാനാവില്ലെന്ന് കോടതി വിധിച്ചത്. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലുംഅയ്യപ്പ മഹാസംഗമം നടത്തിയതിലെ അഴിമതി കേസിലും മുഖം നഷ്ടപ്പെട്ട പിണറായി സര്‍ക്കാരിനു മറ്റൊരു പ്രഹരമാണ് കോടതിയില്‍ നിന്ന് ഏറ്റിരിക്കുന്നത്.

ജനങ്ങളോട് നേരിട്ട് സംസാരിക്കാനും, ജനഹിതം അറിയാനും സര്‍ക്കാര്‍ പദ്ധതികള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനും ‘സിഎം വിത്ത് മി’ അടക്കം വിപുലമായ പിആര്‍ സംവിധാനം പ്രാബല്യത്തില്‍ കൊണ്ടുവന്നതിനു പുറമെയാണ് സംസ്ഥാനത്തെ 80 ലക്ഷത്തോളം വീടുകളിലേക്ക് സര്‍വ്വേക്ക് ആളെയെത്തിക്കാന്‍ തീരുമാനിച്ചത്.

സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളില്‍ നിന്ന് വിവരശേഖരണം നടത്താനെന്ന പേരിലായിരുന്നു ഇത്. എന്നാല്‍ ഫലത്തില്‍ ഇത് നികുതിപ്പണവും സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ച് സിപിഎമ്മുകാര്‍ നടത്തുന്ന രാഷ്‌ട്രീയ പ്രചാരണ പരിപാടിയായിരുന്നു. സര്‍വ്വേയുടെ ഏകോപനവും വിലയിരുത്തലും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് നിര്‍വ്വഹിക്കാനും തീരുമാനിച്ചിരുന്നു.

പദ്ധതിക്കായി കോളജ് വിദ്യാര്‍ത്ഥികളെയും വോളന്റിയര്‍മാരെയും ഉപയോഗിക്കാന്‍ ഉത്തരവിട്ടിരുന്നു. പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത വോളന്റിയര്‍മാരില്‍ ഭൂരിഭാഗവും സിപിഎമ്മുകാരായിരുന്നു. ഇവര്‍ നേരത്തെ ഇക്കാര്യം അറിയുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണമാണ് ഇതിലൂടെ നടത്തിയത്. അധികാരത്തുടര്‍ച്ചയാണ് ലക്ഷ്യമെന്ന് ഇതു സംബന്ധിച്ച ശില്പശാലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറയുന്നതിന്റെ ശബ്ദരേഖ ഒരു ചാനല്‍ പുറത്തു വിടുകയും ചെയ്തു.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്‌ട്രീയ നീക്കമാണ് നവകേരള സര്‍വ്വേയെന്ന ആരോപണം ശരിവയ്‌ക്കുന്നതായിരുന്നു ഇതും. സിപിഎമ്മുകാരെ ഉപയോഗിച്ച് ഇടതുമുന്നണിയുടെ രാഷ്‌ട്രീയ പ്രചാരണം നടത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. ഇതിനാണ് കോടതി തടയിട്ടത്. കോടതിയുടെ ഇപ്പോഴത്തെ വിധി പരിശോധിക്കുമെന്നും അപ്പീല്‍ പോകുമെന്നുമൊക്കെ പറയുന്നത് സിപിഎമ്മിന്റെ രാഷ്‌ട്രീയ താല്‍പ്പര്യത്തിന് തെളിവാണ്. ഇക്കാര്യത്തില്‍ ഇനിയും കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനുകൂല ഉത്തരവ് നേടിയെടുക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ഇരുപതുകോടി രൂപയാണ് നവകേരള സര്‍വ്വേക്കുവേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നീക്കിവച്ചത്. യഥാര്‍ത്ഥത്തില്‍ ഈ പണം നേരിട്ട് പാര്‍ട്ടി അണികള്‍ക്ക് എത്തിക്കാനായിരുന്നു പരിപാടി. ഇതിനുള്ള മറയായിരുന്നു സര്‍വ്വേ പ്രഹസനം. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി രണ്ടുമാസം മാത്രമേ അവശേഷിക്കുന്നുള്ളൂ. ഈ കാലയളവില്‍ പാര്‍ട്ടിക്കാരെ പണം കൊടുത്ത് തൃപ്തിപ്പെടുത്തി ഒപ്പം നിര്‍ത്തുകയെന്ന പരിപാടിയായിരുന്നു ഇത്. പിണറായിയുടെ പത്തുവര്‍ഷത്തെ ഭരണകാലത്ത് പല രീതിയിലും നികുതിപ്പണം പാര്‍ട്ടിക്കാരിലേക്ക് ഒഴുക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കാര്‍ പോലും സര്‍ക്കാരിനെതിരെ വോട്ട് ചെയ്തു എന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്. ഏതു വിധേനയും അധികാരത്തുടര്‍ച്ച നേടുക, അല്ലാത്തപക്ഷം പരാജയത്തിന്റെ ആഘാതം കുറയ്‌ക്കുക. ഇതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ നവ കേരള സര്‍വ്വേ കോടതി റദ്ദാക്കിയത് ഏറ്റവും ഉചിതമായ നടപടിയായി.

Tags: cpmHighcourtNavakeralam project
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

Kerala

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

India

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

Kerala

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

പുതിയ വാര്‍ത്തകള്‍

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

കേരളത്തില്‍ പിഎസ് സി പരീക്ഷയിലും ക്രമക്കേട് നടന്നു…ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ലേ?:: കോണ്‍ഗ്രസിനെ കുടുക്കുന്ന ചോദ്യവുമായി നദ്ദ

അവിഹിതമുണ്ടെന്ന സംശയത്തില്‍ അയല്‍വാസിയുടെ വീടിന് തീയിട്ട പ്രതി റിമാന്‍ഡില്‍

സിജെപി സമരത്തില്‍ അമേരിക്കക്കാരും…ഇന്ത്യയില്‍ പഠിക്കുന്നവരെന്ന് വാദം..ബംഗ്ലാദേശിലെയും നേപ്പാളിലെയും ജെന്‍സീകലാപത്തില്‍ അമേരിക്കാര്‍ ഉണ്ടായിരുന്നു

സെലക്ടീവ് പ്രതികരണം: ടൊവിനോ തോമസിന്‌റെ വീടിനുമുന്നില്‍ യുവമോര്‍ച്ച വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

ജെ പി നദ്ദയുടെ വീട്ടിൽ വച്ച് സൗരഭ് ദാസിന്റെയും അശുതോഷിന്റെയും ഫോണുകൾ പിടിച്ചെടുത്തു : ദീപ്കെയുടെ നുണ പൊളിച്ച് ചിത്രങ്ങൾ പുറത്ത്

നിപയില്‍ ആശ്വാസം: നിരീക്ഷണം പിന്‍വലിച്ചെന്ന് ആരോഗ്യ മന്ത്രി

തൃക്കൊടിത്താനം സ്വദേശിനിയെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയില്‍ നിന്ന് നാടുകടത്തി

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.