Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദീ…വിവേകാനന്ദനും ഫ്രാന്‍സുമായുള്ള ബന്ധം കണ്ടെടുത്ത താങ്കളുടെ ടീമിന്റെ ഗവേഷണചാതുരിയെ അഭിനന്ദിക്കാതെ വയ്യ….

ഫ്രാന്‍സിലെ ബുദ്ധിജീവികളുമായി വിവേകാനന്ദന്‍ ആഴത്തില്‍ സംവാദം നടത്തിയിരുന്നു. ശില്‍പികള്‍, കവികള്‍, പ്രൊഫസര്‍മാര്‍, ജേണലിസ്റ്റുകള്‍, എഴുത്തുകാര്‍ എന്നിവരുമായി വിവേകാനന്ദന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Feb 17, 2026, 11:36 pm IST
in India
കന്യാകുമാരിയില്‍ വിവേകാനന്ദപ്പാറ സന്ദര്‍ശിച്ചപ്പോള്‍ ധ്യാനനിമഗ്നനായി മോദി (ഇടത്ത്)

കന്യാകുമാരിയില്‍ വിവേകാനന്ദപ്പാറ സന്ദര്‍ശിച്ചപ്പോള്‍ ധ്യാനനിമഗ്നനായി മോദി (ഇടത്ത്)

ന്യൂദല്‍ഹി:ഫ്രാന്‍സില്‍ സ്വാമി വിവേകാനന്ദ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കാന്‍ മോദി-മാക്രോണ്‍ കൂടിക്കാഴ്ചയില്‍ ഉണ്ടായ തീരുമാനത്തിന് പിന്നിലെ മോദി ടീമിന്റെ ഗവേഷണം സമ്മതിയ്‌ക്കാതെ തരമില്ല. 1900ല്‍ ആണ് സ്വാമി വിവേകാനന്ദന്‍ ഫ്രാന്‍സിലെ പാരീസില്‍ എത്തുന്നത്. ഫ്രാന്‍സില്‍ പര്യടനം നടത്തിയ ശേഷം വിവേകാന്ദന്‍ നടത്തിയ ഒരു പ്രസ്താവന ഏറെ പ്രാധാന്യമുള്ളതാണ്. “യൂറോപ്യന്‍ സംസ്കാരത്തിന്റെ ഉറവിടം ഫ്രാന്‍സാണ്”- ഇതായിരുന്നു ഇംഗ്ലണ്ടും സ്വിറ്റ്സര്‍ലാന്‍റും ഫ്രാന്‍സും ഉള്‍പ്പെടെ ചുറ്റിക്കണ്ട ശേഷം വിവേകാനന്ദന്‍ പറഞ്ഞത്.

വേദാന്തം പ്രചരിപ്പിക്കുക എന്നത് തന്നെയായിരുന്നു ഫ്രാന്‍സില്‍ നടത്തിയ പര്യടനത്തിന്റെയും ലക്ഷ്യം. ഫ്രഞ്ചുകാരുമായി കൂടുതല്‍ ആഴത്തില്‍ സംവദിക്കാന്‍ വിവേകാനന്ദന്‍ ഫ്രഞ്ച് പഠിക്കാന്‍ പോലും ശ്രമിച്ചിരുന്നു. ഫ്രാന്‍സിലെ ബുദ്ധിജീവികളുമായി വിവേകാനന്ദന്‍ ആഴത്തില്‍ സംവാദം നടത്തിയിരുന്നു. ശില്‍പികള്‍, കവികള്‍, പ്രൊഫസര്‍മാര്‍, ജേണലിസ്റ്റുകള്‍, എഴുത്തുകാര്‍ എന്നിവരുമായി വിവേകാനന്ദന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചകളും അതേക്കുറിച്ചുള്ള സ്വാമിയുടെ എഴുത്തും ആ യോഗങ്ങളില്‍ സ്വാമി നടത്തിയ പ്രസംഗങ്ങളും പ്രൗഢഗംഭീരമാണ്. 1900ല്‍ ആഗസ്ത് ഒന്ന് മുതല്‍ ഡിസംബര്‍ പാതി വരെ വിവേകാനന്ദന്‍ ഫ്രാന്‍സില്‍ ചെലവഴിച്ചിരുന്നു. ഉത്തരാഖണ്ഡിലെ മായാവതിയില്‍ അദ്വൈത ആശ്രമം സ്ഥാപിക്കാന്‍ സഹായിച്ച ഇംഗ്ലീഷുകാരനായ ശിഷ്യന്‍ ക്യാപ്റ്റന്‍ സെവിയറിന്റെ മരണം വിവേകാനന്ദന്‍ അന്തര്‍ദൃഷ്ടികൊണ്ട് കണ്ടിരുന്നു. ഇതാണ് പൊടുന്നനെ ഫ്രാന്‍സില്‍ നിന്നും ഇന്ത്യയിലേക്ക് തിരിക്കാന്‍ കാരണമായത്.

ഇതിനിടയില്‍, 1900ല്‍ സെപ്തംബര്‍ 3 മുതല്‍ 8 വരെ വിവേകാനന്ദന്‍ പാരീസില്‍ നടന്ന മതചരിത്ര കോണ്‍ഗ്രസിലും പങ്കെടുത്തു. ചിക്കാഗോയിലെ ലോകമതപാര്‍ലമെന്‍റ് സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന് ശേഷം 1900ല്‍ വിവേകാനന്ദന്‍ വേദാന്തം പ്രചരിപ്പിക്കാനായി രണ്ടാമതും അമേരിക്ക സന്ദര്‍ശിച്ചിരുന്നു. കാലിഫോര്‍ണിയയിലാണ് വിവേകാനന്ദന്‍ കൂടുതല്‍ ചെലവഴിച്ചത്. ഈ ട്രിപ്പിന് ശേഷം മടങ്ങുമ്പോഴാണ് വിവേകാനന്ദന്‍ ഫ്രാന്‍സിലെ പാരീസില്‍ മതചരിത്രകോണ്‍ഗ്രസില്‍ കൂടി പങ്കെടുക്കുക എന്ന ഉദ്ദേശ്യത്തോടെ പാരീസില്‍ എത്തുന്നത്. പക്ഷെ ഏകദേശം നാലര മാസക്കാലം വിവേകാനന്ദന്‍ ഫ്രാന്‍സില്‍ തങ്ങി.

ഫ്രാന്‍സില്‍ ചെലവഴിച്ച നാളില്‍ വിവേകാനന്ദന്‍ ഫ്രഞ്ച് പഠിക്കാനും ശ്രമം നടത്തിയിരുന്നു. അന്ന് ഫ്രാന്‍സിസ് ലെഗ്ഗറ്റ് ദമ്പതിമാര്‍ക്കൊപ്പവും ജൂള്‍സ് ബോയിസിന്റെ അടുത്തുമാണ് താമസിച്ച് ഫ്രഞ്ച് ഭാഷ പഠിയ്‌ക്കാന്‍ ശ്രമിച്ചത്. ഫ്രാന്‍സിസ് ലെഗ്ഗറ്റ് ദമ്പതിമാര്‍ക്ക് ഇക്കാലയളവില്‍ വിവേകാനന്ദന്‍ അയച്ച കത്തുകളിലും ഒട്ടേറെ പരാമര്‍ശങ്ങളുണ്ട്. രണ്ടു മാസക്കാലം വിവേകാനന്ദന്‍ ഫ്രഞ്ച് ഭാഷ പഠിക്കാന്‍ ഏറെ കഷ്ടപ്പെട്ടു. മാത്രമല്ല, ഒരു വിധം അദ്ദേഹം ഫ്രഞ്ച് ഭാഷയില്‍ സംസാരിക്കാനും പഠിച്ചു. മതചരിത്ര കോണ്‍ഗ്രസില്‍ ഫ്രഞ്ച് ഭാഷയില്‍ പ്രസംഗിക്കണമെന്നത് വിവേകാനന്ദന്റെ ആഗ്രഹമായിരുന്നു. അത് അദ്ദേഹം സാധിക്കുകയും ചെയ്തു. അന്ന് വിവേകാനന്ദന്‍ ഫ്രഞ്ച് ഭാഷയില്‍ നടത്തിയ പ്രസംഗം ഏറെ ആവേശത്തോടെയാണ് ഫ്രഞ്ചുകാര്‍ ഏറ്റെടുത്തത്. മാത്രമല്ല, ഈ പ്രസംഗത്തില്‍ പലയിടത്തും സംസ്കൃത ദര്‍ശനത്തിലെ സങ്കീര്‍ണ്ണ പദങ്ങള്‍ പോലും ഫ്രഞ്ച് ഭാഷയില്‍ അദ്ദേഹം സുഗമമായി അവതരിപ്പിച്ചതും അത്ഭുതമായിരുന്നു.

ഫ്രാന്‍സിലെ ജീവിതത്തില്‍ ഏറെ നാള്‍ ജൂള്‍സ് ബോയിസ് എന്ന മറ്റൊരു ബുദ്ധിജീവിയ്‌ക്കൊപ്പവും വിവേകാനന്ദന്‍ താമസിച്ചിരുന്നു. ജൂള്‍സ് ബോയിസിന്റെ ആത്മീയ ചിന്തകള്‍ പ്രശസ്ത ഫ്രഞ്ച് നോവലിസ്റ്റി വിക്ടര്‍ ഹൂഗോയെ (ഇദ്ദേഹത്തിലെ ലെ മിറാബിള്‍ (Les  Misérables) എന്ന നോവല്‍ നാലപ്പാട് നാരായണമേനോന്‍ പാവങ്ങള്‍ എന്ന പേരില്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിരുന്നു) വരെ സ്വാധീനിച്ചിട്ടുണ്ട്. പ്രൊഫസര്‍ ഗെഡ്ഡെസുമായി മനുഷ്യവംശത്തിന്റെ പരിണാമത്തെക്കുറിച്ച് വിവേകാനന്ദന്‍ ഏറെ സംവാദം നടത്തിയിരുന്നു.

പാരീസില്‍ ചെലവഴിച്ച ദിവസങ്ങളില്‍ വിവേകാനന്ദന്‍ അയച്ച കത്തുകളും പ്രശസ്തമാണ്. സിസ്റ്റര്‍ നിവേദിതയ്‌ക്കും അമേരിക്കയിലുള്ള സ്വാമി തുരീയാനന്ദയ്‌ക്കും അയച്ച കത്തുകള്‍ ഏറെ പ്രാധാന്യമുള്ളതാണ്. സിസ്റ്റര്‍ നിവേദിത വിവേകാനന്ദന്റെ ശിഷ്യയാണ്. തുരീയാനന്ദ ശ്രീരാകൃഷ്ണ പരമഹംസന്റെ പ്രധാനശിഷ്യന്മാരില്‍ ഒരാളായിരുന്നു. ഭഗവദ്ഗീതയിലേതുപോലെ പരിത്യാഗം അനുഷ്ഠിച്ച സന്യാസി എന്നാണ് ശ്രീരാമകൃഷ്ണന്‍ തുരിയാനന്ദ സ്വാമിയെ വിശേഷിപ്പിച്ചത്.

ഫ്രാന്‍സിലെ വിശ്വപ്രസിദ്ധമായ ഈഫല്‍ ഗോപുരത്തിന് മുന്‍പില്‍ നില്‍ക്കുന്ന സ്വാമിവിവേകാനന്ദന്റെ ചിത്രം പ്രശസ്തമാണ്. വിവേകാനന്ദന്റെ യൂറോപ്യന്‍ പര്യടനത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ കവര്‍ പേജ് ഈ ചിത്രമാണ്. ഈ യൂറോപ്യന്‍ പര്യടനത്തിലെ ഒരു പ്രധാനഭാഗം വിവേകാനന്ദന്റെ ഫ്രാന്‍സിലെ പര്യടനമാണ്.

“ഫ്രഞ്ചുകാരെ ഇന്ത്യന്‍ സംസ്കാരത്തിലേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായി സ്വാമി വിവേകാനന്ദ സാംസ്കാരിക കേന്ദ്രം ഉടന്‍ ഫ്രാന്‍സില്‍ തുറക്കും”- മോദി ഫ്രാന്‍സില്‍ വിവേകാനന്ദ കേന്ദ്രം സ്ഥാപിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം വിശദീകരിച്ചപ്പോള്‍ അത് വ്യക്തമാണ്. ഫ്ര‌ഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും മോദിയും തമ്മില്‍ ഫെബ്രുവരി 17 ചൊവ്വാഴ്ച ന്യൂദല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഫ്രാന്‍സില്‍ വിവേകാനന്ദ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനമായത്. എത്രത്തോളം വിവേകാന്ദന്‍ ഫ്രാന്‍സിനെ ഇഷ്ടപ്പെട്ടിരുന്നു. എത്രത്തോളം ഫ്രഞ്ചുകാര്‍ ഇന്ത്യന്‍ വേദാന്തത്തെ ഇഷ്ടപ്പെട്ടിരുന്നു. ഇതുരണ്ടും മനസ്സിലാക്കാന്‍ ഇങ്ങിനെ ഒരു കേന്ദ്രം അത്യന്താപേക്ഷിതമാണ്. ഫ്ര‍ഞ്ചുകാര്‍ക്ക് മാത്രല്ല, ലോകത്തിനാകെയും ഈ കേന്ദ്രത്തില്‍ നിന്നും ഏറെ പഠിയ്‌ക്കാനുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരികവിനിമയവുമായി ബന്ധപ്പെട്ട് ഇങ്ങിനെ ഒരു കരാറിന് രൂപം നല്‍കിയ മോദി ടീമിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. .

 

 

Tags: Emmanual Macron in IndiaModi Macron meetingIndia french agreementfranceSwami VivekanandaLatest newsVivekananda in FranceVivekandanda culture centre in France
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

Kerala

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

Kerala

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

Kerala

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പുതിയ വാര്‍ത്തകള്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.