Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അന്ന് രാജീവ് ഗാന്ധി ഇന്ന് വി.ഡി. സതീശന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2026, 09:43 am IST
in Article

എസ്.എന്‍.പി.എല്‍

ഇന്ദിരാഗാന്ധിയുടെ ദാരുണമായ കൊലപാതകത്തിന് ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ പാര്‍ലമെന്ററി ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് മകന്‍ രാജീവ് ഗാന്ധി അധികാരത്തിലെത്തിയത്. ഇക്കാലത്താണ് മൊഴി ചെല്ലപ്പെട്ട ഭര്‍ത്താവില്‍നിന്ന് ചെലവിന് കിട്ടണമെന്നാവശ്യപ്പെട്ട് ബീഗം ഷാബാനു നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ അനുകൂല വിധി ഉണ്ടായത്.

സുപ്രീംകോടതിയുടെ ആ ഉത്തരവ് ഇസ്ലാമിക നിയമങ്ങള്‍ക്ക് എതിരാണെന്നും ഇത് അസാധുവാക്കിക്കൊണ്ട് ഇന്ത്യന്‍ പാര്‍ലമെന്റ് പുതിയ നിയമം നിര്‍മിക്കണമെന്നും ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രശ്‌നം ഉന്നയിച്ചത് കേരളത്തില്‍നിന്നുള്ള ലീഗ് എംപിമാരായ ഇബ്രാഹിം സുലൈമാന്‍ സേട്ടുവും ജി.എം. ബനാത്ത്‌വാലയുമാണ്. ഇസ്ലാമിക നിയമം വ്യാഖ്യാനിക്കാന്‍ ഭരണഘടനാ കോടതികള്‍ക്ക് അധികാരമില്ലെന്നും അതിനുള്ള അവകാശം മുസ്ലിം മതപണ്ഡിതര്‍ക്കുമാണെന്നാണ് അവര്‍ വാദിച്ചത്.

പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉണ്ടായിട്ടും ലീഗിന്റെയും ഇസ്ലാമിക മതമൗലികവാദികളുടെയും ആവശ്യം അംഗീകരിച്ച് ഇത് സംബന്ധിച്ച് ജി.എം. ബനാത്ത്‌വാല അവതരിപ്പിച്ച സ്വകാര്യ ബില്ല് ഏറ്റെടുത്ത് ഇസ്ലാമിക ശരിയത്ത് ശരിവയ്‌ക്കുന്ന നിയമം രാജീവ്ഗാന്ധിയുടെ കോണ്‍ഗ്രസ് പാസാക്കി. 1986 മെയ് 19 ന് ആണ് ജീവനാംശം ബില്ല് എന്ന പ്രമാദമായ ഈ നിയമനിര്‍മ്മാണം നടപ്പാക്കിയത്. സ്വതന്ത്ര, പരമാധികാര, ജനാധിപത്യ-മതേതര റിപ്പബ്ലിക്കായി ഭാരതം മാറിയിട്ട് 37 വര്‍ഷം പൂര്‍ത്തിയായപ്പോഴാണ് നെഹ്‌റുവിന്റെ ചെറുമകന്‍ ഇസ്ലാമിക ഭരണക്രമത്തിന് തുടക്കം കുറിക്കാന്‍ സ്വതന്ത്ര ഭാരതത്തിന്റെ പാര്‍ലമെന്റിനെ വേദിയാക്കിയത്. ഇതോടെയാണ് രാജ്യത്ത് ഇസ്ലാമിക ഭീകരവാദം ആഭ്യന്തര സുരക്ഷക്ക് വെല്ലുവിളിയായി വളര്‍ന്നു തുടങ്ങിയത്. കോണ്‍ഗ്രസിന്റെ തകര്‍ച്ച തുടങ്ങിയതും ഇതോടെയാണെന്ന് ചരിത്രം.

ഇതിന് സമാനമായ സമീപനമാണ് ആ നിയമനിര്‍മ്മാണത്തിന് നാല്‍പതാണ്ട് പൂര്‍ത്തിയാകുന്ന 2026 ല്‍ തെരഞ്ഞെടുപ്പ് വിജയം പ്രതീക്ഷിച്ച് വി.ഡി. സതീശനും പരീക്ഷിക്കുന്നത്. മതരാഷ്‌ട്രവാദം ജീവവായുവായി കരുതുന്ന ജമാ അത്ത് ഇസ്ലാമിയെ വെള്ളപൂശി വോട്ട് നേടാന്‍ ദിനംപ്രതി എന്നോണം സതീശന്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍ തെക്കേ ഇന്ത്യന്‍ പാര്‍ട്ടിയായി മാറിയ കോണ്‍ഗ്രസിനെ എന്നന്നേക്കുമായി തെക്കോട്ടെടുക്കുന്ന പ്രക്രിയക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്.

ഇയാളുടെ ‘പുതുയുഗം’ ഖിലാഫത്തിന്റെ പുതുയുഗമാകുമോ എന്നാണ് മറ്റുള്ളവരുടെ ആശങ്ക. ഒരു നൂറ്റാണ്ട് മുമ്പ് ഇറാനിലെ ഭരണാധികാരിയെ ബ്രിട്ടന്‍ പുറത്താക്കിയതിനെതിരെ ഇസ്ലാമിക ഖിലാഫത്തിനെ കോണ്‍ഗ്രസിനോട് കൂട്ടിക്കെട്ടി മലബാറില്‍ നടന്ന ഹിന്ദു വംശഹത്യയുടെ പാപക്കറയില്‍നിന്ന് കോണ്‍ഗ്രസിന് ഒരുകാലത്തും മോചനം കിട്ടാത്തതു പോലെ വി.ഡി. സതീശന്റെ വടക്കുനിന്നുള്ള പടപ്പുറപ്പാട് രണ്ട് നൂറ്റാണ്ട് മുമ്പുണ്ടായ മൈസൂര്‍ പടയോട്ടത്തിന്റെ പുതിയ മുഖമായിട്ടാണ് ചരിത്രബോധമുള്ളവര്‍ വിലയിരുത്തുന്നത്. എങ്ങനെയും മുഖ്യമന്ത്രിക്കസേരയില്‍ എത്താന്‍ വി.ഡി. സതീശനും കോണ്‍ഗ്രസും നടത്തുന്ന ഈ പാദസേവ തീക്കൊള്ളികൊണ്ടുള്ള തലചൊറിയലാണെന്ന് തീര്‍ച്ച.

മുസ്ലിംലീഗിന്റെ ഒരിക്കല്‍ ചത്ത കുതിര എന്ന് വിശേഷിപ്പിച്ച നെഹ്‌റുവിന്റെ പിന്‍മുറക്കാര്‍ ഒരു സംസ്ഥാന ഭരണം വീണ്ടെടുക്കാന്‍ ഇസ്ലാമിക ഭീകരവാദ സംഘടനകള്‍ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുമ്പോള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റ തീച്ചൂളയില്‍ എരിഞ്ഞടങ്ങിയവരുടേയും ത്യാഗങ്ങള്‍ സഹിച്ചവരേയും അപഹസിക്കുകയാണ് ഈ ‘പുതുയുഗ’ കോണ്‍ഗ്രസുകാരന്‍. ഭാരത വിഭജനത്തിന് കാരണമായ തീവ്ര ഇസ്ലാമിക ആശയങ്ങളും നെഞ്ചേറ്റി, മതേതരത്വത്തിന്റെ ശവമഞ്ചവും പേറി വി.ഡി. സതീശനും കെപിസിസിയും ചരിത്രത്തിന്റെ പുതിയ ചുടുകാട്ടിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്.

 

Tags: Islamic terrorismRajeev Gandhivd satheesanJama Ate Islami
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

Kerala

സര്‍ക്കാര്‍ മാറിയതോടെ പൊലിസ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ക്ക് സ്ഥാനചലനം

Kerala

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

Kerala

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

India

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

പുതിയ വാര്‍ത്തകള്‍

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.