Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

മൗനത്തിന്റെ മടിയില്‍ വിരിഞ്ഞ മന്ത്രസംഗീതം…

അനഘ ജെ. കളരിക്കല്‍byഅനഘ ജെ. കളരിക്കല്‍
Feb 4, 2026, 01:05 pm IST
inMusic, Entertainment

ഒരു കാലഘട്ടത്തില്‍ മലയാള സിനിമാ സംഗീതത്തെ കീബോര്‍ഡിലും മാന്‍ഡലിന്‍ തന്ത്രികളിലും തളച്ചിട്ട എസ്.പി. വെങ്കിടേഷ് എന്ന വിസ്മയം ഇല്ലാതാകുന്നില്ല, നമ്മള്‍ മൂളുന്ന ഈണമായി നമുക്കിടയില്‍ തന്നെയുണ്ട്. മലയാളത്തിന്റെ വെള്ളിത്തിരയില്‍ മെലഡിയുടേയും പശ്ചാത്തല സംഗീതത്തിന്റെയും മാന്ത്രിക വിസ്മയം തീര്‍ത്ത വെങ്കിടേഷ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ജനഹൃദയങ്ങളുടെ മനസില്‍ മുഴങ്ങുക വയലിന്‍ തന്ത്രികളുടെ നനുത്ത ഒരു ഈണമായിരിക്കും.

1986 ല്‍ തമ്പി കണ്ണന്താനത്തിന്റെ ‘രാജാവിന്റെ മകന്‍’ എന്ന ചിത്രത്തിലൂടെ ‘വിണ്ണിലെ ഗന്ധര്‍വ വീണകള്‍ പാടി’ മലയാളി മനസുകളില്‍ ഇടംനേടിയ സംഗീതത്തിന്റെ രാജാവ്. ആ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച ‘വിന്‍സെന്റ് ഗോമസ്’ എന്ന നായക കഥാപാത്രത്തിന്റെ വീര്യം പ്രേക്ഷകര്‍ അനുഭവിച്ചത് അദ്ദേഹം നല്‍കിയ പശ്ചാത്തല സംഗീതത്തിലൂടെയാണ്. തിരക്കഥയുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്നു അദ്ദേഹത്തിന്റെ സംഗീതം.

പ്രിയദര്‍ശന്റെ എവര്‍ഗ്രീന്‍ ഹിറ്റായ കിലുക്കത്തില്‍ സംഗീത സംവിധായകനായി എത്തിയപ്പോള്‍ വെങ്കിടേഷ് സമ്മാനിച്ചത് കാലത്തെ അതിജീവിക്കുന്ന ഒരുപിടി സൂപ്പര്‍ഹിറ്റുകളായിരുന്നു. ‘കിലുകില്‍ പമ്പരം’ എന്ന താരാട്ടും, ‘മീനവേനലിലും’, ‘ഊട്ടിപട്ടണവും’ എല്ലാം ഇന്നും സംഗീതപ്രേമികള്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഈണങ്ങളാണ്. മിന്നാരത്തിലെ ‘ചിങ്കാര കിന്നാരം’ എന്ന താരാട്ട് പാട്ടും ‘നിലാവേ മായുമോ’ എന്ന മെലഡിയുമെല്ലാം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചതും വെങ്കിടേഷാണ്.

സ്ഫടികത്തിലെ ‘ഓര്‍മകള്‍ ഓര്‍മകള്‍ ഓടക്കുഴലൂതി’യെത്തിയതും ‘ഏഴിമലപൂഞ്ചോല’, ‘പരുമല ചെരുവിലെ’ എന്നീ ഗാനങ്ങള്‍ പിറന്നതും അദ്ദേഹത്തിലൂടെയാണ്. സ്ഫടികത്തിലെ ആടുതോമയുടെ ക്ഷോഭങ്ങള്‍ക്കും ധ്രുവത്തിലെയും കൗരവറിലെയും വൈകാരിക നിമിഷങ്ങള്‍ക്കും അദ്ദേഹം നല്‍കിയ സംഗീതസാന്നിധ്യം, ആ ചിത്രങ്ങളെ കാലാതീതമാക്കുന്നതില്‍ നിസ്തുലമായ പങ്ക് വഹിച്ചു.

മാന്‍ഡലിന്‍ എന്ന സംഗീതോപകരണത്തിന്റെ സാധ്യതകളെ ഇത്രയേറെ മനോഹരമായി വിനിയോഗിച്ച മറ്റൊരു സംഗീത സംവിധായകന്‍ മലയാളത്തില്‍ ഇല്ലെന്നുതന്നെ പറയാം. മാന്‍ഡലിന്‍ വിദ്വാനായിരുന്ന അച്ഛന്‍ പഴനിയില്‍ നിന്ന് പകര്‍ന്നുകിട്ടിയ സംഗീത പാരമ്പര്യത്തെ, ആധുനിക സിനിമയുടെ സാങ്കേതികതയുമായി അദ്ദേഹം വിളക്കിച്ചേര്‍ത്തു. ആക്ഷന്‍ സിനിമകളുടെ ദ്രുതതാളങ്ങള്‍ക്കിടയിലും, ആത്മാവിനെ തൊടുന്ന മെലഡികള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ‘ഇന്ദ്രജാല’ത്തിലെ ‘കുഞ്ഞിക്കിളിയേ കൂടെവിടെ’ എന്ന ഗാനത്തിലെ നൊമ്പരവും, ‘ധ്രുവ’ത്തിലെ ‘തുമ്പിപ്പെണ്ണേ’, ‘കറുകവയല്‍ കുരുവി’ എന്നീ ഗാനങ്ങളിലെ പ്രണയവും മലയാളിയുടെ സാംസ്‌കാരിക സ്മൃതികളില്‍ മായാതെ കിടക്കുന്നു.
ജോണി വാക്കര്‍ എന്ന പടത്തിലെ ‘ശാന്തമീ രാത്രിയില്‍’ എന്ന ഫാസ്റ്റ് നമ്പര്‍ തുടങ്ങി അദ്ദേഹം സംഗീതത്തിലൂടെ ജനഹൃദയങ്ങളില്‍ ഉണ്ടാക്കിയ ഓളം ചെറുതല്ല.

ബഹളങ്ങള്‍ക്കിടയില്‍ സംഗീതം നഷ്ടപ്പെട്ടുപോകുന്ന വര്‍ത്തമാനകാലത്ത്, എസ്.പി. വെങ്കിടേഷിന്റെ വിയോഗം ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. സംഗീതം എന്നത് കേവലം വിനോദോപാധി മാത്രമല്ലെന്നും, അത് മനുഷ്യന്റെ ഉള്ളിലെ വികാരങ്ങളെ ശുദ്ധീകരിക്കാനും സാന്ത്വനിപ്പിക്കാനും ഉതകുന്നതാകണമെന്നുമുള്ള വലിയൊരു പാഠം അദ്ദേഹം ബാക്കിയാക്കുന്നു. അദ്ദേഹം ഈണം നല്‍കിയ ഗാനങ്ങളിലൂടെയും, ആവേശം പകരുന്ന പശ്ചാത്തല സംഗീതത്തിലൂടെയും എസ്.പി. വെങ്കിടേഷ് എന്ന നാദവിസ്മയം ജനഹൃദയത്തിലെന്നും ജീവിക്കും.

Tags: cinemaMusicianS P Venkidesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

Entertainment

‘രാമായണ’ സിനിമയുടെ ട്രെയിലറിന് വാഴ്‌ത്തലും വിമര്‍ശനവും

Bollywood

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

Mollywood

മഹാനടന്‍ ജയന്റെ ജീവിതരേഖയുമായി ബിനോയി തങ്കച്ചന്റെ ‘അജയ്യം’

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.