Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

മൗനത്തിന്റെ മടിയില്‍ വിരിഞ്ഞ മന്ത്രസംഗീതം…

അനഘ ജെ. കളരിക്കല്‍ by അനഘ ജെ. കളരിക്കല്‍
Feb 4, 2026, 01:05 pm IST
in Music, Entertainment

ഒരു കാലഘട്ടത്തില്‍ മലയാള സിനിമാ സംഗീതത്തെ കീബോര്‍ഡിലും മാന്‍ഡലിന്‍ തന്ത്രികളിലും തളച്ചിട്ട എസ്.പി. വെങ്കിടേഷ് എന്ന വിസ്മയം ഇല്ലാതാകുന്നില്ല, നമ്മള്‍ മൂളുന്ന ഈണമായി നമുക്കിടയില്‍ തന്നെയുണ്ട്. മലയാളത്തിന്റെ വെള്ളിത്തിരയില്‍ മെലഡിയുടേയും പശ്ചാത്തല സംഗീതത്തിന്റെയും മാന്ത്രിക വിസ്മയം തീര്‍ത്ത വെങ്കിടേഷ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ജനഹൃദയങ്ങളുടെ മനസില്‍ മുഴങ്ങുക വയലിന്‍ തന്ത്രികളുടെ നനുത്ത ഒരു ഈണമായിരിക്കും.

1986 ല്‍ തമ്പി കണ്ണന്താനത്തിന്റെ ‘രാജാവിന്റെ മകന്‍’ എന്ന ചിത്രത്തിലൂടെ ‘വിണ്ണിലെ ഗന്ധര്‍വ വീണകള്‍ പാടി’ മലയാളി മനസുകളില്‍ ഇടംനേടിയ സംഗീതത്തിന്റെ രാജാവ്. ആ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച ‘വിന്‍സെന്റ് ഗോമസ്’ എന്ന നായക കഥാപാത്രത്തിന്റെ വീര്യം പ്രേക്ഷകര്‍ അനുഭവിച്ചത് അദ്ദേഹം നല്‍കിയ പശ്ചാത്തല സംഗീതത്തിലൂടെയാണ്. തിരക്കഥയുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്നു അദ്ദേഹത്തിന്റെ സംഗീതം.

പ്രിയദര്‍ശന്റെ എവര്‍ഗ്രീന്‍ ഹിറ്റായ കിലുക്കത്തില്‍ സംഗീത സംവിധായകനായി എത്തിയപ്പോള്‍ വെങ്കിടേഷ് സമ്മാനിച്ചത് കാലത്തെ അതിജീവിക്കുന്ന ഒരുപിടി സൂപ്പര്‍ഹിറ്റുകളായിരുന്നു. ‘കിലുകില്‍ പമ്പരം’ എന്ന താരാട്ടും, ‘മീനവേനലിലും’, ‘ഊട്ടിപട്ടണവും’ എല്ലാം ഇന്നും സംഗീതപ്രേമികള്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഈണങ്ങളാണ്. മിന്നാരത്തിലെ ‘ചിങ്കാര കിന്നാരം’ എന്ന താരാട്ട് പാട്ടും ‘നിലാവേ മായുമോ’ എന്ന മെലഡിയുമെല്ലാം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചതും വെങ്കിടേഷാണ്.

സ്ഫടികത്തിലെ ‘ഓര്‍മകള്‍ ഓര്‍മകള്‍ ഓടക്കുഴലൂതി’യെത്തിയതും ‘ഏഴിമലപൂഞ്ചോല’, ‘പരുമല ചെരുവിലെ’ എന്നീ ഗാനങ്ങള്‍ പിറന്നതും അദ്ദേഹത്തിലൂടെയാണ്. സ്ഫടികത്തിലെ ആടുതോമയുടെ ക്ഷോഭങ്ങള്‍ക്കും ധ്രുവത്തിലെയും കൗരവറിലെയും വൈകാരിക നിമിഷങ്ങള്‍ക്കും അദ്ദേഹം നല്‍കിയ സംഗീതസാന്നിധ്യം, ആ ചിത്രങ്ങളെ കാലാതീതമാക്കുന്നതില്‍ നിസ്തുലമായ പങ്ക് വഹിച്ചു.

മാന്‍ഡലിന്‍ എന്ന സംഗീതോപകരണത്തിന്റെ സാധ്യതകളെ ഇത്രയേറെ മനോഹരമായി വിനിയോഗിച്ച മറ്റൊരു സംഗീത സംവിധായകന്‍ മലയാളത്തില്‍ ഇല്ലെന്നുതന്നെ പറയാം. മാന്‍ഡലിന്‍ വിദ്വാനായിരുന്ന അച്ഛന്‍ പഴനിയില്‍ നിന്ന് പകര്‍ന്നുകിട്ടിയ സംഗീത പാരമ്പര്യത്തെ, ആധുനിക സിനിമയുടെ സാങ്കേതികതയുമായി അദ്ദേഹം വിളക്കിച്ചേര്‍ത്തു. ആക്ഷന്‍ സിനിമകളുടെ ദ്രുതതാളങ്ങള്‍ക്കിടയിലും, ആത്മാവിനെ തൊടുന്ന മെലഡികള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ‘ഇന്ദ്രജാല’ത്തിലെ ‘കുഞ്ഞിക്കിളിയേ കൂടെവിടെ’ എന്ന ഗാനത്തിലെ നൊമ്പരവും, ‘ധ്രുവ’ത്തിലെ ‘തുമ്പിപ്പെണ്ണേ’, ‘കറുകവയല്‍ കുരുവി’ എന്നീ ഗാനങ്ങളിലെ പ്രണയവും മലയാളിയുടെ സാംസ്‌കാരിക സ്മൃതികളില്‍ മായാതെ കിടക്കുന്നു.
ജോണി വാക്കര്‍ എന്ന പടത്തിലെ ‘ശാന്തമീ രാത്രിയില്‍’ എന്ന ഫാസ്റ്റ് നമ്പര്‍ തുടങ്ങി അദ്ദേഹം സംഗീതത്തിലൂടെ ജനഹൃദയങ്ങളില്‍ ഉണ്ടാക്കിയ ഓളം ചെറുതല്ല.

ബഹളങ്ങള്‍ക്കിടയില്‍ സംഗീതം നഷ്ടപ്പെട്ടുപോകുന്ന വര്‍ത്തമാനകാലത്ത്, എസ്.പി. വെങ്കിടേഷിന്റെ വിയോഗം ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. സംഗീതം എന്നത് കേവലം വിനോദോപാധി മാത്രമല്ലെന്നും, അത് മനുഷ്യന്റെ ഉള്ളിലെ വികാരങ്ങളെ ശുദ്ധീകരിക്കാനും സാന്ത്വനിപ്പിക്കാനും ഉതകുന്നതാകണമെന്നുമുള്ള വലിയൊരു പാഠം അദ്ദേഹം ബാക്കിയാക്കുന്നു. അദ്ദേഹം ഈണം നല്‍കിയ ഗാനങ്ങളിലൂടെയും, ആവേശം പകരുന്ന പശ്ചാത്തല സംഗീതത്തിലൂടെയും എസ്.പി. വെങ്കിടേഷ് എന്ന നാദവിസ്മയം ജനഹൃദയത്തിലെന്നും ജീവിക്കും.

Tags: cinemaMusicianS P Venkidesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുക്കു പരമേശ്വരനും ഉണ്ണി ശിവപാലും മനുഷ്യത്വരഹിതമായി പെരുമാറുന്നു; അമ്മയിൽ വീണ്ടും തൊഴിൽ പീഡന പരാതി

Entertainment

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

Kerala

ജോലി സ്ഥലത്തെ മാനസിക പീഡനം: അമ്മയിലെ ജീവനക്കാരി നൽകിയ പരാതിയിൽ കേസെടുക്കില്ലെന്ന് പോലീസ്

Entertainment

‘തടൈ അതൈ ഉടൈ’, ‘സൂര്യ: പവർ ഓഫ് ലവ്’ ചിത്രങ്ങൾ ഒടിടിയിൽ; വരും ദിവസങ്ങളിൽ കൂടുതൽ പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിക്കും

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)
India

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.