Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

മൗനത്തിന്റെ മടിയില്‍ വിരിഞ്ഞ മന്ത്രസംഗീതം…

അനഘ ജെ. കളരിക്കല്‍ by അനഘ ജെ. കളരിക്കല്‍
Feb 4, 2026, 01:05 pm IST
in Music, Entertainment

ഒരു കാലഘട്ടത്തില്‍ മലയാള സിനിമാ സംഗീതത്തെ കീബോര്‍ഡിലും മാന്‍ഡലിന്‍ തന്ത്രികളിലും തളച്ചിട്ട എസ്.പി. വെങ്കിടേഷ് എന്ന വിസ്മയം ഇല്ലാതാകുന്നില്ല, നമ്മള്‍ മൂളുന്ന ഈണമായി നമുക്കിടയില്‍ തന്നെയുണ്ട്. മലയാളത്തിന്റെ വെള്ളിത്തിരയില്‍ മെലഡിയുടേയും പശ്ചാത്തല സംഗീതത്തിന്റെയും മാന്ത്രിക വിസ്മയം തീര്‍ത്ത വെങ്കിടേഷ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ജനഹൃദയങ്ങളുടെ മനസില്‍ മുഴങ്ങുക വയലിന്‍ തന്ത്രികളുടെ നനുത്ത ഒരു ഈണമായിരിക്കും.

1986 ല്‍ തമ്പി കണ്ണന്താനത്തിന്റെ ‘രാജാവിന്റെ മകന്‍’ എന്ന ചിത്രത്തിലൂടെ ‘വിണ്ണിലെ ഗന്ധര്‍വ വീണകള്‍ പാടി’ മലയാളി മനസുകളില്‍ ഇടംനേടിയ സംഗീതത്തിന്റെ രാജാവ്. ആ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച ‘വിന്‍സെന്റ് ഗോമസ്’ എന്ന നായക കഥാപാത്രത്തിന്റെ വീര്യം പ്രേക്ഷകര്‍ അനുഭവിച്ചത് അദ്ദേഹം നല്‍കിയ പശ്ചാത്തല സംഗീതത്തിലൂടെയാണ്. തിരക്കഥയുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്നു അദ്ദേഹത്തിന്റെ സംഗീതം.

പ്രിയദര്‍ശന്റെ എവര്‍ഗ്രീന്‍ ഹിറ്റായ കിലുക്കത്തില്‍ സംഗീത സംവിധായകനായി എത്തിയപ്പോള്‍ വെങ്കിടേഷ് സമ്മാനിച്ചത് കാലത്തെ അതിജീവിക്കുന്ന ഒരുപിടി സൂപ്പര്‍ഹിറ്റുകളായിരുന്നു. ‘കിലുകില്‍ പമ്പരം’ എന്ന താരാട്ടും, ‘മീനവേനലിലും’, ‘ഊട്ടിപട്ടണവും’ എല്ലാം ഇന്നും സംഗീതപ്രേമികള്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഈണങ്ങളാണ്. മിന്നാരത്തിലെ ‘ചിങ്കാര കിന്നാരം’ എന്ന താരാട്ട് പാട്ടും ‘നിലാവേ മായുമോ’ എന്ന മെലഡിയുമെല്ലാം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചതും വെങ്കിടേഷാണ്.

സ്ഫടികത്തിലെ ‘ഓര്‍മകള്‍ ഓര്‍മകള്‍ ഓടക്കുഴലൂതി’യെത്തിയതും ‘ഏഴിമലപൂഞ്ചോല’, ‘പരുമല ചെരുവിലെ’ എന്നീ ഗാനങ്ങള്‍ പിറന്നതും അദ്ദേഹത്തിലൂടെയാണ്. സ്ഫടികത്തിലെ ആടുതോമയുടെ ക്ഷോഭങ്ങള്‍ക്കും ധ്രുവത്തിലെയും കൗരവറിലെയും വൈകാരിക നിമിഷങ്ങള്‍ക്കും അദ്ദേഹം നല്‍കിയ സംഗീതസാന്നിധ്യം, ആ ചിത്രങ്ങളെ കാലാതീതമാക്കുന്നതില്‍ നിസ്തുലമായ പങ്ക് വഹിച്ചു.

മാന്‍ഡലിന്‍ എന്ന സംഗീതോപകരണത്തിന്റെ സാധ്യതകളെ ഇത്രയേറെ മനോഹരമായി വിനിയോഗിച്ച മറ്റൊരു സംഗീത സംവിധായകന്‍ മലയാളത്തില്‍ ഇല്ലെന്നുതന്നെ പറയാം. മാന്‍ഡലിന്‍ വിദ്വാനായിരുന്ന അച്ഛന്‍ പഴനിയില്‍ നിന്ന് പകര്‍ന്നുകിട്ടിയ സംഗീത പാരമ്പര്യത്തെ, ആധുനിക സിനിമയുടെ സാങ്കേതികതയുമായി അദ്ദേഹം വിളക്കിച്ചേര്‍ത്തു. ആക്ഷന്‍ സിനിമകളുടെ ദ്രുതതാളങ്ങള്‍ക്കിടയിലും, ആത്മാവിനെ തൊടുന്ന മെലഡികള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ‘ഇന്ദ്രജാല’ത്തിലെ ‘കുഞ്ഞിക്കിളിയേ കൂടെവിടെ’ എന്ന ഗാനത്തിലെ നൊമ്പരവും, ‘ധ്രുവ’ത്തിലെ ‘തുമ്പിപ്പെണ്ണേ’, ‘കറുകവയല്‍ കുരുവി’ എന്നീ ഗാനങ്ങളിലെ പ്രണയവും മലയാളിയുടെ സാംസ്‌കാരിക സ്മൃതികളില്‍ മായാതെ കിടക്കുന്നു.
ജോണി വാക്കര്‍ എന്ന പടത്തിലെ ‘ശാന്തമീ രാത്രിയില്‍’ എന്ന ഫാസ്റ്റ് നമ്പര്‍ തുടങ്ങി അദ്ദേഹം സംഗീതത്തിലൂടെ ജനഹൃദയങ്ങളില്‍ ഉണ്ടാക്കിയ ഓളം ചെറുതല്ല.

ബഹളങ്ങള്‍ക്കിടയില്‍ സംഗീതം നഷ്ടപ്പെട്ടുപോകുന്ന വര്‍ത്തമാനകാലത്ത്, എസ്.പി. വെങ്കിടേഷിന്റെ വിയോഗം ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. സംഗീതം എന്നത് കേവലം വിനോദോപാധി മാത്രമല്ലെന്നും, അത് മനുഷ്യന്റെ ഉള്ളിലെ വികാരങ്ങളെ ശുദ്ധീകരിക്കാനും സാന്ത്വനിപ്പിക്കാനും ഉതകുന്നതാകണമെന്നുമുള്ള വലിയൊരു പാഠം അദ്ദേഹം ബാക്കിയാക്കുന്നു. അദ്ദേഹം ഈണം നല്‍കിയ ഗാനങ്ങളിലൂടെയും, ആവേശം പകരുന്ന പശ്ചാത്തല സംഗീതത്തിലൂടെയും എസ്.പി. വെങ്കിടേഷ് എന്ന നാദവിസ്മയം ജനഹൃദയത്തിലെന്നും ജീവിക്കും.

Tags: cinemaMusicianS P Venkidesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

Mollywood

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

Vicharam

അയാള്‍ കഥയെഴുതാതെ നോക്കണം!

Kerala

അമ്മയെ നയിക്കാന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി

Kerala

അജണ്ട വച്ച് പുറത്താക്കാന്‍ ശ്രമം നടത്തിയെന്ന് ശ്വേത മേനോന്‍

പുതിയ വാര്‍ത്തകള്‍

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.