Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അതുവരെ ഞാന്‍ മദ്യപിക്കില്ല’; വെങ്കിടേഷ് സത്യം ചെയ്തു; അങ്ങനെ ‘രാജാവിന്റെ മകനും സംഗീത രാജനും’ ഉദയം കൊണ്ടു!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2026, 07:12 pm IST
in Entertainment

മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളായ നിരവധി സിനിമകളുടെ പാട്ടും പശ്ചാത്തല സംഗീതവുമൊരുക്കിയ സംഗീത സംവിധായകനാണ് എസ്പി വെങ്കിടേഷ്. 70-ാം വയസില്‍ തന്റെ പാട്ടുകളെ ബാക്കിയാക്കി അദ്ദേഹം യാത്രയായിരിക്കുകയാണ്. ഒരു തലമുറയുടെ വേദനകള്‍ക്കും സന്തോഷത്തിനുമെല്ലാം കൂട്ടിരുന്ന സംഗീതമൊരുക്കിയ പ്രതിഭയാണ് യാത്രയായത്.

1996 ല്‍ പുറത്തിറങ്ങിയ, തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ചിത്രമാണ് രാജാവിന്റെ മകന്‍. മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിന്റെ പിറവി കണ്ട സിനിമ. അതേസമയം, മറ്റൊരാളുടെ ഉദയത്തിന് കൂടി രാജാവിന്റെ മകന്‍ നിമത്തമായി മാറിയിരുന്നു. എസ്പി വെങ്കിടേഷിനെ കണ്ടുമുട്ടിയതും എങ്ങനെയാണ് അദ്ദേഹം രാജാവിന്റെ മകനിലേക്ക് എത്തിയതെന്നും മുമ്പൊരിക്കല്‍ ഡെന്നിസ് ജോസഫ് പറഞ്ഞിരുന്നു.

ജോഷി സംവിധാനം ചെയ്ത, ഡെന്നിസ് എഴുതിയ ശ്യാമ എന്ന സിനിമയുടെ റീ റെക്കോര്‍ഡിങിനിടെയാണ് ഡെന്നിസ് വെങ്കിടേഷിനെ പരിചയപ്പെടുന്നത്. അന്ന് ശ്യാമിന്റെ സഹായിയായിരുന്നു വെങ്കിടേഷ്. ഒരുനാള്‍ ശ്യാം തനിക്ക് പകരം വെങ്കിടേഷിനെ റീ റെക്കോര്‍ഡിങിന് അയക്കുകയായിരുന്നു. ആ കഥ ഡെന്നീസ് പറയുന്നത് ഇങ്ങനെയാണ്.

ശ്യാം സാര്‍ ഒരേ ദിവസം നാലും അഞ്ചും സിനിമകള്‍ ചെയ്യുന്ന കാലമാണ്. ഒരു ദിവസം ശ്യാമിന് പകരം അദ്ദേഹത്തിന്റെ അസിസ്റ്റന്റാണ് വന്നത്. ശ്യാം അസിസ്റ്റന്റിനെ വിട്ടെന്ന് അറിഞ്ഞപ്പോള്‍ ഇത് ശരിയാകുമോ എന്ന് ഞാന്‍ ജോഷിയോട് ചോദിച്ചു. ഏയ് കുഴപ്പമൊന്നുമില്ല അവന്‍ മിടുക്കനാണ്, നന്നായി ചെയ്തു കൊള്ളുമെന്ന് ജോഷി പറഞ്ഞു.

ആ അസിസ്റ്റന്റ് നന്നായി തന്നെ ചെയ്തു. ക്ലൈമാക്‌സ് റീലൊക്കെ ശ്യാം ജി അല്ല അസിസ്റ്റന്റാണ് ചെയ്തത്. അയാള്‍ വളരെ നന്നായി ചെയ്യുന്നത് കണ്ടപ്പോള്‍ ഞാന്‍ അയാളെ പരിചയപ്പെട്ടു. നിങ്ങള്‍ സ്വതന്ത്ര്യമായി സിനിമ ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചു. ഇതുവരെ ചെയ്തിട്ടില്ലെന്നും ചെയ്താല്‍ വിജയിക്കുമോ എന്ന് അറിയില്ലെന്നും തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് ഡയറക്ടറായി തന്നെ നല്ല തിരക്കുണ്ട്. സംഗീത സംവിധായകനാകാന്‍ പോയാല്‍ അതും ഇതും ഇല്ലാത്ത അവസ്ഥയാകുമെന്നും പറഞ്ഞു. അദ്ദേഹം വലിയ താല്‍പര്യം കാണിച്ചില്ലെങ്കിലും എനിക്ക് അദ്ദേഹത്തെ ഇഷ്ടപ്പെട്ടു.

പിന്നീട് രാജാവിന്റെ മകന്റെ ചര്‍ച്ചകള്‍ നടക്കുന്ന സമയം. മ്യൂസിക് ഡയറക്ടറായി ജോണ്‍സന് പകരം വേറൊരാളെ കൊണ്ടുവന്നാല്‍ നന്നാകും എന്ന ആലോചന നടക്കുന്നുണ്ട്. അപ്പോള്‍ തമ്പിയോട് ഇങ്ങനൊരാളെ പരിചയപ്പെട്ടതും സിനിമ വാഗ്ദാനം ചെയ്തതും പറഞ്ഞു. അയ്യോ അവനോ? എന്നായിരുന്നു തമ്പിയുടെ മറുപടി. അദ്ദേഹം നല്ല പണിക്കാരനാണെങ്കിലും സിനിമയിലെ അറിയപ്പെടുന്നൊരു മദ്യപാനിയും കൂടിയായിരുന്നു. അതിനാല്‍ സിനിമ കൊടുക്കാന്‍ തമ്പിയ്‌ക്ക് മടി തോന്നി.

അയാള്‍ പിന്നീട് ഒരു ദിവസം വന്ന് ഇനി മദ്യപിക്കില്ല എന്ന് എന്നോടും തമ്പിയോടും സത്യം ചെയ്തു. അദ്ദേഹത്തിനും സിനിമ ചെയ്യാന്‍ താല്‍പര്യം തോന്നിയിരുന്നു. അങ്ങനെ അദ്ദേഹം രാജാവിന്റെ മകനിലൂടെ സംഗീത സംവിധായകനായി. ശ്യാമിന് ശേഷം മലയാളത്തിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകനുമായി. അതാണ് എസ്പി വെങ്കിടേഷ്. അന്നും ഇന്നും വെങ്കിടേഷ് എന്റെ അടുത്ത സുഹൃത്താണ്. മലയാളത്തില്‍ ഇപ്പോള്‍ സിനിമകള്‍ ചെയ്യുന്നില്ലെങ്കിലും ബംഗാളിയില്‍ വളരെ തിരക്കുള്ള സംഗീത സംവിധായകനാണ് അദ്ദേഹം”.

മൂന്ന് പാട്ടുകളായിരുന്നു രാജാവിന്റെ മകനിലുണ്ടായിരുന്നത്. മൂന്നും വലിയ ഹിറ്റുകളായി മാറിയപ്പോള്‍ ‘വിണ്ണിലെ ഗന്ധര്‍വ്വ വീണകള്‍’ എന്ന് തുടങ്ങുന്ന ഉണ്ണി മേനോന്‍ പാടിയ പാട്ട് തലമുറകള്‍ കൈ മാറുന്ന പാട്ടായി വളര്‍ന്നു. അവിടുന്നിങ്ങോട്ട് മലയാളി ആവര്‍ത്തിച്ചാവര്‍ത്തിച്ച് പാടിയ പാട്ടുകള്‍ ഒരുപാട് ആ വിണ്ണിലെ ഗന്ധര്‍വ്വ വീണയിലൂടെ ഒഴുകി വന്നു. കിലുക്കം, കൗരവ്വര്‍, ജോണി വാക്കര്‍, സ്ത്രീധനം, ദേവാസൂരം, ധ്രുവം, വാത്സല്യം, സ്ഫടികം, മാനാര്‍ മത്തായി സ്പീക്കിങ്, അങ്ങനെ പോവുകയാണ് തുടങ്ങിയാല്‍ തീരാത്ത ആ ലിസ്റ്റ്.

Tags: Music@MohanlalLatest newsmalayalam moivesp venkitesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Kerala

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

പുതിയ വാര്‍ത്തകള്‍

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.