Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിപിഎം നയിക്കുന്ന സഹകരണക്കൊള്ള

ശബരിമല അയ്യപ്പന്റെ ഒരു തരി സ്വര്‍ണം പോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നാണ് സിപിഎം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളായ പ്രമുഖ സിപിഎം നേതാക്കള്‍ ജയിലില്‍ കിടക്കുമ്പോഴാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഈ പ്രചാരണം സിപിഎം നടത്തുന്നത്. കേസിലെ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്തുകൊടുക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2026, 03:43 pm IST
in Editorial, Vicharam

പത്തുവര്‍ഷത്തെ ഇടതുമുന്നണി ഭരണത്തിന്‍ കീഴില്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നടന്ന അഴിമതിയുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. സഹകരണ വകുപ്പിന്റെ രേഖകള്‍ പ്രകാരം 16000 കോടിയോളം രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. പ്രതിപക്ഷമോ മറ്റാരെങ്കിലുമോ ഉന്നയിക്കുന്ന ആരോപണമല്ല ഇത്. സഹകരണ വകുപ്പ് മന്ത്രി തന്നെ നിയമസഭയില്‍ വച്ച രേഖകള്‍ പ്രകാരമാണ് ഇത്ര വലിയ ക്രമക്കേട് നടന്നിട്ടുള്ളതായി വെളിപ്പെട്ടിരിക്കുന്നത്. സഹകരണ മേഖലയുടെ ചരിത്രത്തില്‍ തന്നെ നടന്നിട്ടുള്ള ഏറ്റവും വലിയ കൊള്ളയാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇങ്ങനെയൊരു അഴിമതിയുടെ വിവരം ഔദ്യോഗികമായി പുറത്തുവന്നിട്ടും പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടി അതേക്കുറിച്ച് മിണ്ടാത്തത് പിണറായി സര്‍ക്കാരുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നു കരുതണം. കോണ്‍ഗ്രസുകാര്‍ നേതൃത്വം നല്‍കുന്ന ചില സഹകരണ ബാങ്കുകളിലും വലിയ കൊള്ളകള്‍ നടന്നിട്ടുണ്ടല്ലോ.

പതിറ്റാണ്ടുകളായി സഹകരണ ബാങ്കുകള്‍ കയ്യടക്കി വച്ചിരിക്കുന്ന സിപിഎം ഇവിടങ്ങളില്‍ ആസൂത്രിതമായ അഴിമതിയാണ് നടത്തിക്കൊണ്ടിരുന്നത്. തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന 125 കോടിയിലേറെ രൂപയുടെ അഴിമതി വിവരം പുറത്തായത് വലിയ വിവാദത്തിനിടയാക്കിയതാണല്ലോ. എന്നാല്‍ കരുവന്നൂരില്‍ മാത്രമല്ല മറ്റിടങ്ങളിലും ഇത്തരം അഴിമതികള്‍ നടന്നിട്ടുള്ളതായി പിന്നീട് വെളിപ്പെട്ടു. സിപിഎം ആവിഷ്‌കരിച്ചിട്ടുള്ള കേരള മോഡല്‍ അഴിമതിയാണിത്. ഇതുവഴി സമ്പന്നരായ സിപിഎം നേതാക്കള്‍ നിരവധിയാണ്. തൃശൂരില്‍ കപ്പലണ്ടിക്കച്ചവടം നടത്തിയിരുന്ന ഒരു സിപിഎം നേതാവ് സഹകരണ ബാങ്കിലെ അഴിമതിയിലൂടെ കോടീശ്വരനായി മാറിയെന്ന വാര്‍ത്തകള്‍ വന്നിരുന്നു. കരുവന്നൂര്‍ അഴിമതി കേസില്‍ സിപിഎം എന്ന പാര്‍ട്ടിയും പ്രതിയാണ്. യഥാര്‍ത്ഥത്തില്‍ കരുവന്നൂര്‍ മോഡല്‍ അവിടെ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. പാവപ്പെട്ട ജനങ്ങളുടെ പണം കൊണ്ട് സിപിഎം എന്ന പാര്‍ട്ടിയും നേതാക്കളും തടിച്ചുകൊഴുക്കുന്ന രീതി എല്ലായിടത്തുമുണ്ട്.

സഹകരണ ബാങ്കുകളിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഒരു ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു. ക്രമക്കേടുകള്‍ തടയാന്‍ ഈ സമിതി നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ ഒന്നും തന്നെ നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായില്ല. കരുവന്നൂരിലെ അഴിമതിയെക്കുറിച്ചും ഈ സമിതിയുടെ റിപ്പോര്‍ട്ടില്‍ വിശദമായി പറയുന്നുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഈ കേസിലെ പ്രതികളെ സംരക്ഷിക്കുകയും രക്ഷപ്പെടുത്തുകയും ചെയ്യാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്. കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പിന്നീട് കേസില്‍ അന്വേഷണം നടത്തി. അഴിമതിയുടെ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തുവന്നത് അങ്ങനെയാണ്. എന്നാല്‍ ഇ ഡിയുടെ വരവിന് മുന്‍പു തന്നെ സര്‍ക്കാരിന്റെ ഒത്താശയില്‍ ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് അഴിമതിയുടെ തെളിവുകള്‍ പലതും നശിപ്പിച്ചിരുന്നു.

ശബരിമല അയ്യപ്പന്റെ ഒരു തരി സ്വര്‍ണം പോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നാണ് സിപിഎം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളായ പ്രമുഖ സിപിഎം നേതാക്കള്‍ ജയിലില്‍ കിടക്കുമ്പോഴാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഈ പ്രചാരണം സിപിഎം നടത്തുന്നത്. കേസിലെ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്തുകൊടുക്കുകയാണ്. പല പ്രതികള്‍ക്കും ജാമ്യം ലഭിച്ചുകഴിഞ്ഞു. കോടതിയുടെ മേല്‍നോട്ടം ഉണ്ടായിട്ടുപോലും പ്രത്യേക അന്വേഷണ സംഘത്തിന് പല തെളിവുകളും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കേസില്‍ നിന്ന് പ്രതികള്‍ക്ക് ഊരി പോകാനുള്ള വഴിയാണിത്. കരുവന്നൂര്‍ ബാങ്കിലെ അഴിമതിയുടെ കാര്യത്തിലും ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല എന്നാണ് സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ എല്ലാ പ്രതികളും രക്ഷപ്പെടുന്ന സ്ഥിതിവരുത്തി. സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് കള്ളപ്പണം വെളുപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടന്നിട്ടുള്ളതായാണ് അറിയുന്നത്. കേന്ദ്ര ഏജന്‍സികള്‍ ശക്തമായും വ്യാപകമായും അന്വേഷിച്ചാല്‍ മാത്രമേ ഈ കമ്മ്യൂണിസ്റ്റ് കൊള്ളക്കാരെ പിടികൂടി ശിക്ഷിക്കാന്‍ കഴിയുകയുള്ളൂ.

Tags: co-operative bankLDFCorruption
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

Kerala

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

Kerala

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ആ 32 പേരുടെ മരണത്തിന് കാരണം ആരാണ്; ഉദ്യോഗസ്ഥരോ പിണറായി സർക്കാരോ

Kerala

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.