Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നരവനെ എന്ന മാന്യനായ മുന്‍ കരസേനാമേധാവിയെ രാഹുല്‍ ഗാന്ധി അപമാനിക്കുന്നു; രാജ്നാഥ് സിങ്ങിനെ കളങ്കിതനാക്കാന്‍ രാഹുലിന്റെ വൃഥാവ്യായാമം

ആരാണ് എം.എം. നരവനെ? മുൻ കരസേന മേധാവിയായിരുന്നു ജനറൽ എം എം നരവനെ. ജനറല്‍ ബിപിന്‍ റാവത്ത് 2019 ഡിസംബറില്‍ കരസേനാമേധാവിയായി വിരമിച്ചപ്പോഴാണ് നാല് സ്റ്റാറുള്ള ഉദ്യോഗസ്ഥനായ എം.എം. നരവനെ ആ സ്ഥാനം ഏറ്റെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2026, 10:01 pm IST
in India, Defence
മുന്‍ കരസേനാമേധാവി എം.എം. നരവനെ (വലത്തേയറ്റം)

മുന്‍ കരസേനാമേധാവി എം.എം. നരവനെ (വലത്തേയറ്റം)

ന്യൂദല്‍ഹി: ആരാണ് എം.എം. നരവനെ? മുൻ കരസേന മേധാവിയായിരുന്നു ജനറൽ എം എം നരവനെ. ജനറല്‍ ബിപിന്‍ റാവത്ത് 2019 ഡിസംബറില്‍ കരസേനാമേധാവിയായി വിരമിച്ചപ്പോഴാണ് നാല് സ്റ്റാറുള്ള ഉദ്യോഗസ്ഥനായ എം.എം. നരവനെ ആ സ്ഥാനം ഏറ്റെടുത്തത്.

2022 ഏപ്രിലില്‍ ആണ് നരവനെ സൈന്യത്തില്‍ നിന്നും വിരമിക്കുന്നത്. യാതൊരു വിവാദവുമില്ലാത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്. അധികാരത്തിലിരിക്കുന്ന സര്‍ക്കാരുമായി നല്ല ബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനെയാണ് സാധാരണയായി കരസേന മേധാവിയായി നിയമിക്കുക പതിവ്. കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങുമായി ഊഷ്മളമായ ബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനായിരുന്നു മുന്‍ കരസേനാമേധാവി എം.എം. നരവനെ.

ആത്മകഥ പെന്‍ഗ്വിന്‍ ബുക്സിന് നല‍്കിയതില്‍ നരവനെ ദുഖിക്കുന്നുണ്ടാകണം

ചൈനയുമായുള്ള ഗാല്‍വന്‍ താഴ്വരയിലെ ഏറ്റുമുട്ടലിനെക്കുറിച്ച് വിശദീകരിക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞ ഒരു ചെറിയ പരാമര്‍ശത്തില്‍ കയറിപ്പിടിച്ചാണ് കാരവന്‍ മാസിക അദ്ദേഹത്തെ രാജ് നാഥ് സിങ്ങിനെ വിമര്‍ശിക്കുന്ന ഉദ്യോഗസ്ഥനാക്കി മാറ്റിയിരിക്കുന്നത് എന്നോര്‍ക്കണം. ഒരിയ്‌ക്കലും കേന്ദ്രസര്‍ക്കാരിന് എതിരല്ലാത്ത, ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന, കശ്മീരിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ജീവന്‍പണയം വെച്ച് ദൗത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള, അച്ചടക്കമുള്ള ഒരു ഉദ്യോഗസ്ഥനെയാണ് രാഹുല്‍ ഗാന്ധി ഈ ലേഖനത്തിന്റെ ചുവടുപിടിച്ച് ഇന്ത്യയുടെ പ്രതിരോധമന്ത്രിയെ വിമര്‍ശിക്കുന്ന സൈനികമേധാവി എന്ന പ്രതിച്ഛായ നല്‍കാന്‍ ശ്രമിക്കുന്നത്. നരവനെ പോലും ഇപ്പോള്‍ ഈ ആത്മകഥ രചിക്കാന്‍ പെന്‍ഗ്വിന്‍ ബുക്സിന് അനുമതി നല്‍കിയതില്‍ ദുഖിക്കുന്നുണ്ടാവണം.

ഗാന്ധി കുടുംബം ഇത്രയ്‌ക്ക് അധപതിച്ചോ?

പ്രിയങ്ക പറയുന്നത് ഈ പുസ്തകത്തിലെ ഒരു വരിയെയാണ് മോദി സര്‍ക്കാര്‍ ഭയപ്പെടുന്നത് എന്നാണ്. വാസ്തവത്തില്‍ നരവനെയുടെ വരിയ്‌ക്ക് ഇല്ലാത്ത അര്‍ത്ഥം നല്‍കി ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് കാരവനിലെ ലേഖനവും കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഇന്ത്യയിലെ കരസേനമേധാവി ആയിരുന്ന ഉദ്യോഗസ്ഥന്‍, മൂന്ന് സേനകളുടെയും തലവനായിരുന്ന ഒരു ഉദ്യോഗസ്ഥന്‍ കേന്ദ്ര പ്രതിരോധമന്ത്രിയുടെ കഴിവിനെ സംശയിച്ചു എന്ന രീതിയിലാണ് ഇവരുടെ വ്യാഖ്യാനം. അത് അനുവദിക്കാനാവില്ല. സ്വന്തം രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടി ഉദ്ദേശിക്കാത്ത അര്‍ത്ഥം ഒരു മുന്‍ കരസേനമേധാവിയുടെ മേല്‍ കെട്ടിവെയ്‌ക്കുന്ന രീതിയില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അധപതിച്ചുവല്ലോ എന്ന് ഓര്‍ത്ത് ഇന്ത്യയിലെ മുന്‍ ഉന്നത സൈനികോദ്യോഗസ്ഥര്‍ ദുഖിക്കുന്നുണ്ടാകണം.

നരവനെ മറ്റൊരു ലക്ഷ്യത്തോടെയാണ് ഈ ആത്മകഥ രചിച്ചത്. നേതൃഗുണം, മാനേജ് മെ‍ന്‍റ് എന്നീ കഴിവുകളുടെ പ്രാധാന്യത്തെക്കുറിച്ച് അടുത്ത തലമുറയ്‌ക്ക് പറഞ്ഞുകൊടുക്കാനാണ് അദ്ദേഹം ഈ പുസ്തകം രചിച്ചത്. സൈനികശക്തിയെ ദേശീയാധികാരത്തിന്റെ ഫലപ്രദമായ ശക്തിയാക്കി മാറ്റാന്‍ എന്തെല്ലാം ചെയ്യണമെന്നും അദ്ദേഹം ഈ ആത്മകഥയിലൂടെ പറഞ്ഞുതരാന്‍ ഉദ്ദേശിക്കുന്നു. പ്രതികൂല കാലാവസ്ഥയെ മറികടക്കാന്‍ കരുത്തും മനസാന്നിധ്യവും വേണമെന്നും ഇദ്ദേഹം പറഞ്ഞുതരാന്‍ ശ്രമിക്കുന്നു. പക്ഷെ ഈ പുസ്തകം 2024ല്‍ പ്രസിദ്ധീകരിക്കാന്‍ പെന്‍ഗ്വിന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും സൈനികമേധാവിയുടെ ആത്മകഥയായതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടിയതിന് ശേഷം പ്രസിദ്ധീകരിച്ചാല്‍ മതിയെന്ന് നിര്‍ദേശിക്കപ്പെടുകയായിരുന്നു. അതിനാല്‍ പുസ്തകം ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല. “ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി” എന്നാണ് ഈ ആത്മകഥയുടെ പേര്.

നരവനെയുടെ ജീവിതം
ഇന്ത്യന്‍ വ്യോമസേനയിലെ ഉദ്യോഗസ്ഥന്റെ മകനായാണ് ജനിച്ചത്. പൂനെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പഠിച്ചു.പിന്നീട് ഡെറാഡൂണ്‍ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ പഠിച്ചു. ഡിഫന്‍സ് സ്റ്റഡീസില്‍ എംഫില്‍ എടുത്തു.

1980 ജൂണില്‍ സിഖ് ലൈറ്റ് ഇന്‍ഫാന്‍ട്രിയുടെ ഏഴാം ബറ്റാലിയനില്‍ ചേര്‍ന്നു. ജമ്മു കശ്മീരിലെ രാഷ്‌ട്രീയ റൈഫിളില്‍ രണ്ടാം ബറ്റാലിയനില്‍ ഉദ്യോഗസ്ഥനായി. 106 ഇന്‍ഫന്‍ട്രി ബ്രിഗേഡിലും ജോലി ചെയ്തു. അസം റൈഫിള്‍സിനെയും നയിച്ചിട്ടുണ്ട്. കശ്മീരിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഭീകരവാദത്തിനെതിരായ ദൗത്യങ്ങളില്‍ പങ്കാളിയായി. 2019 ഡിസംബറില്‍ ജനറല്‍ ബിപില്‍ റാവത്ത് വിരമിച്ചപ്പോള്‍ കരസേനയുടെ മേധാവിയായി.

Tags: Penguin booksformer chief of ArmyRahul GandhiDefenceLatest newsstaffMM NaravaneDefence Minister Rajnath Singh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)
Kerala

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)
Kerala

പ്രശോഭ് ദളിത് യുവതിയെ പീഢിപ്പിച്ചത് വ്യക്തിപരമെന്ന് പറഞ്ഞ് പിഷാരടി, കേസില്‍ ഇടപെടാന്‍ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ; ഡി​ജി​പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

World

സൗദിയെയും ബഹ്റിനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് പാലം ഉള്‍പ്പെടെ 8 പാലങ്ങള്‍ തകര്‍ക്കുമെന്ന് ഇറാന്‍, ഗള്‍ഫ് രാജ്യങ്ങള്‍ തകരുമോ?

Entertainment

സിമ്പു വിവാഹം ചെയ്യാത്തതിന് കാരണം തൃഷ, തിരിച്ച് തന്നിലേക്ക് വരുമെന്ന് സിമ്പു പ്രതീക്ഷിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

ജിംനേഷ്യത്തില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

കേരളത്തിൽ ലവ് ജിഹാദ് സംഭവങ്ങൾ സർക്കാർ അവഗണിച്ചു ; തനിക്ക് മോശം അനുഭവം ഉണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ലെന്നും ആർ ശ്രീലേഖ

‘ശവംതൂക്കികളെ’ വെളുപ്പിക്കാന്‍ സ്വരാജ് യാതൊരു മടിയും കാണിച്ചില്ല- വി.കുഞ്ഞികൃഷ്ണന്‍

വയനാട് മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

തീവ്രവാദ ഭീഷണി നിലനിൽക്കുന്നു , ഇക്കൂട്ടർ ഒത്തുചേർന്നാൽ സ്ഥിതി വഷളാകും ; പാരീസിൽ ഇസ്ലാമിക സംഘടനയുടെ യോഗം തടഞ്ഞ് ഫ്രഞ്ച് സർക്കാർ

തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു, വിളവങ്കോട് സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറി ടി ടി പ്രവീണ്‍, എതിരിടുന്നത് വിജയധരണിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.