Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി ചോദിച്ച ഒരു പ്രധാന ചോദ്യം ഇതാണ്. എവിടെ മോദി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച മെയ്‌ക്ക് ഇന്‍ ഇന്ത്യ? ഈ ചോദ്യത്തിന്റെ ഉത്തരം കേന്ദ്ര ബജറ്റില്‍ ഉണ്ടെന്നറിയണമെങ്കില്‍ അത് വിശദമായി വായിച്ചുനോക്കണം എന്നാണ് സാമ്പത്തിക വിദഗ്ധരും നയരൂപീകരണ വിദഗ്ധരും പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2026, 12:09 am IST
in India

ന്യൂദല്‍ഹി: കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി ചോദിച്ച ഒരു പ്രധാന ചോദ്യം ഇതാണ്. എവിടെ മോദി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച മെയ്‌ക്ക് ഇന്‍ ഇന്ത്യ? ഈ ചോദ്യത്തിന്റെ ഉത്തരം കേന്ദ്ര ബജറ്റില്‍ ഉണ്ടെന്നറിയണമെങ്കില്‍ അത് വിശദമായി വായിച്ചുനോക്കണം എന്നാണ് സാമ്പത്തിക വിദഗ്ധരും നയരൂപീകരണ വിദഗ്ധരും പറയുന്നത്.

മെയ്‌ക്ക് ഇൻ ഇന്ത്യയ്‌ക്ക് പ്രതിരോധരംഗത്ത് ഊന്നല്‍, ചെലവിടുക 7.85 ലക്ഷം കോടി രൂപ

പാകിസ്ഥാനില്‍ നിന്നുള്ള യുദ്ധഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിരോധരംഗത്തും ഇന്ത്യയ്‌ക്ക് ഊന്നല്‍ നല്‍കേണ്ടതായി വന്നു. അതിന്റെ ഭാഗമായാണ് ഇന്ത്യ 7.85 ലക്ഷം കോടി രൂപയാണ് ബജറ്റ് നീക്കിവെച്ചിരിക്കുന്നത്. പ്രതിരോധരംഗത്തെ മെയ്‌ക്ക് ഇന്‍ ഇന്ത്യയ്‌ക്ക് പ്രധാന ഊന്നല്‍ നല്‍കുന്നു. ഇതിന് കാരണം ആഗോള തലത്തില്‍ വര്‍ധിച്ചുവരുന്ന യുദ്ധസാഹചര്യങ്ങളും ചൈന, പാകിസ്ഥാന്‍,ബംഗ്ലാദേശ്, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള ഭീഷണിയുമാണ്. ശക്തമായ ആയുധങ്ങള്‍ തന്നെയാണ് ശത്രുക്കളില്‍ നിന്നുള്ള ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം.

2.1ലക്ഷം കോടി പുതിയ ആയുധങ്ങള്‍ വാങ്ങാനാണ് ഉപയോഗിക്കുക. ഇവിടെ വലിയൊരു വ്യതിചലനം ഇക്കുറി നടക്കും. വിദേശത്ത് നിന്നും ആയുധങ്ങള്‍ ഇറക്കുമതി ചെയ്യാനല്ല ഈ തുക ഉപയോഗിക്കുക. പകരം ഇന്ത്യയില്‍ തന്നെ അവ നിര്‍മ്മിക്കാനാണ്. മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി മിസൈലുകള്‍, ഡ്രോണുകള്‍, ആര്‍ട്ടിലറി, യുദ്ധകപ്പലുകള്‍, എഐ കേന്ദ്രീകൃത പ്രതിരോധം സംവിധാനം എന്നിവ പൂര്‍ണ്ണമായും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനാണ്. പ്രതിരോധത്തിലെ മെയ്‌ക്ക് ഇന്‍ ഇന്ത്യ എന്നത് ഇന്ത്യയുടെ വലിയ പദ്ധതിയാണ്. പ്രതിരോധ രംഗത്ത് ഇതോടെ ഇന്ത്യ തദ്ദേശീയമായി ഇന്ത്യയ്‌ക്കാവശ്യമായ ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന വന്‍ ശക്തിയായി മാറും. ഇന്ത്യയുടെ ബ്രഹ്മോസ് താണ്ഡവത്തില്‍ പാകിസ്ഥാന്റെ കിരാന കുന്നുകളില്‍ ഒളിപ്പിച്ച ആണവശേഖരത്തിന് പരിക്ക് പറ്റിയപ്പോഴാണ് സമാധാനത്തിന് വേണ്ടി ട്രംപ് ഇന്ത്യയെ വിളിച്ചത്. ഇന്ത്യയുമായി ട്രംപ് ശരിയ്‌ക്കും പിണങ്ങിയത് ഇന്ത്യയുടെ ഈ മര്‍മ്മം പിളര്‍ന്ന അടിയോടെയാണെന്നും പ്രതിരോധവിദഗ്ധര്‍ പറയുന്നു. സ്വയംപര്യാപ്തമായ ഒരു പ്രതിരോധസംവിധാനം, അല്ലാതെ വിദേശരാജ്യങ്ങളുടെ സാങ്കേതികവിദ്യയെയും ഉല്‍പന്നങ്ങളെയും ആശ്രഇക്കുന്ന ഒരു പ്രതിരോധസംവിധാനം അല്ല ഇന്ത്യ ഇനി സൃഷ്ടിക്കാന്‍ പോകുന്നത് എന്നര്‍ത്ഥം. എങ്കിലേ ശത്രുവിനെ ഭയപ്പെടുത്താനുള്ള ശേഷി ഉണ്ടാകൂ.

സെമികണ്ടക്ടര്‍: 40,000 കോടി രൂപ

മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായുള്ള ഒരു പ്രധാന പദ്ധതിയാണ് സെമികണ്ടക്ടര്‍ പദ്ധതി.ഇതിനായി 40,000 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ഇലക്ട്രോണിക് ഘടകഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതിയ്‌ക്കായാണ് ഈ തുക നീക്കിവെക്കുന്നത്. സെമികണ്ടക്ടര്‍ രംഗത്തെ ഒന്നാം അധ്യായം ഇന്ത്യ നേരത്തെ തുടങ്ങി. സെമികണ്ടക്ടര്‍ ഉല്‍പാദനത്തിനായുള്ള ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ അന്ന് 76000 കോടി രൂപ ഇന്ത്യ നീക്കിവെച്ചിരുന്നു. ഇതില്‍ സെമികണ്ടക്ടര്‍ ഫാബ്രിക്കേറ്ററുകള്‍ നിര്‍മ്മിക്കാനാണ് കൂടുതല്‍ തുക ചെലവഴിച്ചത്. ഇതിന് പിന്നാലെ സെമികണ്ടക്ടര്‍ രംഗത്തെ ടെസ്റ്റിംഗ്, പാക്കേജിംഗ് എന്നിവയ്‌ക്കായി 2023ല‍് ഗുജറാത്തില്‍ അമേരിക്കന്‍ മൈക്രോണ്‍ എന്ന കമ്പനി ഫാക്ടറി സ്ഥാപിച്ചു. പിന്നീട് 91000 കോടി രൂപയില്‍ ടാറ്റ ഒരു സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ യൂണിറ്റ് ഗുജറാത്തില്‍ സ്ഥാപിച്ചു. അസമില്‍ ടാറ്റ തന്നെ ഒരു സെമികണ്ടക്ടര്‍ രംഗത്തെ അസംബ്ലിങ്ങ് ടെസ്റ്റിങ്ങ് യൂണിറ്റും സ്ഥാപിച്ചു.

പക്ഷെ ഇപ്പോള്‍ ഇലക്ട്രോണിക് വ്യവസായത്തെ സഹായിക്കാന്‍ ഘടകപദാര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാനാണ് 40000 കോടി രൂപ കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സെമികണ്ടക്ടര്‍ കുതിപ്പിന് കൂടുതല്‍ ചിറക് നല്‍കും. ഇന്ത്യയ്‌ക്ക് സ്വന്തമായി കംപ്യൂട്ടര്‍ ചിപ്പുകള്‍ സൃഷ്ടിക്കുന്നതോടൊപ്പം വിദഗ്ധരായ സെമികണ്ടക്ടര്‍ മേഖലയിലെ വിദഗ്ധ തൊളിലാളി സമൂഹത്തെയും ഇന്ത്യ വാര്‍ത്തെടുക്കും.

ബയോഫാര്‍മ്മയുടെ ആഗോളകേന്ദ്രം
രാസവസ്തുക്കളില്‍ നിന്ന് എന്നതിന് പകരം ജീവനുള്ള ചെടികളില്‍ നിന്നും മറ്റുമുള്ള മരുന്ന് നിര്‍മ്മാണമാണ് ബയോഫാര്‍മ. ബയോടെക്നോളജി കൂടി ഉപയോഗപ്പെടുത്തിയുള്ളതാണ് ഈ മരുന്ന് നിര്‍മ്മാണ രംഗം. ഈ രംഗത്ത് ഇന്ത്യയെ ആഗോളശക്തിയാക്കി മാറ്റാനായി 10,000 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ഇതും ഇന്ത്യയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യാദൗത്യത്തിന്റെ ഭാഗമാണ്.

ധാതുരംഗത്ത് ചൈനയെ വെല്ലുവിളിക്കാന്‍ ഇന്ത്യ

കേരളം അടക്കം നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിത്തുള്ള ധാതു ഇടനാഴി ഈ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത് ഇന്ത്യയ്‌ക്ക് ആവശ്യമായ അപൂര്‍വ്വ ധാതുക്കള്‍ സ്വയം സംസ്കരിച്ചെടുക്കാന്‍ ശേഷിയുള്ള രാജ്യമായി ഇന്ത്യയെ മാറ്റാനാണ്. ഈ വിഷയത്തില്‍ ഇന്ത്യ ചൈനയെയാണ് വെല്ലുവിളിക്കാന്‍ ശ്രമിക്കുന്നത്. കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചിരിക്കുന്നത്. ഇതും ഇന്ത്യയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാണ്.

Tags: biopharmaRahul GandhiNirmala Sitharamanmake in indiaUnion BudgetsemiconductorLatest newsBudget 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

Kerala

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)
Kerala

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

പുതിയ വാര്‍ത്തകള്‍

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.