Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാന ബജറ്റ് നാളെ; കഴിഞ്ഞ ബജറ്റിലെ കോടികളുടെ നിര്‍ദേശങ്ങള്‍ പാഴ്‌വാക്കായി

അജി ബുധനൂര്‍ by അജി ബുധനൂര്‍
Jan 28, 2026, 04:12 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കെ കഴിഞ്ഞ ബജറ്റിലെ കോടികളുടെ പദ്ധതികളും നിര്‍ദേശങ്ങളും പാഴ്‌വാക്കായി. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നത്. വോട്ട് ലക്ഷ്യമാക്കിയുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തണമന്ന ആവശ്യവും ഡിഎ പൂര്‍ണമായും അനുവദിക്കണമെന്ന ആവശ്യവും പരിഗണിക്കാന്‍ സാധ്യതയില്ല.

ഓരോ വിഭാഗത്തിനും കോടിക്കണക്കിന് രൂപയാണ് കഴിഞ്ഞ തവണ പ്രഖ്യാപിച്ചത്. ഇതില്‍ പണം ഇല്ലാത്തതിനാല്‍ 40 ശതമാനം പോലും നടപ്പിലാക്കാന്‍ സാധിച്ചില്ല. സര്‍ക്കാരിന്റെ ഗ്ലാമര്‍ പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന ലൈഫ് പദ്ധതിക്കായി കഴിഞ്ഞ തവണ 1160 കോടി രൂപ നീക്കിവെച്ചെങ്കിലും പണം ഇല്ലാത്തതിനാല്‍ അറുപത് ശതമാനം മാത്രമാണ് വിനിയോഗിച്ചത്. ഇനിയും ഒരു ലക്ഷത്തോളം വീടുകള്‍ നിര്‍മിച്ചുനല്‍കാനുണ്ട്.

പട്ടികജാതി വികസനത്തിന് 3236.85 കോടി രൂപയാണ് നീക്കി വച്ചത്. വെറും പേപ്പറില്‍ ഒതുങ്ങിയ നീക്കിവെപ്പായിരുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിഹിതം തിരിച്ച് അനുവദിച്ചെങ്കിലും പണം മാത്രം നല്‍കിയില്ല. പട്ടികവര്‍ഗ വിഭാഗത്തിനും 1044.44 കോടിരൂപ വകയിരുത്തിയെങ്കിലും തുക വിതരണം ചെയ്തില്ല. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പട്ടിജാതി പട്ടിക വിഭാഗത്തിന് നല്‍കിയ കോടിക്കണക്കിന് രൂപ സംസ്ഥാന വിഹിതം കൂടി നല്‍കി ചെലവഴിക്കാത്തതിനാല്‍ തുക ലഭിക്കാതാവുകയും ചെയ്തു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മെഡിസെപ് വിഹിതം ഉയര്‍ത്തി. നിര്‍ത്തലാക്കുമെന്ന് പറഞ്ഞ പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടതുമില്ല. കൊച്ചി മറൈന്‍ ഡ്രൈവില്‍ 2400 കോടി ചെലവഴിച്ച് മറൈന്‍ എക്കോ സിറ്റി പദ്ധതി നടപ്പിലാക്കുമെന്ന വാഗ്ദാനം തുടങ്ങാന്‍ പോലുമായില്ല. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ജലജീവന്‍ പദ്ധതി സംസ്ഥാന വിഹിതമായ 560 കോടി നല്‍കാത്തതിനാല്‍ നിലച്ചു. എന്നാല്‍ ടാപ്പുകള്‍ കാണിച്ച് കേന്ദ്രവിഹിതത്തിന്റെ 70 ശതമാനം വാങ്ങുകയും ചെയ്തു. പൊതുജനാരോഗ്യ മേഖലക്കായി 2915.46 കോടി വകയിരുത്തി. വാങ്ങിയ മരുന്നിന്റെ പണം നല്‍കാത്തിനാല്‍ വിതരണം നിര്‍ത്തിവെക്കാനുള്ള നീക്കത്തിലാണ് കമ്പനികള്‍. കേരള സര്‍വ്വകലാശാലയില്‍ സിന്തറ്റിക് ട്രാക്ക് പുതുക്കി പണിയുമെന്ന വാഗ്ദാനവും നടപ്പിലായില്ല.

പണം ഇല്ലാതെ വട്ടംകറങ്ങുകയാണ് വിദ്യാഭ്യാസ മേഖല. സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയ്‌ക്ക് 1038.32 കോടി മാറ്റിവച്ചു. യഥാസമയം പണം നല്‍കാന്‍ സാധിച്ചില്ല. കേന്ദ്രം നല്‍കാമെന്ന് പറഞ്ഞ പിഎം ശ്രീ രാഷ്‌ട്രീയ വിരോധത്താല്‍ വാങ്ങിയതുമില്ല. ഗള്‍ഫ് മേഖലയില്‍ നിന്ന് കേരളത്തിലേക്ക് യാത്രാക്കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന ബജറ്റ് വാഗ്ദാനം വെള്ളത്തിലായി. സംസ്ഥാനത്ത് പത്ത് ഹെലിപ്പാഡുകള്‍ നിര്‍മ്മിക്കുമെന്ന വാഗ്ദാനം കഴിഞ്ഞ ഒരു വര്‍ഷമായി ‘എയറില്‍’ തന്നെ നില്‍ക്കുന്നു. അന്തരിച്ച സാഹിത്യപ്രതിഭ എം.ടി. വാസുദേവന്‍ നായരെയും സര്‍ക്കാര്‍ പറ്റിച്ചു. തിരൂരിനടുത്ത് അദ്ദേഹത്തിനായി സ്മാരകം പണിയാന്‍ തുക മാറ്റിവച്ചതല്ലാതെ തറക്കല്ലിടാന്‍ പോലും സാധിച്ചില്ല. കാര്‍ഷിക മേഖല, വന്യജീവി സംരക്ഷണം തുടങ്ങിയവക്കെല്ലാം പണം നീക്കിവെച്ചതല്ലാതെ യഥാസമയം നല്‍കിയില്ല.

Tags: keralamPinarayi Governmentbudjet 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെന്‍സസ് നടപടികള്‍ക്ക് നാളെ തുടക്കം; സംസ്ഥാനത്ത് രണ്ട് ഘട്ടം, പൗരന്മാര്‍ക്ക് ഓണ്‍ലൈനായി സ്ഥിതിവിവരക്കണക്ക് നൽകാം

Kerala

വിജയന്റെ നവകേരളവും ദാസന്റെ പുതുയുഗവും : കേരള ജനത ഇന്നും വറുതിയിൽ

Kerala

പണി ഈ സര്‍ക്കാരിനിരിക്കട്ടെ… പോണപോക്കില്‍ മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു: മുഖ്യമന്ത്രി

Kerala

നടപടികളിൽ പിഴച്ചുതന്നെ വി.ഡി. സതീശൻസർക്കാരിന്റെയും പോക്ക്

Entertainment

ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്, ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ കണ്ടെത്തി, ഇനിയെങ്കിലും പേക്കൂത്ത് നിർത്തൂ

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.