Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാതാ ഭിക്ഷാംദേഹി….

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2026, 06:11 am IST
inSamskriti

ഭിക്ഷയെടുക്കുക എന്ന് പറഞ്ഞാല്‍ ഏറ്റവും മോശമായ ഒന്നാണെന്ന് നാം പറയാറുണ്ട്. ഭിക്ഷയെടുക്കേണ്ട ഗതി വരുത്തരുതെ എന്ന് നാം പ്രാര്‍ഥിക്കാറുമുണ്ട്. പ്രത്യേകിച്ച് കേരളത്തില്‍ ഭിക്ഷകൊടുക്കുക എന്ന ശീലമേയില്ലായെന്നത് ഒരു സത്യവുമാണ്. എന്തിനാണ് ഭിക്ഷയെടുക്കുന്നത് അതിന്റെ ആവശ്യകതയെന്താണ്.

നമ്മളുടെ ഏത് അഹങ്കാരത്തേയും കളയാന്‍ ഭിക്ഷ സഹായിക്കും. ഒന്നുമില്ലാത്തവനായി നില്‍ക്കുമ്പോഴാണ് നാം നമ്മളെ മനസ്സിലാക്കുക. ലോകത്തില്‍ നാം കെട്ടിപ്പൊക്കിയ ഒന്നും തന്നെ നമ്മളുടെ കൂടെ ഉണ്ടാകില്ലായെന്ന് മനസ്സിലാക്കണമെങ്കില്‍ മൂന്നു ദിവസം ഭക്ഷണം കിട്ടാതെ ഇരുന്നാല്‍ മതിയാകും. നിങ്ങള്‍ ജീവിതത്തില്‍ ചെയ്ത ധര്‍മ്മം മാത്രമാണ് ആ സമയം കൂടെയുണ്ടാകുക, അതാണ് അന്നമായി നിങ്ങളുടെ മുന്നില്‍ വരിക. അവിടെയാണ് ധര്‍മ്മിണീ ധര്‍മ്മവര്‍ദ്ധിനീ എന്ന വാക്ക് അനുഭവവേദ്യമാകുക. ഭക്ഷണം കിട്ടാതെ വരുമ്പോഴാണ് ചെയ്ത പുണ്യപാപങ്ങളെ അറിയാനാകുക. ഏവിടെയാണ് നമുക്ക് പിഴച്ചത് എന്ന് മനസ്സിലാക്കാന്‍ അതു മാത്രം മതിയാകും. ആയിരം ക്ലാസ്സിനു തുല്യമാണ് ആ അനുഭവം.

നിങ്ങളെത്ര പഠിച്ചിട്ടുണ്ട്, സമൂഹത്തിലെത്ര വലിയ ഉന്നതി നിങ്ങള്‍ക്ക് ഉണ്ട്, ഉണ്ടാക്കിയിട്ടുണ്ട് ഇതൊന്നും തന്നെ ഭിക്ഷയെടുക്കുന്ന സമയം നിങ്ങളെ സഹായിക്കില്ല. അതെല്ലാം മാറ്റിവയ്‌ക്കണ്ടിവരും. നിങ്ങളുടെ സ്വന്തമെന്ന എല്ലാ അഹങ്കാരവും അവിടെ ഇല്ലാതാകും.

ഒന്നുമില്ലാത്തവരെ പോലെ, നമ്മളെ ഇന്നുവരെ കാണാത്തവരുടെ കൂടെ നിന്ന് അന്നം മേടിക്കണം. അല്ലെങ്കില്‍ അറിയാത്തവവരുടെ മുന്നില്‍ അന്നത്തിന് യാചിക്കണം. ചില സമയം ചിലര്‍ നിങ്ങളെ അധിക്ഷേപിക്കുമ്പോള്‍, നാം ഓര്‍ത്തുപോകും, നാം ഇതുപോലെ അന്നം ചോദിച്ച എത്രപേരെ അധിക്ഷേപിച്ചിട്ടുണ്ടെന്ന്. അന്നം അഞ്ചുപേരുടെ അല്ലെങ്കില്‍ ഏഴ് പേരുടെ അടുത്ത് മാത്രമേ യാചിക്കാവൂ എന്നാണ്. കിട്ടാതെ വരുമ്പോള്‍ അന്ന് ജലം മാത്രമാണ്, പട്ടിണി കിടക്കണം. അപ്പോ വിശപ്പ് എന്തെന്ന് മനസ്സിലാകും. അന്നത്തിന്റെ വില മനസ്സിലാകും. പിന്നെ കിട്ടുന്ന ഏത് ഭക്ഷണവും രുചികരമാകും. ആരു തന്നു, അവരുടെ ജാതി, മതം, കുലം, ഗോത്രം ഇവയൊന്നും നിങ്ങള്‍ക്ക് ആസമയം ഓര്‍മ്മ വരില്ല. അപ്പോഴാണ് എല്ലാവരും ഒന്നാണെന്ന് നിങ്ങള്‍ക്ക് സ്വയം അനുഭവവേദ്യമാകൂ.

നമ്മളുടെ സുഹൃത്തിനോട് ഒരു പത്തു രൂപ ചോദിക്കുന്ന രീതി ഒന്നോര്‍ത്തു നോക്കൂ.. ഒരു കൈ മുന്നിലേക്ക് നീട്ടി അത് ചോദിക്കുവാന്‍ ബുദ്ധിമുട്ടില്ല. എടാ ഒരു പത്തു രൂപ തന്നെ. നിനക്ക് പിന്നെ തരാം. ഇത് സ്വാഭാവികമായി നമുക്ക് വരും. ഇനി അതേ സുഹൃത്തിനോട് രണ്ടുകയ്യും ചേര്‍ത്ത് ഭിക്ഷ പോലെ അതെ പത്തു രൂപ ചോദിക്കൂ. താടാ എന്ന് പറയുവാന്‍ നിങ്ങള്‍ക്ക് സാധ്യമാകുമോ എന്ന് നോക്കൂ. സാധ്യമല്ലായെന്നതാണ് സത്യം. ആ രീതിയില്‍ നിങ്ങളുടെ വാക്ക് പുറത്തേക്ക് വരില്ല.

ഒന്നുമില്ലാത്തവരെന്ന് നാം കളിയാക്കുന്നവര്‍ അവര്‍ കിടക്കുന്നതിനിടയില്‍ നമുക്ക് കിടക്കുവാന്‍ സ്ഥലമൊരുക്കി തരും. ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കും. കമ്പിളിയില്ലായെങ്കില്‍ തന്റെ കമ്പിളി എടുത്ത് തരും. ഇതാണ് ഭിക്ഷ നമ്മളെ പഠിപ്പിക്കുക. മുന്നിലാരായാലും പിന്നീട് ബഹുമാനിച്ചുപോകും. അവിടെ വലിപ്പ ചെറുപ്പം ഇല്ലാതെയാകും. വിദ്യാഭ്യാസം നമുക്ക് ആരോട് എങ്ങിനെ സംസാരിക്കണമെന്ന് പഠിപ്പിച്ചുതരും. ഭിക്ഷ നമുക്ക് ലോകസേവയാണ് ശരിക്കുള്ള ജീവിതമെന്ന് പഠിപ്പിച്ചുതരും. മാതാ ഭിക്ഷാ ദേഹി എന്ന് ആചാര്യസ്വാമികള്‍ പറഞ്ഞത് അഭിമാനപൂര്‍വ്വം പറയുന്ന നാം ഒരിക്കലെങ്കിലും അതു ആചരിച്ചു നോക്കിയാല്‍ മാത്രമേ എന്ത് കൊണ്ട് എല്ലാം ഉണ്ടായിട്ടും നമ്മളുടെ ആചാര്യന്മാര്‍ ഭിക്ഷയെടുത്തത് എന്തിനെന്ന് മനസ്സിലാകൂ…

ചിലത് അനുഭവവേദ്യമാണ്.. അനുഭവിച്ചാലെ ആനന്ദം മനസ്സിലാകൂ.. കഷ്ടപ്പാടിനെ അറിയാനല്ല ഭിക്ഷയെടുക്കുന്നത്… നമ്മളെവിടെയാണ് ഇപ്പോ നില്‍ക്കുന്നത് എന്നു മനസ്സിലാക്കാനാണ്… ജീവിതത്തില്‍ നാം പുണ്യമായ കര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ടോ. അത് നമ്മളുടെ കൂടെയുണ്ടോ. അത് അറിയുവാന്‍ പത്തു ദിവസത്തെ ഭിക്ഷ ധാരാളമാണ്.

ഓരോരുത്തരും താനുണ്ടാക്കിയ പേരില്‍ അഭിമാനിച്ച് അതിനെ പുല്‍കാന്‍ ശ്രമിക്കുമ്പോള്‍ അതിനെയെല്ലാം മാറ്റിവച്ച് നില്‍ക്കാന്‍ കഴിയുന്നവനെ ഭിക്ഷയെടുക്കാനാകൂ. അതു തന്നെയാണ് സംന്യാസം എന്ന അവസ്ഥ.

അത് വസ്ത്രം ധരിച്ചാലും ഇല്ലെങ്കിലും സാധ്യമാണ്. അതാണ് ഭാരതത്തിന്റെ ഔന്നത്യം.. അറിഞ്ഞ് അനുഭവിച്ച് ആചരിച്ച് കാണിക്കുന്ന പരമ്പരയുടെ മഹത്ത്വം.

Tags: DevotionalBharata Samskriti
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ചിത്രരാമായണം 29: രാമായണപാരായണ ഫലപ്രാപ്തി

Samskriti

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

Samskriti

നമാമി രാമം 29: സാദരം സദാകാലം

Samskriti

വിരോധ ഭക്തിയോടെ രാമനെ ഭജിച്ച രാവണന്‍

രാവണയജ്ഞ വിഘ്‌നം
Samskriti

ചിത്രരാമായണം 28: ഇന്ദ്രജിത്തിന്റെ മരണം

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.