Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സ്വര്‍ണം കട്ടവര്‍ ഇവരാണപ്പാ

കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന എസ്‌ഐടി യുടെ അന്വേഷണത്തെ സതീശനും മറ്റും വിമര്‍ശിക്കുന്നത് കാപട്യമാണ്. കാരണം, ഈ അന്വേഷണം അടൂര്‍ പ്രകാശിനെ പോലെ ആരോപണ വിധേയരായ കോണ്‍ഗ്രസുകാരനിലേക്കും എത്തുന്നില്ല. ഇക്കാര്യത്തില്‍ പരസ്പര ധാരണയോടെ നീങ്ങണം എന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ താല്പര്യം. സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണത്തെ കോണ്‍ഗ്രസ്സും സിപിഎമ്മും ഒരുപോലെ എതിര്‍ക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2026, 03:43 pm IST
in Editorial, Vicharam

ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ കണ്ണില്‍ കുറ്റവാളികളായി നില്‍ക്കുന്ന എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ പരസ്പരം പഴിചാരി മുഖം രക്ഷിക്കാനുള്ള ശ്രമമാണ് തുടക്കം മുതല്‍ നടത്തിവരുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ നിയമസഭാ സമ്മേളനത്തില്‍ സ്വര്‍ണ്ണക്കൊള്ള ചര്‍ച്ചയായപ്പോള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തി സമയം പാഴാക്കുകയാണ് ഇടതു-വലത് മുന്നണികള്‍ ചെയ്തത്. ശബരിമലയിലെ സ്വര്‍ണ്ണം കട്ടത് ഭരണപക്ഷത്തുള്ളവരാണെന്നും, എസ്‌ഐടി അന്വേഷണത്തിനുമേല്‍ മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി. ഡി.സതീശന്‍ ആരോപിച്ചു. സ്വര്‍ണ്ണം കട്ടത് കോണ്‍ഗ്രസുകാരാണെന്ന് മന്ത്രിമാരായ വി.ശിവന്‍കുട്ടിയും എം.ബി. രാജേഷും മറുപടി നല്‍കി. ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചയുണ്ടായാല്‍ ഇരുവിഭാത്തിന്റെയും കള്ളി വെളിച്ചത്താവും എന്നു മനസ്സിലാക്കി സ്പീക്കര്‍ തന്ത്രപൂര്‍വ്വം സഭ പിരിച്ചുവിടുകയായിരുന്നു.

യുഡിഎഫും എല്‍ഡിഎഫും ഭരണം നടത്തിയിരുന്ന കാലഘട്ടങ്ങളില്‍ ശബരിമലയിലെ സ്വര്‍ണക്കൊള്ള നടന്നിട്ടുണ്ടെന്നത് പകല്‍പോലെ വ്യക്തമാണ്. ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ ഇതുവരെ പ്രതികളായിട്ടുള്ളവര്‍ക്ക് സിപിഎമ്മുമായും കോണ്‍ഗ്രസുമായും ബന്ധമുണ്ട്. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി യാദൃച്ഛികമായ ബന്ധം മാത്രമാണുള്ളതെന്ന് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും പറഞ്ഞുകൊണ്ടിരുന്നത് കളവാണെന്ന് തെളിഞ്ഞിരിക്കുന്നു. പോറ്റിയുടെ വീട്ടില്‍ രണ്ടു നേതാക്കളും സ്ഥിരം സന്ദര്‍ശനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. എന്നിട്ടും കള്ളങ്ങള്‍ പറഞ്ഞു പിടിച്ചുനില്‍ക്കാനാണ് ഇരുവരും നോക്കുന്നത്.

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുടെ കാര്യത്തില്‍ കപടമായി ധാര്‍മിക രോഷം കൊള്ളുന്ന വി.ഡി. സതീശന്‍, കോണ്‍ഗ്രസ് നേതാവ് സോണിയയെ രണ്ടുപ്രാവശ്യം ഉണ്ണികൃഷ്ണന്‍ പോറ്റി ദല്‍ഹിയിലെ വീട്ടില്‍ പോയി കണ്ടതിനെക്കുറിച്ച് നിശബ്ദത പാലിക്കുന്നു. അടൂര്‍ പ്രകാശാണ് ഈ കൂടിക്കാഴ്ച ഒരുക്കിയതെന്ന് വാര്‍ത്തകള്‍ വന്നുവല്ലോ. ശബരിമലയിലെ സ്വര്‍ണ്ണ ശില്പങ്ങളും മറ്റും അവയുടെ പൗരാണിക മൂല്യം കണക്കാക്കി കോടിക്കണക്കിന് രൂപയ്‌ക്ക് വിറ്റെന്നാണ് കരുത്തപ്പെടുന്നത്. ഈ വില്പനയുമായി സോണിയയ്‌ക്ക് ബന്ധമുണ്ടെന്നും ആരോപണം ഉയര്‍ന്നു. സോണിയയുടെ അനുജത്തിക്ക് പുരാവസ്തുക്കളുടെ വില്‍പ്പനയുണ്ട്. ഭാരതത്തില്‍ നിന്ന് പല പുരാവസ്തുക്കളും സോണിയയുടെ സഹായത്തോടെ ഇവര്‍ കടത്തിക്കൊണ്ടു പോയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ളതാണ്.

സ്വര്‍ണ്ണക്കൊള്ളയിലെ സോണിയ കണക്ഷനെക്കുറിച്ച് കേരളത്തിലെ കോണ്‍ഗ്രസിന് ഒന്നും പറയാനില്ല. നിയമസഭയില്‍ സോണിയയുടെ പേര് പറഞ്ഞത് പിന്‍വലിക്കണം എന്നാണ് സതീശന്റെ ആവശ്യം. സോണിയയ്‌ക്ക് ബന്ധമുണ്ടെങ്കില്‍ സ്വര്‍ണ്ണക്കൊള്ള അതല്ലാതായിത്തീരുമോ? കോണ്‍ഗ്രസ് ഭരണകാലത്ത് വി.എസ്. ശിവകുമാര്‍ ദേവസ്വം മന്ത്രിയും പ്രയാര്‍ ഗോപാലകൃഷ്ണന്‍ ദേവസ്വം പ്രസിഡന്റും ആയിരുന്ന കാലത്ത് ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള നടന്നിട്ടുണ്ട്. ഇക്കാലത്താണ് കൊടിമരം പൊളിക്കുന്നതുമായി ബന്ധപ്പെട്ട കള്ളത്തരങ്ങള്‍ നടന്നിട്ടുള്ളത്. വാജി വാഹനവിഗ്രഹം കൈമാറ്റം ചെയ്യപ്പെട്ടതും ഇക്കാലത്തു തന്നെ. ഇതിനെക്കുറിച്ചൊന്നും ഒരക്ഷരം പോലും സതീശനും കൂട്ടര്‍ക്കും പറയാനില്ല.

കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന എസ്‌ഐടി യുടെ അന്വേഷണത്തെ സതീശനും മറ്റും വിമര്‍ശിക്കുന്നത് കാപട്യമാണ്. കാരണം, ഈ അന്വേഷണം അടൂര്‍ പ്രകാശിനെ പോലെ ആരോപണ വിധേയരായ കോണ്‍ഗ്രസുകാരനിലേക്കും എത്തുന്നില്ല. ഇക്കാര്യത്തില്‍ പരസ്പര ധാരണയോടെ നീങ്ങണം എന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ താല്പര്യം. സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണത്തെ കോണ്‍ഗ്രസ്സും സിപിഎമ്മും ഒരുപോലെ എതിര്‍ക്കുകയാണ്. കേസ് സിബിഐ ഏറ്റെടുക്കുന്നതിനും ഇവര്‍ എതിരാണ്. ചുരുക്കത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നാടകം കളിച്ച് ജനങ്ങളെ പറ്റിക്കുക എന്നതാണ് ഇക്കൂട്ടരുടെ തന്ത്രം.

Tags: SABARIMALALDFUDFGold loot
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

Kerala

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

Kerala

ഇടതുപക്ഷം പ്രതിപക്ഷത്തായതോടെ സാംസ്‌കാരിക നായകര്‍ ‘ തനിനിറം’ കാണിച്ചു തുടങ്ങി, വെളളാപ്പളളിയെ മന്ത്രിമാര്‍ കണ്ടത് ഞെട്ടിച്ചെന്ന്

Kerala

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

പുതിയ വാര്‍ത്തകള്‍

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

ക്ഷേത്ര ഭാരവാഹികളെ ക്ഷണിച്ച് ഈദ് സോഷ്യലുമായി ജമാഅത്തെ ഇസ്ലാമി ; ക്ഷണം നിരസിച്ച് അരയ സമാജം ; മാറാട്ടെ മണൽത്തരികൾ പോലും ക്ഷമിക്കില്ലെന്ന് ശശികല ടീച്ചർ

ഇ ഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമം: പ്രതികളെ കൊണ്ടുവന്ന് തെളിവെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.