Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നയപ്രഖ്യാപനത്തിലെ വിവാദത്തിനു പിന്നില്‍

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 22, 2026, 08:59 am IST
in Editorial

നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായതിന്റെ ഭീതിയില്‍ സമനില നഷ്ടപ്പെട്ട അവസ്ഥയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും. ഇതിന്റെ വേവലാതിയാണ് നിയമസഭാ സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ നയപ്രഖ്യാപനം വിവാദമാക്കിയതിനു പിന്നിലുള്ളത്. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന ഭാഗങ്ങള്‍ പ്രഖ്യാപനത്തില്‍ നിന്ന് ഒഴിവാക്കാമെന്ന് ഉറപ്പുനല്‍കിയതാണ്. പക്ഷെ, അത് ചെയ്യാതെ തലേദിവസം രാത്രി 12 മണിക്കു ശേഷം കരട് പ്രസംഗം അതേപടി ലോക് ഭവനില്‍ എത്തിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന്, വിയോജിപ്പുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രസംഗം വായിച്ചത്. എന്നാല്‍ വിവാദ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരണത്തിന് നല്‍കി സര്‍ക്കാര്‍ ബോധപൂര്‍വ്വം വിവാദം സൃഷ്ടിക്കുകയായിരുന്നു.

ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസ് ഗുരുതര വീഴ്ചയാണ് വരുത്തിയത്. നയപ്രഖ്യാപനത്തിന് ഗവര്‍ണര്‍ നിയമസഭയില്‍ എത്തുമ്പോള്‍ സ്വീകരിക്കേണ്ടവരുടെ കൂട്ടത്തിലുള്ള ചീഫ് സെക്രട്ടറി ജയതിലക് വിദേശത്താണ്. മുഖ്യമന്ത്രി ഇതിന് അനുവാദം നല്‍കിയത് വളരെ ആസൂത്രിതമാണ്. കരുതിക്കൂട്ടി ആസൂത്രണം ചെയ്ത തിരക്കഥയുടെ ഭാഗമാണിത്. നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് ഗവര്‍ണറുടെ അംഗീകാരം ലഭിക്കാത്തതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെന്നും, ഈ വിഷയം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടെന്നും കരട് നയപ്രഖ്യാപനത്തില്‍ ചേര്‍ത്തത് തെറ്റായിരുന്നു. സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ല. സാമ്പത്തിക ഫെഡറലിസം അട്ടിമറിക്കുന്ന നടപടികളാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്ന പരാമര്‍ശവും ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അത് ചെയ്തില്ല.

സര്‍ക്കാരിന്റെ നേട്ടങ്ങളായി പറയുന്ന കാര്യങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കിയിരുന്നില്ല. കേരളം വികസന പാതയില്‍ കുതിക്കുന്നെന്നും, പത്തുവര്‍ഷം ഉണ്ടായത് മികച്ച നേട്ടമാണെന്നും, വികേന്ദ്രീകരണത്തില്‍ സംസ്ഥാനം ദേശീയ തലത്തില്‍ മാതൃകയാണെന്നും മറ്റും പറയുന്നത് വെറും അവകാശവാദങ്ങള്‍ മാത്രമാണെങ്കിലും അത് ഗവര്‍ണര്‍ വായിച്ചു. പൊതു മര്യാദയുടെ ഭാഗമായിരുന്നു ഇത്. എന്നാല്‍ സര്‍ക്കാര്‍ ഗവര്‍ണറോട് ഇങ്ങനെയൊരു മര്യാദ കാണിച്ചില്ല. ഗവര്‍ണര്‍ എന്ന ഭരണഘടനാ പദവിയെ അപമാനിക്കുന്നതിന് തുല്യമാണിത്. പിണറായി സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായ ഒരു സമീപനം ഉണ്ടാകുമെന്ന് കരുതേണ്ടതില്ല. സിപിഎം പതിറ്റാണ്ടുകളായി പിന്തുടരുന്ന അക്രമ രാഷ്‌ട്രീയത്തിന്റെ വകഭേദമാണിത്. പാര്‍ട്ടിയുടെ പഴയ ഗുണ്ടാ നേതാവില്‍ നിന്ന് പിണറായി ഒരിഞ്ചുപോലും വളര്‍ന്നിട്ടുമില്ല.

ഇടതു ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎം ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ല. ഭരണഘടനയെയും അംഗീകരിക്കുന്നുമില്ല. അധികാരം ലഭിക്കുന്നതിനുവേണ്ടി ജനാധിപത്യവും ഭരണഘടനയും സ്വീകാര്യമാണെന്ന് ഭാവിക്കുകയാണ് ചെയ്യുന്നത്. ഇതേ നയമാണ് ഇടതു മുന്നണി സര്‍ക്കാരിനുമുള്ളത്. പ്രതിപക്ഷ ബഹുമാനം തൊട്ടു തീണ്ടിയിട്ടില്ല. എതിരാളികളെ തോല്‍പ്പിക്കാന്‍ എന്ത് തറക്കളികളും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പുറത്തെടുക്കും. ഇതിലൊന്നാണ് ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം ഒഴിവാക്കാമെന്ന് പറഞ്ഞ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി നയപ്രഖ്യാപനം പ്രസിദ്ധീകരിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ കാര്യത്തില്‍ ഗവര്‍ണര്‍ക്ക് യാതൊരു തെറ്റിദ്ധാരണയും ആവശ്യമില്ല. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് സ്വീകരിച്ച അതേ സമീപനമാണ് പിന്‍ഗാമിയായ ആര്‍ലേക്കറോടും ഉള്ളത്. ഇടക്കിടെ ഇവര്‍ പുറത്തെടുക്കാറുള്ള അനുനയം വെറും തട്ടിപ്പാണ്. കാര്യം കാണാന്‍ ആരുടെയും കാലുപിടിക്കുകയെന്നത് ഇക്കൂട്ടരുടെ അപ്രഖ്യാപിത നയമാണ്. ഇതില്‍ വീണു പോകാതിരിക്കാനുള്ള ജാഗ്രതയാണ് വേണ്ടത്. കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിക്കാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്ന് കാണിക്കാനാണ് ഗവര്‍ണറെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്നത്. ഈ രാഷ്‌ട്രീയ ഹുങ്ക് അനുവദിച്ചു കൊടുക്കരുത്. കേന്ദ്ര സര്‍ക്കാരായാലും ഗവര്‍ണറായാലും തങ്ങളില്‍ നിക്ഷിപ്തമായ ഭരണഘടനാധികാരം ഉപയോഗിക്കുകയാണ് വേണ്ടത്.

Tags: Pinarayi VijayanControversypolicy statementKerala Governor Rajendra Vishwanath Arlekar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

Kerala

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

Editorial

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

Kerala

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടാൻ…..കാരണഭൂതൻ വാഴ്‌ത്തു പാട്ടിന്റെ സൃഷ്ടാവിനെ പുറത്താക്കി സർക്കാർ, വിരമിച്ചിട്ടും സർവീസിൽ തുടർന്നു

പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ക്രിക്കറ്റ് പരിശീലനം നല്‍കാന്‍ വനിതാ കോച്ചിനെ നിയമിക്കണം

‘പോർഷെ ഇന്ത്യ’ ഹൈദരാബാദിൽ ഏറ്റവും വലിയ ഡീലർഷിപ്പ് തുറന്നു, ; ഇനി സൂപ്പർ കാറുകൾക്ക് ആവശ്യക്കാരേറും

ഇടുക്കിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി പ്രസവിച്ചു,സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തു

കൊളോണിയൽ പൈതൃകങ്ങൾ വേണ്ട ; ബ്രിട്ടീഷ് കാലഘട്ടത്തിലെ 21 റോഡുകൾക്ക് ഇന്ത്യൻ വീരന്മാരുടെ പേരുകൾ നൽകി സെക്കന്തരാബാദ് കന്റോൺമെന്റ് ബോർഡ്

ജാർഖണ്ഡിലെ ഇന്ത്യാ മുന്നണിയുടെ ശക്തികേന്ദ്രം തകർത്ത് എൻ ഡി എ ; പരിമൾ നത്വാനിയ്‌ക്ക് വിജയം ; മഹാസഖ്യത്തിൽ ഭിന്നത

തെലങ്കാന സ്വദേശിനിയെ ഇസ്താംബൂൾ വിമാനത്താവളത്തിൽ കാണാതായി ; യുവതി എത്തിയത് യുഎസിലെ ഹൂസ്റ്റണിൽ നിന്ന്

നോയിഡ ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തിന് സ്ഥലം നല്‍കിയ കര്‍ഷകരെ യോഗി വിമാനത്തില്‍ ലഖ്നൗവിലേക്ക് കൊണ്ടുവന്നപ്പോള്‍. ഈ യോഗത്തില്‍ മുസ്ലിമായ ഹാജി സഫര്‍ പറഞ്ഞത് യോഗി 2027ലും യുപി മുഖ്യമന്ത്രിയായി വരണമെന്നാണ്.

ക്രിമിനലുകളായ മുസ്ലിങ്ങളെ ശിക്ഷിച്ചിരിക്കാം, പക്ഷെ യോഗി ആദിത്യനാഥ് കോടീശ്വരന്മാരാക്കിയ മുസ്ലിം കര്‍ഷകര്‍ പറയുന്നു: ‘യോഗി ഭാവിപ്രധാനമന്ത്രിയാകണം’

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മഹല്ലുകളില്‍ സജീവമാക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

ഹിമാചൽ പ്രദേശിലെ ചമ്പയിൽ പാസഞ്ചർ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു

നൂറ് വർഷം പഴക്കമുള്ള മാരിയമ്മൻ ക്ഷേത്രത്തിന് സമീപം പള്ളി നിർമ്മിക്കാനുള്ള നീക്കം തടഞ്ഞ് മദ്രാസ് ഹൈക്കോടതി ; ദുരുദ്ദേശ്യപരമെന്ന് ജഡ്ജി സ്വാമിനാഥൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.