Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിഴിഞ്ഞം രണ്ടാം ഘട്ടത്തിലേക്ക്; പ്രഖ്യാപനത്തിലൊതുങ്ങി പദ്ധതികള്‍, റെയില്‍ കണക്ടിവിറ്റി നടപടിക്രമങ്ങൾ മെല്ലെപ്പോക്കിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2026, 12:51 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടാം ഘട്ടത്തിലേക്ക്. 24ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. അദാനി ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ഗൗതം അദാനിയോ കരണ്‍ അദാനിയോ പങ്കെടുക്കും. തുറമുഖത്തെയും ദേശീയ പാതയേയും ബന്ധിപ്പിച്ച് അദാനി ഗ്രൂപ്പ് പൂര്‍ത്തീകരിച്ച താല്‍ക്കാലിക അപ്രോച്ച് റോഡിന്റെ ഉദ്ഘാടനവും നടക്കും. 15,000 കോടിയോളം രൂപയുടെ വികസനമാണ് അടുത്ത ഘട്ടങ്ങളില്‍ നടപ്പാക്കുന്നത്. രണ്ടാം ഘട്ടത്തില്‍, നിലവിലുള്ള 800 മീറ്റര്‍ ബര്‍ത്ത് 1200 മീറ്റര്‍ കൂടി വര്‍ധിപ്പിച്ച് 2000 മീറ്റര്‍ ബര്‍ത്താക്കി മാറ്റും. ഇതോടെ കൂറ്റന്‍ കപ്പലുകള്‍ക്ക് ഒരേസമയം വന്നു ചരക്കിറക്കാന്‍ സാധിക്കും. കൂടാതെ, നിലവിലുള്ള 2.96 കിലോമീറ്റര്‍ ബ്രേക്ക് വാട്ടര്‍ 920 മീറ്റര്‍ കൂടി വര്‍ധിപ്പിച്ച് 3900ല്‍ പരം മീറ്ററാക്കി മാറ്റും. പുതിയ കരാര്‍ അനുസരിച്ച്, രണ്ടാം, മൂന്നാം, നാലാം ഘട്ടങ്ങള്‍ 2028ഓടു കൂടി പൂര്‍ത്തീകരിക്കും. ഇതോടെ ആഡംബര കപ്പലുകളും വിഴിഞ്ഞത്ത് അടുക്കും.

വിഴിഞ്ഞം അന്താരാഷ്‌ട്ര തലത്തിലേക്ക് മുന്നേറുമ്പോഴും താല്‍ക്കാലിക അപ്രോച്ച് റോഡിന് അപ്പുറത്തേക്കുള്ള ഒരു തരത്തിലുള്ള കണക്ടിവിറ്റിയും പൂര്‍ത്തിയായിട്ടില്ല. രാജ്യാന്തര തുറമുഖത്തു നിന്നുള്ള റോഡ് ബൈപാസുമായി ബന്ധിപ്പിക്കുന്നതിനു ക്ലോവര്‍ ലീഫ് മാതൃകയിലുള്ള സംവിധാനം ഒരുക്കുമെന്നു പ്രഖ്യാപനം നടത്തിയിരുന്നുവെങ്കിലും ഭൂമി ഏറ്റെടുക്കല്‍ ആരംഭിച്ചിട്ടില്ല. രണ്ടാംഘട്ട നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഇപ്പോഴത്തെ താല്‍ക്കാലിക ഗതാഗത സംവിധാനം അപര്യാപ്തമാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

സമാനമായി റെയില്‍ കണക്ടിവിറ്റിക്കുള്ള നടപടിക്രമങ്ങളും മെല്ലെപ്പോക്കിലാണ്. വിഴിഞ്ഞത്തു നിന്നു ബാലരാമപുരം വരെ നീളുന്ന 10.7 കിലോമീറ്റര്‍ നീളമുള്ള തുരങ്ക റെയില്‍ പാതയാണ് നിര്‍മിക്കാനുദ്ദേശിക്കുന്നത്. ഇതില്‍ 9 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാണ്. വിഴിഞ്ഞം കരിമ്പള്ളിക്കര ഭാഗത്തു നിന്നു തുടങ്ങി വിഴിഞ്ഞം മുക്കോല ബാലരാമപുരം റോഡിനു സമാന്തരമായാണ് ഭൂഗര്‍ഭ പാത കടന്നുപോവുക. കൊങ്കണ്‍ റെയില്‍ കോര്‍പറേഷനു നിര്‍മാണ ചുമതലയുള്ള പദ്ധതിക്ക് 1200 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. എന്നാല്‍ അധികൃതരുടെ നിസ്സംഗത മൂലം ഭൂഗര്‍ഭ റെയില്‍ പദ്ധതിയുടെ നിര്‍മാണവും ഇഴഞ്ഞുനീങ്ങുകയാണ്.

2028ല്‍ രണ്ടാംഘട്ട നിര്‍മാണം പൂര്‍ത്തീകരിക്കുമ്പോള്‍ റെയില്‍ കണക്ടിവിറ്റി യാഥാര്‍ഥ്യമായില്ലെങ്കില്‍ തുറമുഖത്തിന്റെ നേട്ടം പൂര്‍ണമായി സംസ്ഥാനത്തിനു ലഭിക്കാത്ത അവസ്ഥയുണ്ടാകും. വിഴിഞ്ഞം രാജ്യാന്തര കപ്പല്‍ മേഖലയില്‍ സ്ഥാനം ഉറപ്പിക്കുമ്പോഴും മേഖലയില്‍ അനുബന്ധ വികസനത്തിനുള്ള ഭൂമി കണ്ടെത്താന്‍ സര്‍ക്കാരിനു ഫലപ്രദമായി കഴിഞ്ഞിട്ടല്ല. കമ്മിഷനിങ് കഴിഞ്ഞതു മുതല്‍ ഒട്ടേറെ കമ്പനികള്‍ പാട്ടത്തിനു ഭൂമി ആവശ്യപ്പെട്ടു സര്‍ക്കാരിനെ സമീപിക്കുന്നുണ്ട്. എന്നാല്‍ നല്‍കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ സ്ഥലമില്ല.

വിഴിഞ്ഞം കേന്ദ്രീകരിച്ചു വ്യവസായ ഇടനാഴി വികസിപ്പിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിക്കും ഭൂമി ഏറ്റെടുക്കല്‍ തുടങ്ങിയിട്ടില്ല. ഭൂമിയുടെ ദൗര്‍ലഭ്യം കണക്കിലെടുത്ത്, എന്തെല്ലാം വ്യവസായ പദ്ധതികളാകാമെന്ന നയമോ, ഡിസൈനോ ഇതുവരെ നിശ്ചയിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ നിക്ഷേപകര്‍ ഭൂമി തേടി തൊട്ടടുത്തുള്ള തമിഴ്‌നാട്ടിലേക്കു പോകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

Tags: Pinarayi VijayanProjectInagurationVizhinjam PortSECOND PHASE
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

Kerala

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

Article

ഇഡി യും വിജയനും

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.