Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പൃഥ്വിരാജ് മാപ്പ് പറയണമെന്ന് പറഞ്ഞ് ദിലീപ് മുദ്രാവാക്യം വിളിച്ചു’;മല്ലിക സുകുമാരൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2026, 11:37 am IST
in Entertainment

മലയാള സിനിമയിൽ വലിയ ചർച്ചയ്‌ക്ക് വഴിവെച്ച സംഭവമായിരുന്നു നടൻ പൃഥ്വിരാജിന്റെ വിലക്ക്. ഫെഫ്കയും ‘അമ്മ’യും ചേര്‍ന്ന് സംവിധായകൻ വിനയനെ വിലക്കിയിരുന്നു. അദ്ദേഹത്തിന്റെ പടങ്ങളില്‍ അഭിനേതാക്കള്‍ സഹകരിക്കേണ്ടതില്ലെന്നായിരുന്നു സംഘടനയുടെ തിട്ടൂരം. അന്ന് പൃഥ്വി ഈ നീക്കത്തിനൊപ്പം നിന്നില്ല. വിനയന്റെ സത്യം എന്ന സിനിമയില്‍ അഭിനയിക്കാനുളള ഓഫര്‍ വന്നപ്പോള്‍ സംഘടനയുടെ അഭിപ്രായം മറികടന്ന് പൃഥ്വി അതില്‍ സഹകരിക്കുകയും ചെയ്തു. അതോടെ ‘അമ്മ’ അദ്ദേഹത്തിനും വിലക്ക് ഏര്‍പ്പെടുത്തി. ഈ സംഭവത്തിൽ ദിലീപ് ഉൾപ്പെടെയുള്ളവർ നടനെതിരെ പരസ്യമായി മുദ്രാവ്യം വിളിച്ചിരുന്നു എന്ന് പറയുകയാണ് നടന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ. ഗാലറി വിഷൻ മീഡിയ എന്ന യുട്യൂബ് ചാനലിനോടാണ് പ്രതികരണം. വായിക്കാം

 

അമ്മ എന്ന് പറയുന്ന സംഘടന ഉണ്ടാക്കിയ സമയത്തെ ഉദ്ദേശങ്ങളൊക്കെ വളരെ നല്ലതായിരുന്നു. പിന്നെ പിന്നെ വന്നപ്പോൾ സംഘടനയിൽ ഗ്രൂപ്പിസമായി. പൃഥ്വിരാജിനെ വിലക്ക് വന്നതും അതിന് ശേഷം പൃഥ്വിയെ അഭിനയിപ്പിക്കേണ്ടെന്ന് ദിലീപ് പറഞ്ഞതായും ആരോപണങ്ങൾ വന്നിരുന്നു. എന്നാൽ ഇന്നുവരെ ഞാൻ അതൊന്നും ദിലീപിനോട് ചോദിച്ചിട്ടില്ല. പൃഥ്വി കയറി വരുമോയെന്ന ഭയം ദിലീപിന് ഉണ്ടായിരുന്നുവെന്നൊക്കെയാണ് ആരോപണങ്ങൾ വന്നത്. ഞാൻ ആ സമയത്ത് ദിലീപിന്റെ അമ്മയായി രാജസേനൻ പടത്തിൽ അഭിനയിച്ചിട്ടുണ്ട്. ദിലീപ് എന്നോട് ആ സമയത്ത് ഒരു പിണക്കവും കാണിച്ചിട്ടില്ല.

 

ഈ സംഭവങ്ങളൊക്കെ കഴിഞ്ഞിട്ടിട്ടാണ് അതിജീവിതയുടെ കേസൊക്കെ വരുന്നത്. അതിന് മുൻപേ തന്നെ ഓരോന്ന് പറഞ്ഞ് സ്ഥാപിച്ച് വെച്ചിട്ടുണ്ട് ചിലർ. പൃഥ്വിരാജിന്റെ വിലക്ക് തീർക്കാൻ ഇടപെട്ടതിൽ എനിക്ക് മമ്മൂട്ടിയോട് മാത്രമേ കടപ്പാടുള്ളൂ. അതങ്ങ് തീരട്ടെ ചേച്ചി , വെച്ച് നീട്ടിക്കൊണ്ടുപോകരുത് എന്ന് അദ്ദേഹം പറഞ്ഞു. ഇവരിത് ഇങ്ങനെ നീട്ടിക്കൊണ്ടുപോകാനുള്ള പ്ലാനാണെന്ന തരത്തിൽ അദ്ദേഹം പറഞ്ഞു. അതുപക്ഷെ ആരേയും കുറ്റപ്പെടുത്തി പറഞ്ഞതല്ല. രണ്ടാമത് അവൻ തിരിച്ചുവരുന്നതിന് മുൻപ് ചിലരൊക്കെ മുദ്രാവാക്യം വിളിച്ചുപോയി. അത് ആരൊക്കെയാണെന്ന് എല്ലാവർക്കും അറിയാം.

 

അന്ന് സിദ്ധിഖ് എതിരായിരുന്നു, ഗണേഷ്, ദിലീപ് എല്ലാവരും ഉണ്ടായിരുന്നു. പൃഥ്വിരാജ് ഖേദം എന്ന് പറഞ്ഞാൽ പോര മാപ്പ് പറയണമെന്നതായിരുന്നു ഇവരുടെ ആവശ്യം. പ്രത്യക്ഷമായി എഴുന്നേറ്റ് നിന്ന് പറഞ്ഞവരിൽ ദിലീപും ഉണ്ട്. അവർ അത് പറഞ്ഞതിനോടൊന്നും എനിക്ക് വിരോധമില്ല, അത് അവരുടെ സാഹചര്യമാണെന്ന് ഞാൻ കണക്കാക്കും. കാരണം രാജുവിന് അന്ന് 21 വയസേ ഉള്ളൂ. അവൻ കയറി വരുമെന്ന് എനിക്ക് അറിയാം.

 

സുകുവേട്ടനും വിലക്ക് ഉണ്ടായിരുന്നു. രണ്ട് മൂന്ന് പടത്തിൽ നിന്നും മമ്മൂട്ടിക്ക് അടക്കം മാറി നിൽക്കേണ്ടി വന്നു. അഭിനയിക്കാനായി പോകാൻ നിൽക്കുമ്പോൾ വിളിച്ച് പറയുകയായിരുന്നു. ഡേറ്റ് മാറി എന്നാണ് പറഞ്ഞത്. എന്നാൽ പടം നടന്നു, അദ്ദേഹത്തെ ഒഴിവാക്കിയതായിരുന്നു. രാജുവിനെ മാറ്റി നിർത്തിയപ്പോൾ തോന്നിയത് ഇനി സുകുവേട്ടനോടുള്ള ദേഷ്യമായിരിക്കുമോയെന്നാണ്. കാരണം അന്ന് രാജു മൂന്നാല് പടത്തിൽ മാത്രമേ അഭിനയിച്ചിട്ടുണ്ടായിരുന്നുള്ളൂ.

സുകുവേട്ടന് വിലക്ക് വന്ന വിഷയുമായി ബന്ധപ്പെട്ട് അദ്ദേഹം അന്ന് അമ്മയിൽ നിന്ന് നീളൻ പ്രസംഗവുമൊക്കെ നടത്തി ഇറങ്ങി പോന്നു. ബൈലോയൊക്കെ കറക്ട് ചെയ്യണമെന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹം പറഞ്ഞ പോയിൻ്റുകളൊക്കെ വെച്ച് ഇവര് ബൈലോ തിരുത്തി’, താരം വ്യക്തമാക്കി.

Tags: dileepPrithwirajMallika SukumaranLatest newsAssociation of Malayalam Movie Artists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

പുതിയ വാര്‍ത്തകള്‍

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.