Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൗദൂദി-മാര്‍ക്‌സിസ്റ്റ് സഖ്യം മറച്ചുവെച്ച് സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2026, 09:28 am IST
in Kerala

കോഴിക്കോട്: അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാത്തെ ഇസ്ലാമിയായിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുകയെന്നും മാറാട് കലാപം ആവര്‍ത്തിക്കുമെന്നും ആരോപിച്ച സിപിഎം നേതാവ് എ.കെ. ബാലന്റെ പ്രസ്താവനയും അതിനെതിരെ വക്കീല്‍ നോട്ടീസയച്ച ജമാഅത്തെ ഇസ്ലാമിയുടെ നിലപാടും ഇരട്ടത്താപ്പ്.

മാറാട് കൂട്ടക്കൊലയില്‍ എട്ട് പാവപ്പെട്ട ഹിന്ദുമത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടപ്പോള്‍ അക്രമികള്‍ക്ക് വേണ്ടി ഒറ്റക്കെട്ടായി അണിനിരന്നവരാണ് ഇന്ന് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇരുചേരിയിലാണെന്ന് അഭിനയിക്കുന്നത്. മാറാട് കൂട്ടക്കൊലയിലെ ഇരകളുടെ ആവശ്യങ്ങള്‍ അവഗണിച്ച യുഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണം നടത്തില്ലെന്ന നിലപാടെടുത്തത് സിപിഎമ്മിന്റെയും മുസ്ലിം മതസംഘടനകളുടെയും സംയുക്ത പിന്തുണയോടെയായിരുന്നു. സിബിഐ അന്വേഷണമാവശ്യമില്ലെന്ന നിലപാട് ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ ആവര്‍ത്തിക്കുകയായിരുന്നു അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

എന്‍ഡിഎഫ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതഭീകര സംഘടനകളുടെ നിലപാടിന് രാഷ്‌ട്രീയ പിന്തുണ നല്‍കിയത് സിപിഎമ്മാണെങ്കില്‍ ഭരണപരമായ പിന്തുണ നല്‍കിയത് മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള യുഡിഎഫ് സര്‍ക്കാരായിരുന്നു. കൂട്ടക്കൊലക്കേസിന്റെ കുറ്റപത്രം പോലും സമര്‍പ്പിക്കുന്നതിന് മുന്‍പ് പ്രതികളുടെ പുനരധിവാസം നടപ്പാക്കണമെന്നാവശ്യപ്പെട്ടത് ജമാത്തെ ഇസ്ലാമിയുടെ കീഴിലുള്ള വ്യാജ മനുഷ്യാവകാശ സംഘടനയായിരുന്നു. കൂട്ടക്കൊലയ്‌ക്ക് ശേഷമുണ്ടാകുമെന്ന് ഭീകരര്‍ കണക്കുകൂട്ടിയിരുന്ന കലാപത്തില്‍ ക്രിമിനലുകളുടെ കുടുംബങ്ങള്‍ക്ക് പോറലേല്‍ക്കാതിരിക്കാന്‍ സംഭവം നടക്കുന്നതിന് മുന്‍പ് ആസൂത്രിതമായി അവരെ മറ്റു പ്രദേശങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇവരെ സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തിയത് സിപിഎമ്മും ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുമായിരുന്നു. അന്ന് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ടീയശബ്ദമായി മാറിയ സിപിഎമ്മാണ് ഇന്ന് കാപട്യവുമായി രംഗത്ത് വന്നിരിക്കുന്നത്.

മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മാത്രമല്ല ഇവര്‍ ഒറ്റച്ചങ്ങായിമാരായി പ്രവര്‍ത്തിച്ചത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിലായി നടന്ന വിവിധ തെരഞ്ഞെടുപ്പുകളില്‍ ജമാഅത്തെ ഇസ്ലാമി പിന്തുണ നല്‍കിയത് സിപിഎമ്മിനായിരുന്നു. ഈ പിന്തുണയെ അഭിനന്ദിച്ച് പാര്‍ട്ടി മുഖപത്രം എഡിറ്റോറിയലടക്കം എഴുതിയിരുന്നു. സിപിഎമ്മുമായി തെരഞ്ഞെടുപ്പില്‍ ജന്റില്‍മാന്‍ കരാറുണ്ടായിരുന്നുവെന്ന് വിവിധ കാലഘട്ടങ്ങളിലെ ജമാഅത്തെ ഇസ്ലാമി അമീര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു. 2011ല്‍ അന്നത്തെ അമീര്‍ ടി. ആരിഫലിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ചര്‍ച്ച നടത്തി വോട്ടുകച്ചവടമുറപ്പിച്ചത്.

കേരളത്തില്‍ മാത്രമല്ല, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ രണ്ടു സീറ്റുകളിലും രാജസ്ഥാനിലെ ഒരു സീറ്റിലും സിപിഎമ്മിനെ പിന്തുണച്ചത് ജമാഅത്തെ ഇസ്ലാമിയാണ്. 2020 ല്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ സിപിഎമ്മിനെ പിന്തുണച്ചത് ജമാഅത്തെ ഇസ്ലാമിയാണ്. മലപ്പുറത്ത് 23 ഗ്രാമപഞ്ചായത്തുകളിലാണ് മൗദൂദി-മാര്‍ക്‌സിസ്റ്റ് സഖ്യം തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കോഴിക്കോട് 11 പഞ്ചായത്തുകളിലും ഇവര്‍ ഒന്നിച്ച് നിന്നു. മുക്കം നഗരസഭയിലും കൊടിയത്തൂര്‍ പഞ്ചായത്തിലും ഇവര്‍ ഭരണം പങ്കിടുകയും ചെയ്തു. വികസന മുന്നണി എന്ന പേരില്‍ ആദ്യം രംഗത്ത് വന്ന ജമാഅത്തെ ഇസ്ലാമി പിന്നീട് വെല്‍ഫയര്‍ പാര്‍ട്ടിയായി വേഷം മാറിയപ്പോള്‍ അതിന് പിന്തുണച്ചത് സിപിഎമ്മാണ്. മുസ്ലിം സമൂഹത്തില്‍ സംഖ്യാ ബലത്തില്‍ ഏറെ പിന്നിലായ ജമാഅത്തെ ഇസ്ലാമിയെ തോളില്‍ കയറ്റി തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ച് മുഖ്യധാരയിലെത്തിക്കാന്‍ മുന്നില്‍ നിന്ന സിപിഎം ഇപ്പോള്‍ കാണിക്കുന്ന വിരോധം തികഞ്ഞ കാപട്യമാണ്. അവസരം ലഭിക്കുമ്പോള്‍ വീണ്ടും ഒന്നിക്കാമെന്ന രഹസ്യ കരാറാണ് ഇരു സംഘടനകള്‍ തമ്മിലുള്ളത്.

 

Tags: ജമാഅത്തെ ഇസ്ലാമിMaududi-Marxist allianceമാറാട് കൂട്ടക്കൊലA.K BalanCPM Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം
Kerala

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

Kerala

കരുവന്നൂര്‍ തട്ടിപ്പ്: സിപിഎമ്മിന്റെ തനിനിറം പുറത്തായെന്ന് പി.കെ. കൃഷ്ണദാസ്

Kerala

കോടിയേരി മരിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ല, പി ബി അംഗത്തില്‍നിന്ന് നേരിട്ടത് ക്രൂരമായ അവഗണന; തുറന്നടിച്ച് വിനോദിനി

Kerala

സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ പോസ്റ്ററില്‍ ആഗോള ഇസ്ലാമിക ഭീകരരുടെ ചിത്രങ്ങള്‍

തിരുമാന്ധാംകുന്ന് ക്ഷേത്രം
Editorial

തിരുമാന്ധാംകുന്നിലെ തിരിച്ചറിവുകള്‍

പുതിയ വാര്‍ത്തകള്‍

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഫർമാൻ ഖാന് ഇനി വീടില്ല ; എട്ട് മണിക്കൂറിനുള്ളിൽ വീട് ബുൾഡോസർ കൊണ്ട് തകർത്ത് യുപി പൊലീസ്

പാക് അധീന കശ്മീരില്‍ സമരക്കാരെ അടിച്ചമര്‍ത്തി പാക് പൊലീസ്; 30 പേര്‍ കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരിക്ക്, പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

തൃശൂരില്‍ നാളെ സ്വകാര്യആശുപത്രികളിലെ നഴ്സുമാര്‍ സൂചന പണിമുടക്ക് നടത്തും, മറ്റുജില്ലകളില്‍ കരിദിനം

ഇടുക്കിയില്‍ എച്ച്1എന്‍1പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു, ജാഗ്രത നിര്‍ദ്ദേശം

മലമ്പുഴ ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായി

ചരിത്ര നേട്ടത്തില്‍ നരേന്ദ്ര മോദിക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണത്തലവന്‍മാരുടെ പ്രശംസ

വി.ജോയി വേണ്ട, വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകണമെന്ന് കടകംപളളി

സര്‍ക്കാരിന്‌റെ 12 വര്‍ഷം, മോദിയുടെ ചരിത്ര നേട്ടം: ആഘോഷമാക്കാന്‍ ബുധനാഴ്ച എന്‍ഡിഎ യോഗം

ഇന്ത്യാ സഖ്യം ഇപ്പോൾ ദുർബലമാണ്;.മമത ബാനര്‍ജിയുടെ ആവശ്യപ്രകാരം വിളിച്ച യോഗം…അതിപ്പോള്‍ പരാജയപ്പെട്ട പ്രാദേശിക നേതാക്കളുടെ സംഘം …

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.