Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎസ് യുദ്ധതന്ത്രത്തിന് മുന്‍പില്‍ റഷ്യയുടെ എസ് 300 സുല്ലിട്ടതെങ്ങിനെ? വെനസ്വേലയുടെ പര്‍വ്വതങ്ങള്‍ മറയാക്കിയുള്ള യുഎസ് തന്ത്രത്തിന് കയ്യടി

വെനസ്വേലയുടെ ഉയര്‍ന്ന പര്‍വ്വതശിഖരങ്ങള്‍ മറയാക്കി അപ്രതീക്ഷിത ആക്രമണം അമേരിക്ക നടത്തിയപ്പോള്‍ അതിനെതിരെ റഷ്യ നല്‍കിയ എസ് 300 എന്ന വ്യോമപ്രതിരോധസംവിധാനം ഉപകാരപ്പെട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 06:31 pm IST
in World
യുഎസിന്‍റെ അത്യാധുനികമായ സ്റ്റെല്‍ത് വിമാനങ്ങള്‍ വെനസ്വേല പര്‍വ്വതങ്ങള്‍ മറയാക്കി കുതിയ്ക്കുന്നു (ഇടത്ത്) റഷ്യയുടെ എസ് 300 എന്ന വ്യോമപ്രതിരോധസംവിധാനം (വലത്ത്)

യുഎസിന്‍റെ അത്യാധുനികമായ സ്റ്റെല്‍ത് വിമാനങ്ങള്‍ വെനസ്വേല പര്‍വ്വതങ്ങള്‍ മറയാക്കി കുതിയ്ക്കുന്നു (ഇടത്ത്) റഷ്യയുടെ എസ് 300 എന്ന വ്യോമപ്രതിരോധസംവിധാനം (വലത്ത്)

കാരക്കാസ് ::വെനസ്വേലയുടെ ഉയര്‍ന്ന പര്‍വ്വതശിഖരങ്ങള്‍ മറയാക്കി അപ്രതീക്ഷിത ആക്രമണം അമേരിക്ക നടത്തിയപ്പോള്‍ അതിനെതിരെ റഷ്യ നല്‍കിയ എസ് 300 എന്ന വ്യോമപ്രതിരോധസംവിധാനം ഉപകാരപ്പെട്ടില്ല. യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ ഉപഗ്രഹസംവിധാനങ്ങള്‍ ഉപയോഗിച്ച് വെനസ്വേലയുടെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്കെതിരെ അമേരിക്ക സൈബര്‍ ആക്രമണം നടത്തിയിരുന്നു. ഇത് മൂലം വെനസ്വേലയുടെ എസ് 300ന്റെ റഡാറുകള്‍ നിര്‍വ്വീര്യമായി എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വെനസ്വേലയുടെ ഉയര്‍ന്ന പര്‍വ്വതനിരകളെ മറയാക്കിയുള്ള അമേരിക്കയുടെ തന്ത്രമാണ് വെനസ്വേലയില്‍ വിജയിച്ചത്. ഉന്നതമായ പര്‍വ്വതനിരകള്‍ക്ക് പിന്നില്‍ ഒളിച്ചുനിന്ന ശേഷം സമയമായപ്പോള്‍ പൊടുന്നനെ യുഎസ് യുദ്ധവിമാനങ്ങള്‍ വെനസ്വേലയുടെ ആകാശത്തേക്ക് ആക്രമണത്തിനായി കുതിക്കുകയായിരുന്നു. ഒന്നും രണ്ടുമല്ല, ഒരേ സമയം 150 യുദ്ധവിമാനങ്ങളാണ് കുതിച്ചുപാഞ്ഞു ചെന്നത്. നടത്തുകയായിരുന്നു അവസാനനിമിഷം അതിവേഗത്തില്‍ കുതിച്ചുപാഞ്ഞ എഫ് 22, എഫ് 35 വിമാനങ്ങളെ‍ ഒന്നും ചെയ്യാന്‍ വെനസ്വേലയുടെ മിസൈലുകള്‍ക്കോ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്കോ കഴിഞ്ഞില്ല.

റഷ്യയുടെ എസ് 300 എന്ന വ്യോമ പ്രതിരോധ സംവിധാനമാണ് വെനസ്വേല ഉപയോഗിക്കുന്നത്. ഏത് ശത്രു വെനസ്വേലയുടെ ആകാശ അതിര്‍ത്തി മുറിച്ചുകടന്നാലും എസ് 300 മിസൈലുകള്‍ അറിയും. ഇതിന് രണ്ട് ശക്തമായ റഡാറുകള്‍ ഉണ്ട്.- 64എന്‍6ഇയും 96എല്‍6ഇയും. ഏത് വ്യോമാക്രമണനീക്കങ്ങളും ഈ റഡാറുകള്‍മണത്തറിയും. എസ് 300ല്‍ നാല് മുതല്‍ എട്ട് വരെ മിസൈല്‍ ലോഞ്ചറുകള്‍ ഉണ്ട്. ഇതില്‍ നിന്നും 16 മുതല്‍ 32 വരെ മിസൈലുകളെ ഒറ്റയടിക്ക് പാഞ്ഞുചെല്ലും. ഇതില്‍ 150 കിലോമീറ്റര്‍ റേഞ്ചുള്ള ഗ്ലാഡിയേറ്റര്‍ മിസൈല്‍ , 100 കിലോമീറ്റര്‍ അകലെ വരെ പാഞ്ഞുചെന്ന് അടിക്കാന്‍ കഴിയുന്ന എസ് എ12 ജയന്‍റ് മിസൈല്‍ എന്നിങ്ങനെ പലതരം മിസൈലുകള്‍ ഉണ്ട്.

ഏകദേശം 10 എസ് 300 ആണ് വെനസ്വേലയുടെ കയ്യില്‍ ഉള്ളത്. ഇത്രയും എസ് 300 ഉണ്ടെങ്കില്‍ ആ രാജ്യത്തിന്റെ അതിര്‍ത്തിയിലേക്ക് ഒരു ഈച്ചയ്‌ക്ക് പോലും പറക്കാനാവില്ല. പക്ഷെ ചീറിപ്പാഞ്ഞുവന്ന അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് നേരെ ഒരു ചെറു മിസൈല്‍ പോലും എസ് 300 അയച്ചില്ല. ഇതിന് കാരണം വെനസ്വേലയുടെ ഉയര്‍ന്ന പര്‍വ്വത ശിഖരങ്ങളാണ്. ഇവയ്‌ക്ക് പിന്നില്‍ മറഞ്ഞിരിക്കുകയായിരുന്നു അമേരിക്കയുടെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും. മഡുറോ രാത്രി ഉറങ്ങുന്ന കൊട്ടാരമേതെന്ന് തിരിച്ചറിഞ്ഞതോടെ ഈ യുദ്ദവിമാനങ്ങള്‍ ഒന്നടങ്കം അവിടേക്ക് ക്ഷണനേരം കൊണ്ട് കുതിക്കുകയായിരുന്നു. ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങള്‍ വഴിയോ സെന്‍സറുകള്‍ വഴിയോ കണ്ടുപിടിക്കാന്‍ കഴിയാത്ത അതീവ സ്റ്റെല്‍ത് സുരക്ഷയുള്ളവയാണ് അമേരിക്കയുടെ ഈ ആധുനിക യുദ്ധവിമാനങ്ങള്‍.

എസ് 300 പ്രവര്‍ത്തിക്കുന്നത് ലൈന്‍ ഓഫ് സൈറ്റ് രീതിയിലാണ്. അതായത് പാഞ്ഞുവരുന്ന ശത്രുഉപകരണവും എസ് 300 റഡാറും നേര്‍ദിശയില്‍ വന്നാലേ അത് കണ്ടെത്തി അതിനെതിരെ മിസൈല്‍ അയയ്‌ക്കാന്‍ സാധിക്കൂ. എന്നാല്‍ വെനസ്വേലയുടെ പര്‍വ്വതങ്ങള്‍ ഈ ലൈന്‍ ഓഫ് സൈറ്റിനെ തടഞ്ഞു. ഇതാണ് അമേരിക്കയുടെ യുദ്ധവിമാനങ്ങള്‍ക്ക് തിരിച്ചടികള്‍ നേരിടാതെ എളുപ്പം മഡൂറോയുടെ കൊട്ടാരത്തിന് നേരെ ആക്രമണം അഴിച്ചുവിടാന്‍ സാധിച്ചത്.

പക്ഷെ തീരെ ജാഗ്രതയില്ലാത്ത വെനസ്വേലയുടെ സൈന്യമാണ് തോല്‍വി ക്ഷണിച്ചുവരുത്തിയത് എന്നും പറയുന്നു. കാലങ്ങളായി അതിതീവ്രപരിശീലനം വെനസ്വേലയിലെ സൈനികര്‍ക്കില്ല. മാത്രമല്ല, കഴിഞ്ഞ ഏതാനും മാസങ്ങളായി കടലില്‍ മുഴുന്‍ യുദ്ധക്കപ്പലുകളും അണിനിരത്തിയ യുഎസ് കടല്‍വഴിയാണ് വെനസ്വേലയെ ആക്രമിക്കുക എന്ന പ്രതീതി ജനിപ്പിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് ആകാശം വഴി മിന്നലാക്രമണം നടത്തുകയായിരുന്നു യുഎസ്.

റഷ്യയുടെ എസ് 300 അല്ല, തോല്‍വിക്ക് കാരണം ജാഗ്രതയില്ലാത്ത സൈന്യം

പക്ഷെ റഷ്യയുടെ വ്യോമപ്രതിരോധസംവിധാനമായ എസ് 300ന്റെ പരാജയമല്ല, ജാഗ്രതയില്ലാത്ത വെനസ്വേലയുടെ സൈന്യമാണ് തോല്‍വി ക്ഷണിച്ചുവരുത്തിയത് എന്നും പറയുന്നു. കാലങ്ങളായി അതിതീവ്രപരിശീലനം വെനസ്വേലയിലെ സൈനികര്‍ക്കില്ല. മാത്രമല്ല, കഴിഞ്ഞ ഏതാനും മാസങ്ങളായി കടലില്‍ മുഴുന്‍ യുദ്ധക്കപ്പലുകളും അണിനിരത്തിയ യുഎസ് കടല്‍വഴിയാണ് വെനസ്വേലയെ ആക്രമിക്കുക എന്ന പ്രതീതി ജനിപ്പിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് ആകാശം വഴി മിന്നലാക്രമണം നടത്തുകയായിരുന്നു യുഎസ്.

Tags: F35 stealth jetsWeaponsRussiaS300US Venezuela warF22
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തിന് പ്രതികാരം…ആയിരത്തില്‍ പരം ഡ്രോണുകള്‍ അയച്ച് ഉക്രൈന്‍; ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

News

‘സാത്താൻ 2 ‘വിന്യസിക്കുന്നു; റഷ്യ ലോകത്തെ ഏറ്റവും ശക്തിയുള്ള മിസൈൽ പരീക്ഷിച്ച് വിജയിച്ചെന്ന് പുടിൻ

World

നാല് വർഷത്തിലേറെയായി നിന്ന യുക്രൈൻ യുദ്ധം അവസാനിപ്പിച്ച് റഷ്യ; മധ്യസ്ഥത വഹിച്ച അമേരിക്കക്ക് നന്ദി പറഞ്ഞ് പുടിൻ

India

ബ്രഹ്മോസില്‍ നിന്നുള്ള ഇന്ത്യയുടെ 2025-26ലെ വരുമാനം 5200 കോടി രൂപ കവിഞ്ഞു

India

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

പുതിയ വാര്‍ത്തകള്‍

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

കൃഷിവൈഭവ് മേളയിലെ മാവേലിക്കര ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സ്റ്റാളില്‍ ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല

ഓണാട്ടുകര എള്ളിന്റെ പെരുമയുമായി കൃഷിവൈഭവ് മേള

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

ഗുരുവായൂര്‍ ദര്‍ശനം; പ്രത്യേക ക്യൂവിന്റെ പ്രായപരിധി എഴുപതാക്കിയതില്‍ പ്രതിഷേധം

അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയോ? ചെന്നിത്തലയെ പാടെ തഴഞ്ഞു; രണ്ടാമന്‍ കുഞ്ഞാലിക്കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.