Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കിസാന്‍ സമ്മാന്‍ പദ്ധതി: സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ; കേരളത്തില്‍ പത്തുലക്ഷം കര്‍ഷകര്‍ പുറത്താകും

നടപടി ആവശ്യപ്പെട്ട് കര്‍ഷക മോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 09:06 am IST
in Kerala

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതിയായ കിസാന്‍ സമ്മാന്‍ പദ്ധതിയില്‍ നിന്ന് കേരളത്തിലെ പത്തുലക്ഷത്തോളം കര്‍ഷകര്‍ പുറത്താകും. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥമൂലമാണിത്. കേരളത്തില്‍ 36 ലക്ഷം കര്‍ഷകരാണ് 2019 ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കിസാന്‍ സമ്മാന്‍ നിധിയുടെ ഗുണഭോക്താക്കള്‍. 6000 രൂപ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടു ലഭിക്കുന്ന പദ്ധതി സംസ്ഥാന റവന്യൂ വകുപ്പിന്റെ അനാസ്ഥയെ തുടര്‍ന്നാണ് ഇപ്പോള്‍ കേരളത്തില്‍ പ്രതിസന്ധിയിലാകുന്നത്.

കിസാന്‍ സമ്മാന്‍ നിധി ആരംഭിക്കുമ്പോള്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ കര്‍ഷകരുടെ ആധികാരികത ഉറപ്പിക്കാന്‍ സംസ്ഥാന കൃഷി വകുപ്പിന് കേന്ദ്രം അനുമതി നല്‍കി. സംസ്ഥാന കൃഷി വകുപ്പാണ് അന്തിമ അനുമതി നല്‍കേണ്ടത്. സംസ്ഥാന കൃഷി വകുപ്പിന്റെ കീഴില്‍ ‘കതിര്‍’ എന്ന ഓണ്‍ലൈന്‍ സംവിധാനമാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്. കര്‍ഷകരുടെ വ്യക്തിഗത വിവരങ്ങളും ബാങ്ക് സംബന്ധമായ കാര്യങ്ങളും കതിര്‍ ആപ്പ് മുഖേന കൃഷി വകുപ്പ് ശേഖരിക്കുന്നു. എന്നാല്‍ കിസാന്‍ സമ്മാന്‍ നിധി ഗുണഭോക്താക്കളുടെ ഭൂമി സംബന്ധമായ വിവരം പരിശോധിക്കാന്‍ 2025 ല്‍ സംസ്ഥാന റവന്യൂ ഡിപ്പാര്‍ട്‌മെന്റ് ‘അഗ്രിസ്റ്റാക്ക്’ എന്ന ഓണ്‍ലൈന്‍ സംവിധാനം കൊണ്ടുവരികയും അതിലൂടെ രജിസ്‌ട്രേഷന്‍ ആരംഭിക്കുകയും ചെയ്തു. 2019 ല്‍ ആരംഭിച്ച കിസാന്‍ സമ്മാന്‍ നിധിക്ക് 2018-2019 സാമ്പത്തിക വര്‍ഷത്തെ നികുതി രസീത് നിര്‍ബന്ധമാണ്. ഭൂവുടമ മരിച്ചാല്‍ ഭാര്യയുടെ പേരില്‍ ഒടുക്കുന്ന നികുതി രസീത് ഉണ്ടായാല്‍ ആനുകൂല്യം നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കേരള റവന്യൂ ഡിപ്പാര്‍ട്‌മെന്റിന്റെ അഗ്രിസ്റ്റാക്ക് രജിസ്‌ട്രേഷനില്‍ ഇത്തരം നികുതി രസീത് അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുകയില്ല എന്നതാണ് പ്രതിസന്ധി. ഇതിനാല്‍ സ്വഭാവികമായി എല്ലാ വര്‍ഷവും നടക്കുന്ന ലാന്‍ഡ് വെരിഫിക്കേഷനില്‍ ഭൂവുടമ മരിച്ചാല്‍ ഭാര്യ ‘മുതല്‍ പേര്‍’ അടയ്‌ക്കുന്ന ഭൂനികുതി പ്രകാരം വര്‍ഷം ലഭിക്കേണ്ട 6000 രൂപ ലഭിക്കില്ല. കേരളത്തില്‍ ഇതുമൂലം 10 ലക്ഷത്തോളം കര്‍ഷകര്‍ക്കാണ് കിസാന്‍ സമ്മാന്‍ നിധി ലഭിക്കാതാകുന്നത്.

സര്‍ക്കാര്‍ ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന നിഷേധാത്മക നിലപാട് അടിയന്തിരമായി പരിഹരിക്കണമെന്ന് കര്‍ഷക മോര്‍ച്ച ആവശ്യപ്പെട്ടു. സാങ്കേതികമായ പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിച്ചില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട സഹായം ഇല്ലാതാകും. സംസ്ഥാന ഐടി ഡിപ്പാര്‍ട്‌മെന്റും, റവന്യൂ, കൃഷി മന്ത്രാലയങ്ങളും കര്‍ഷകരുടെ രജിസ്‌ട്രേഷനില്‍ കേന്ദ്ര മാനദണ്ഡപ്രകാരം ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags: Kissan samman nidhiKerala GovernmentPM Kisan Samman Scheme
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

Kerala

എസ്എന്‍ഡിപിക്കെതിരായ നീക്കങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഇടപെടണം

Kerala

സ്ഥാനങ്ങള്‍ക്കായി ലീഗ് സമ്മര്‍ദം; ഉപമുഖ്യമന്ത്രിയടക്കം ആറ് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും; ഉറപ്പിക്കാന്‍ മുസ്ലിം ലീഗ്

Kerala

പുറം ചട്ടയ്‌ക്ക് പോലും പേപ്പര്‍ നല്‍കാതെ പടിയിറങ്ങി പിണറായി സര്‍ക്കാര്‍; സ്‌കൂള്‍ തുറക്കാന്‍ മൂന്നാഴ്ച മാത്രം, പുസ്തകം അച്ചടി മുടങ്ങി

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.