Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നിക്കോളാസ് മഡൂറോയെയും വീഴ്‌ത്തി, ഇറാനെ വീഴ്‌ത്താന്‍ ആഭ്യന്തരകലാപം; പുടിന് ശക്തിക്ഷയിക്കുന്നു; ട്രംപും യൂറോപ്പും റഷ്യയെ തീര്‍ക്കുമോ?

പാശ്ചാത്യ ശക്തികളുടെ ഇരട്ടമുഖമാണ് റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ കഴിഞ്ഞ കുറെ മാസങ്ങളായി കണ്ടുവരുന്നത്. ഒരു ഭാഗത്ത് ട്രംപ് ഉക്രൈന്‍-റഷ്യ സമാധാനക്കരാറിന് വേണ്ടി വാദിക്കുന്ന ആളായി പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ അമേരിക്ക റഷ്യയുടെ ശക്തിസ്രോതസ്സുകളെ ഇല്ലാതാക്കാന്‍ പരിശ്രമിക്കുന്നതെന്തിന്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2026, 07:42 pm IST
in World
പുടിന്‍ (ഇടത്ത്) വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോ (വലത്ത്)

പുടിന്‍ (ഇടത്ത്) വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോ (വലത്ത്)

വാഷിംഗ്ടണ്‍: പാശ്ചാത്യ ശക്തികളുടെ ഇരട്ടമുഖമാണ് റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ കഴിഞ്ഞ കുറെ മാസങ്ങളായി കണ്ടുവരുന്നത്. ഒരു ഭാഗത്ത് ട്രംപ് ഉക്രൈന്‍-റഷ്യ സമാധാനക്കരാറിന് വേണ്ടി വാദിക്കുന്ന ആളായി പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ അമേരിക്ക റഷ്യയുടെ ശക്തിസ്രോതസ്സുകളെ ഇല്ലാതാക്കാന്‍ പരിശ്രമിക്കുന്നതെന്തിന്? പുടിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് യൂറോപ്യന്‍ രാഷ്‌ട്രങ്ങളായ ജര്‍മ്മനി, യുകെ, ഫ്രാന്‍സ്,പോളണ്ട് എന്നിവ നിലകൊള്ളുമ്പോള്‍ പുടിന്റെ സുഹൃത്ത് എന്ന രീതിയില്‍ നിന്നുകൊണ്ട് ട്രംപ് പുടിനെ വഞ്ചിക്കുകയാണോ?

സംശയിക്കാന്‍ കാരണം പുടിന് സാമ്പത്തികമായും സൈനികമായും സഹായം നല്‍കേണ്ട രാജ്യങ്ങള്‍ ഒന്നൊന്നായി നിലംപൊത്തുകയാണ്. ആ രാജ്യങ്ങളെ വീഴ്‌ത്തുന്നതോ അമേരിക്കയും. ഇപ്പോഴിതാ വെനസ്വേലയുടെ നിക്കോളാസ് മഡൂറോ വീണിരിക്കുന്നു. ഭാര്യയടക്കം മഡൂറോയെ തടവുകാരനായി പിടിച്ചെന്നാണ് ട്രംപ് നടത്തിയിരിക്കുന്ന പ്രസ്താവന. ഇതോടെ മയക്കമരുന്ന് ലോബി അമേരിക്കയിലെ യുവാക്കളെ നശിപ്പിക്കുന്നു എന്നാരോപിച്ച് വെനസ്വേല പിടിച്ചെടുത്ത യുഎസ് ഇനി അവിടുത്തെ എണ്ണ മുഴുവനായി ഊറ്റും. ലോകത്തില്‍ എണ്ണ സമ്പത്തില്‍ ഒന്നാം സ്ഥാനത്ത് നില‍്ക്കുന്നതാണ് ഈ ലാറ്റിനമേരിക്കന്‍ രാജ്യം.

ഇതിന് തൊട്ടുമുന്‍പാണ് റഷ്യയുടെ അടുത്ത അനുയായി ആയ സിറിയയുടെ ബാഷര്‍ അല്‍ അസ്സാദിനെ സ്ഥാനഭ്രഷ്ടനാക്കിയത്.. ഇസ്രയേലിന്റെ സഹായത്തോടെ അമേരിക്കയും തുര്‍ക്കിയും സിറിയയിലെ തന്നെ ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഒരു ഭീകരസംഘടനയെ കൂട്ടുപിടിച്ചായിരുന്നു ഇവിടുത്തെ ഭരണം അട്ടിമറിച്ചത്. പണമായി എത്ര വേണമെങ്കിലും പുടിനെ സഹായിക്കുന്ന രാജ്യമായിരുന്നു ബാഷര്‍ അല്‍ അസ്സാദിന്റെ സിറിയ.

ഇറാനെയും ഇസ്രയേലിനെ ഉപയോഗിച്ച് അമേരിക്ക ഒരു വിധം ദുര്‍ബലമാക്കിക്കഴിഞ്ഞു. ഇപ്പോള്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് പാലൂട്ടി വളര്‍ത്തിയ അവിടുത്തെ എൻ്‍ജിഒ സംഘടനകള്‍ ആയത്തൊള്ള അല്‍ ഖമനേയിക്കെതിരെ കലാപം സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെ പട്ടാളത്തെ വിട്ട് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനിടിയില്‍ വീണ്ടും ഇറാനെ ആക്രമിക്കാന്‍ ഒരുങ്ങുകയാണ് ഇസ്രയേല്‍.

ഇനി പുടിന് ചൈനയും വടക്കന്‍ കൊറിയയും മാത്രമേ ബാക്കിയുള്ളൂ. ചൈനയെ തായ് വാനെ ഉപയോഗിച്ച് തളച്ചിടാനുളള ശ്രമത്തിലാണ് അമേരിക്ക. അതുപോലെ ഉത്തരകൊറിയയെ മിക്കവാറും തെക്കന്‍ കൊറിയയെ ഉപയോഗിച്ച് പ്രതിരോധത്തിലാക്കിയേക്കും.

പുടിനെ വ്യക്തിപരമായി ഇല്ലാതാക്കാനുള്ള ശക്തമായ ആക്രമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടങ്ങിക്കഴിഞ്ഞു. നൂറുകണക്കിന് ഡ്രോണുകള്‍ അയച്ചായിരുന്നു പുടിനെ വധിക്കാന്‍ ശ്രമിച്ചത്. ഈ വധശ്രമത്തില്‍ നിന്നും പുടിന്‍ രക്ഷപ്പെട്ടു. പക്ഷെ വരും ദിവസങ്ങളില്‍ ഇത്തരം കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കുമെന്ന് കരുതപ്പെടുന്നു.

റഷ്യയെ സാമ്പത്തികമായി തകര്‍ക്കുന്ന യൂറോപ്യന്‍ പദ്ധതി
ഒരു വശത്ത് സമാധാനക്കരാര്‍ നീട്ടിക്കൊണ്ടുപോവുക വഴി റഷ്യയെ ഇഞ്ചിഞ്ചായി കൊല്ലുക എന്നതാണ് യൂറോപ്പിന്റെ പദ്ധതി. ഇതിനിടെ റഷ്യയ്‌ക്ക് മാരകമായ ചില മുറിവുകള്‍ യൂറോപ്പ് നല്‍കിക്കഴിഞ്ഞു. അതില്‍ ഒന്ന് പ്രധാന റഷ്യന്‍ എണ്ണക്കമ്പനികളായ റോസ് നെഫ്റ്റ്, ലൂകോയില്‍ എന്നിവയ്‌ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതായുള്ള ട്രംപിന്റെ പ്രഖ്യാപനമാണ്. ഇതോടെ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യയും ചൈനയും നിര്‍ത്തി. ഇത് സാമ്പത്തികമായി റഷ്യയെ ഞെരുക്കുകയാണ്. രണ്ടാമത്തേത് റഷ്യ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിക്ഷേപമായി നല്‍കിയിരിക്കുന്ന 16200 കോടി ഡോളര്‍ പരമാധികാര ആസ്തി മരവിപ്പിച്ചു കൊണ്ടുള്ള യൂറോപ്യന്‍ യൂണിയന്റെ തീരുമാനമാണ്. ഈ തുക യുദ്ധത്തിനുള്ള നഷ്ടപരിഹാരമായി ഉക്രൈന് നല്‍കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നിര്‍ദേശിച്ചെങ്കിലും ഈ തുക സൂക്ഷിച്ചിരിക്കുന്ന ബെല്‍ജിയത്തിലെ യൂറോക്ലിയര്‍ എന്ന സാമ്പത്തിക ധനകാര്യസ്ഥാപനം അതിന് തയ്യാറാകാത്തത് കൊണ്ട് നടന്നത്. റഷ്യയുടെ ഈ നിക്ഷേപത്തിന്മേലുള്ള പലിശ തുടര്‍ച്ചയായി ഉക്രൈന് നല്‍കിക്കൊണ്ടിരിക്കുകയാണ്. ഈ വിശ്വാസവഞ്ചനയിലേക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ നീങ്ങുക എന്നതിനര്‍ത്ഥം പുടിനെ തീര്‍ക്കാനുള്ള രഹസ്യപദ്ധതി ഉണ്ടെന്ന് തന്നെയാണ്.

ഉക്രൈന് ആയുധങ്ങളും പട്ടാളക്കാരും പണവും നല്‍കുന്നു
രഹസ്യമായി യൂറോപ്യന്‍ രാജ്യങ്ങളും യുഎസും സമൃദ്ധമായി ഉക്രൈന് ആയുധങ്ങളും പണവും പട്ടാളക്കാരെയും നല്‍കുകയും ചെയ്യുന്നുണ്ട്. ഈയിടെ 90 കോടി യൂറോ ആണ് ഉക്രൈന് അനുവദിച്ചത്. ഉക്രൈനില്‍ നിന്നും നിരന്തരം റഷ്യയെ ആക്രമിക്കുക വഴി റഷ്യയുടെ ആയുധങ്ങള്‍ തീര്‍ത്ത് അവരുടെ സായുധശക്തി ഇല്ലാതാക്കലും മറ്റൊരു യൂറോപ്യന്‍ യൂണിയന്‍ ഗൂഢപദ്ധതിയാണ്. ഈയിടെ ജര്‍മ്മനിയും ബ്രിട്ടനും സ്പെയിനും എല്ലാം അവരുടെ ആയുധശക്തി വര്‍ധിപ്പിക്കുന്നതും യുകെ യുവാക്കളോട് പട്ടാളപരിശീലനത്തിന് തയ്യാറെടുക്കൂ എന്ന ആഹ്വാനം ചെയ്തതും റഷ്യ എന്ന അവരുടെ എക്കാലത്തേയും ശത്രുവിനോട് പൊരുതാനുള്ള തയ്യാറെടുപ്പ് തന്നെയാണ്.

Tags: Fall of PutinSyriaVladimir PutinRussia-Ukraine warPUtinNicholas MaduroUS Venezuela warNicolás Maduro
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

.മിസൈലുകള്‍ ആന്തരിക അറകളില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍- വെളുത്ത നിറത്തില്‍ കാണുന്നത് കെഎച്ച് 69 എന്ന അപകടകാരിയായ ക്രൂയിസ് മിസൈലുകളാണ്. (ഇടത്ത്)
India

റഷ്യയുടെ അഞ്ചാം തലമുറ വിമാനമായ എസ് യു 57നെ ശത്രുക്കള്‍ ഭയപ്പെടുന്നതും ഇന്ത്യ ഈ റഷ്യന്‍ യുദ്ധവിമാനത്തെ ഇഷ്ടപ്പെടുന്നതും ഇക്കാരണത്താല്‍…

News

പുടിൻ ലോകരാജ്യങ്ങളോടുപറഞ്ഞു; റഷ്യയ്‌ക്ക് ഭാരതം വിശ്വസിക്കാവുന്ന പങ്കാളി

India

ഇന്ത്യ ഒരിക്കലും വിദേശ ഉത്തരവുകൾ അനുസരിച്ചിട്ടില്ല ; ആ പരമാധികാരത്തെ ചോദ്യം ചെയ്യാനുമാകില്ല ; ട്രമ്പിന് പുടിന്റെ മുന്നറിയിപ്പ്

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

പുതിയ വാര്‍ത്തകള്‍

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.