Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓട്ടോ ഡ്രൈവര്‍ മണി തടിച്ചുകൊഴുത്തത് ടെയ്‌ലര്‍ ബാലമുരുകനെ കരുവാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2025, 07:49 am IST
in Kerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന തമിഴ്‌നാട് ദിണ്ടിഗല്‍ സ്വദേശി ഡി. മണി കോടികളുടെ ആസ്തികള്‍ സമ്പാദിച്ചത് വെറും ഏഴു വര്‍ഷം കൊണ്ട്. ഓട്ടോ ഡ്രൈവറായി ജീവിതമാരംഭിച്ച ഇയാള്‍ ഇന്ന് ഡയമണ്ട് മണി, എം.എസ്. മണി, എം. സുബ്രഹ്‌മണ്യം എന്നിങ്ങനെ വിവിധ പേരുകളിലാണ് ഉന്നതര്‍ക്കിടയില്‍ അറിയപ്പെടുന്നത്.

ദിണ്ടിഗല്‍ സ്വദേശി ബാലമുരുകന്‍ എന്ന തയ്യല്‍ക്കട ഉടമയെ കരുവാക്കിയാണ് വിഗ്രഹക്കടത്ത് അടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഡി. മണി നടത്തിയത്. മണിയെ തേടി എസ്‌ഐടി ആദ്യം ബാലമുരുകന്റെ വീട്ടിലാണ് എത്തിയത്. ബാലമുരുകന്റെ പേരിലുള്ള സിം കാര്‍ഡാണ് ഡി. മണി ഉപയോഗിക്കുന്നത് എന്ന സത്യം എസ്‌ഐടി തിരിച്ചറിഞ്ഞത് അപ്പോള്‍ മാത്രം.

ഡി. മണിക്കായി ചില റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഇടനില നിന്നത് ബാലമുരുകനാണ്.

മണിയുടെ ആവശ്യപ്രകാരമാണ് ബാലമുരുകന്‍ തന്റെ സിം കാര്‍ഡ് അയാള്‍ക്ക് നല്‍കിയത്. ബാലമുരുകനില്‍ നിന്നു ലഭിച്ച വിവരത്തെ തുടര്‍ന്നാണ് മണിയുടെ സ്ഥാപനത്തിലേക്ക് അന്വേഷണ സംഘം എത്തിയത്. മണിക്കു പുറമേ വിരുദുനഗര്‍ സ്വദേശി ശ്രീകൃഷ്ണന്‍ എന്ന വ്യക്തിയേയും കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലെ അന്വേഷണം നടക്കുന്നത്. മൂന്ന് മൊബൈല്‍ ഫോണുകളാണ് മണി ഉപയോഗിക്കുന്നത്. എന്നാല്‍ ഒരു ഫോണ്‍ പോലും അയാളുടെ ആധാര്‍ നമ്പറില്‍ ഇല്ല എന്നത് ദുരൂഹമാണ്. അധോലോക പ്രവൃത്തികള്‍ പൊതുജനങ്ങളില്‍ നിന്നും മറയ്‌ക്കാന്‍ മണി ഒരുക്കിയ കവചമാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസ് എന്നാണ് എസ്‌ഐടിയുടെ വിലയിരുത്തല്‍.

2020 ഒക്ടോബര്‍ 26ന് ഡി. മണി എവിടെയായിരുന്നു എന്നതില്‍ വ്യക്തത വരുത്താനാണ് എസ്‌ഐടി ശ്രമിക്കുന്നത്. ഇതിനായി ഇയാളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷനുകള്‍ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നു. എസ്‌ഐ ടിക്ക് രഹസ്യ മൊഴി നല്‍കിയ പത്തനംതിട്ട പന്തളം സ്വദേശിയായ വിദേശ വ്യവസായിയോട് കൂടുതല്‍ കാര്യങ്ങളും എസ്‌ഐടി തിരക്കുന്നുണ്ട്.

ശ്രീകൃഷ്ണന്റെ ഫോണ്‍ നമ്പരുകളും പരിശോധനാവിധേയമാക്കും. ഉണ്ണികൃഷ്ണന്‍ പോറ്റി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധന്‍, സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി എന്നിവരുടെ ഫോണ്‍ നമ്പരുകളിലേക്ക് മണിയോ ശ്രീകൃഷ്ണനോ ബന്ധപ്പെട്ടിരുന്നോ എന്നതില്‍ വ്യക്തത വരുത്താനാണിത്.

ഡി. മണിക്ക് പിന്നില്‍ തമിഴ്‌നാട് രാഷ്‌ട്രീയത്തിലെ ഉന്നതര്‍ ആരെങ്കിലും ഉണ്ടൊ എന്ന സംശയവും എസ്‌ഐടിക്കുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഇയാള്‍ ബന്ധം സ്ഥാപിച്ച മാര്‍ഗവും കണ്ടെത്തേണ്ടതുണ്ട്. ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയിട്ടുണ്ടെന്ന് മണി സമ്മതിച്ചിട്ടുണ്ട്. ആ വഴിയാണോ പരിചയം എന്നാണ് അറിയേണ്ടത്.

താന്‍ സാധാരണക്കാരനാണെന്നും സ്വര്‍ണക്കടത്തുമായി ഒരു ബന്ധവും ഇല്ലെന്നുമാണ് മണി മാധ്യമങ്ങളോടു പറഞ്ഞത്. ദിണ്ടിഗലില്‍ തിരക്കൊഴിഞ്ഞ ഭാഗത്ത് സ്‌കൂട്ടറില്‍ എത്തിയാണ് തന്റെ നിരപരാധിത്വം വ്യക്തമാക്കാന്‍ ഇയാള്‍ ശ്രമിച്ചത്.

വിലപിടിപ്പുള്ള കാറുകള്‍ ഉണ്ടായിട്ടും സ്‌കൂട്ടറില്‍ എത്തിയത് താന്‍ സാധാരണക്കാരനാണെന്ന് വരുത്തിത്തീര്‍ക്കാനാണ് എന്നു വ്യക്തം. ശബരിമലയിലും അച്ഛന്റെ മരണാനന്തരകര്‍മത്തിനും വന്നതല്ലാതെ കേരളവുമായി ഒരു ബന്ധവുമില്ല. സുഹൃത്തായ ബാലമുരുകന്റെ പേരിലുള്ള സിം കാര്‍ഡാണ് ഉപയോഗിക്കുന്നത്. അയാളും സാധാരണക്കാരനാണ്. വിരുദുനഗര്‍ സ്വദേശി ശ്രീകൃഷ്ണനുമായി ഒരു ബന്ധവുമില്ല. അയാളെ അറിയുകയുമില്ല. താന്‍ അത്രവലിയ കാശുകാരനല്ലെന്നും ജീവിതം ആത്മഹത്യയുടെ വക്കിലാണെന്നുമാണ് മണി മാധ്യമങ്ങളോട് പറഞ്ഞത്.

 

Tags: ശബരിമല സ്വര്‍ണക്കൊള്ളS. BalamuruganD Mani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

Editorial

സ്വര്‍ണ്ണക്കൊള്ളക്കേസിലും ഇവര്‍ ഒറ്റക്കെട്ട്

Kerala

സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് ആസൂത്രണം നടത്തി: പി.കെ. കൃഷ്ണദാസ്

Kerala

ശബരിമല കട്ടിളപ്പാളിയില്‍ ഇന്നും നാളെയും കൂടുതല്‍ പരിശോധന

Kerala

പത്മകുമാറിനെതിരെ നടപടിക്ക് സിപിഎം; പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.