Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസമിലെ ഖെറോണിയിലെ ബംഗ്ലാദേശി മുസ്ലിം കുടിയേറ്റം; പ്രതിഷേധിച്ച് ഗോത്രവര്‍ഗ്ഗക്കാര്‍; സമാധാനം തകര്‍ത്ത് ദേശദ്രോഹികള്‍; രണ്ട് പേര്‍ കൊല്ലപ്പെട്ടു

അസമിലെ കര്‍ബി ആംഗ്ലോങ് ജില്ലയിലെ ഖെറോണിയില്‍ ബംഗ്ലാദേശ് മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അനധികൃതമായി ഏക്കര്‍ കണക്കിന് ഭൂമിയില്‍ കുടിയേറിയിട്ടുണ്ടെന്നും ഇവരെ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഗോത്രവര്‍ഗ്ഗക്കാര്‍ തുടങ്ങിയ നിരാഹാരസമരം സംഘര്‍ഷത്തില്‍ കലാശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2025, 06:11 pm IST
in India
അസമിലെ ഖെറോണി പ്രദേശത്ത് ഗോത്രവര്‍ഗ്ഗക്കാര്‍ പൊലീസിന് നേരെ നടത്തുന്ന ആക്രമണം (ഇടത്ത്)

അസമിലെ ഖെറോണി പ്രദേശത്ത് ഗോത്രവര്‍ഗ്ഗക്കാര്‍ പൊലീസിന് നേരെ നടത്തുന്ന ആക്രമണം (ഇടത്ത്)

ഗുവാഹതി: അസമിലെ കര്‍ബി ആംഗ്ലോങ് ജില്ലയിലെ ഖെറോണിയില്‍ ബംഗ്ലാദേശ് മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അനധികൃതമായി ഏക്കര്‍ കണക്കിന് ഭൂമിയില്‍ കുടിയേറിയിട്ടുണ്ടെന്നും ഇവരെ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഗോത്രവര്‍ഗ്ഗക്കാര്‍ തുടങ്ങിയ നിരാഹാരസമരം സംഘര്‍ഷത്തില്‍ കലാശിച്ചു.

ദേശദ്രോഹികളും അസം വിരുദ്ധരുമായ ദേശദ്രോഹികളാണ് അക്രമത്തിനുള്ള വഴിമരുന്നിട്ടതെന്ന് ബിജെപി ആരോപിച്ചു. ബിജെപി മുഖ്യമന്ത്രി ഹിമന്തബിശ്വ ശര്‍മ്മയുടെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കുടിയേറിയ മുസ്ലിങ്ങളെ വന്‍തോതില്‍ ഒഴിപ്പിക്കുന്നതിനെതിരെ ദേശദ്രോഹികള്‍ അസ്വസ്ഥരാണ്. ഇവര്‍ അസമില്‍ പല രീതിയില്‍ സാമൂഹ്യപ്രശ്നങ്ങള്‍ ഉണ്ടാക്കി ഇവിടുത്തെ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. മണിപ്പൂരില്‍ ഗോത്രവര്‍ഗ്ഗക്കാര്‍ തമ്മിലുള്ള കലാപത്തിന് തിരികൊളുത്തിയത് അവിടുത്തെ ചില എന്‍ജിഒകളും ചില പ്രത്യേക മതവിഭാഗങ്ങളുമാണെന്ന് ആരോപണമുണ്ട്. ഏതാണ് അതേ രീതിയില്‍ കര്‍ബി ആംഗ്ലോങ് ജില്ലയില്‍ ഗോത്രവര്‍ഗ്ഗക്കാരും ഗോത്രവര്‍ഗ്ഗക്കാരല്ലാത്തവരും തമ്മില്‍ കലാപമുണ്ടാക്കുകയാണ് എന്‍ജിഒ ഗൂഢാലോചനക്കാരുടെ ലക്ഷ്യമെന്നറിയുന്നു.

ഗോത്രവര്‍ഗ്ഗക്കരല്ലാത്തവരെ ഖെറോണി പ്രദേശത്ത് നിന്നും ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട കര്‍ബി ഗോത്രവര്‍ഗ്ഗക്കാര്‍ നിരാഹാരം തുടങ്ങിയിടത്ത് നിന്നാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ഇവരുടെ നിരാഹാരം അക്രമസക്തമാകുമോ എന്ന് കരുതി വന്‍തോതില്‍ പൊലീസിനെ വിന്യസിച്ചിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയുടെ നിര്‍ദേശപ്രകാരം അസം ഡിജിപി ഹര്‍മീത് സിങ്ങ് ഉള്‍പ്പെടെ ഇവിടെ എത്തിയിരുന്നു. ഇതിനിടെ ഗോത്രവര്‍ഗ്ഗത്തലവന്മാരെ അറസ്റ്റ് ചെയ്തു എന്ന വ്യാജവാര്‍ത്ത പരന്നതോടെ കര്‍ബി ഗോത്രവര്‍ഗ്ഗക്കാര്‍ പൊലീസിനെ ആക്രമിച്ചു. അമ്പും വില്ലും കല്ലും കവിണയും ആയുധമാക്കിയവരാണ് കര്‍ബി ഗോത്രസമുദായം.

ഈ വ്യാജവാര്‍ത്ത ബിജെപി സര്‍ക്കാരിന്റെ ബംഗ്ലാദേശി മുസ്രിങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന ചില എന്‍ജിഒകളും സാമൂഹ്യ വിരുദ്ധരും ചേര്‍ന്നാണ് പ്രചരിപ്പിച്ചതെന്ന് പൊലീസ് വിശ്വസിക്കുന്നു. അസമിലെ സമാധാനം തകര്‍ക്കലാണ് അവരുടെ ലക്ഷ്യം. കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയിയുടെ ഭാര്യയായ ബ്രിട്ടീഷ് സ്വദേശിനി എലിസബത്ത് കോള്‍ബേണ്‍ ഗെഗൊയി വലിയൊരു എന്‍ജിഒ ശൃംഖലകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അസമിലെ ബിജെപി സര്‍ക്കാരിനെതിരെ ഏറ്റുവം ശക്തമായി രംഗത്ത് നില്‍ക്കുന്നത് ഗൗരവ് ഗൊഗോയി ആണ്. ഇവരുടെ നേതൃത്വത്തില്‍ അസമില്‍ ക്രമസമാധാനം തകര്‍ക്കാന്‍ തുടര്‍ച്ചയായി ഗൂഢപദ്ധതികള്‍ ആസൂത്രണം ചെയ്യപ്പെടുന്നതായി ഹിമന്ത ബിശ്വ ശര്‍മ്മ ആരോപിച്ചിരുന്നു.

കര്‍ബി എന്ന ഗോത്രവര്‍ഗ്ഗത്തിന് അവകാശപ്പെട്ടതാണ് കര്‍ബി ആംഗ്ലോങ് ജില്ലയിലെ പ്രദേശങ്ങള്‍ മുഴുവനും. എന്നാല്‍ ഇവിടെ ഗോത്രവര്‍ഗ്ഗക്കാരല്ലാത്ത മുസ്ലിങ്ങളും മറ്റും വന്‍തോതില്‍ സ്ഥലങ്ങള്‍ കയ്യേറി കുടിയേറി താമസിച്ചുവരുന്നുണ്ട്. ബീഹാര്‍, ബംഗാള്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങളും ഇതര സമുദായങ്ങളും ഗോത്രവര്‍ഗ്ഗക്കാരുടെ സ്ഥലങ്ങള്‍ ഏക്കര്‍ കണക്കിന് വെട്ടിപ്പിടിച്ചിട്ടുണ്ട്. ഇവര്‍ കന്നുകാലികള്‍ക്ക് മേയാനുള്ള ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കയ്യേറിയതായാണ് ആരോപണം. ഇവരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ബി ഗോത്രവര്‍ക്കാരുടെ സമരം അക്രമത്തിലേക്ക് തിരിയാന്‍ തുടങ്ങയതില്‍ നേരത്തെ ബിജെപി നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സമാധാനചര്‍ച്ചകളിലുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് അസം ബിജെപി പ്രസിഡന്‍റ് ദീലീപ് സൈകിയ ആവശ്യപ്പെട്ടിരുന്നു.

പക്ഷെ ഇതിനിടെയാണ് പൊലീസിനെതിരെ കര്‍ബി സമുദായം തിരിഞ്ഞത്. ഗോത്രവര്‍ഗ്ഗത്തലവന്മാരെ അറസ്റ്റ് ചെയ്തു എന്ന വ്യാജവാര്‍ത്ത പരന്നതിനിടെ തുടര്‍ന്ന് ഗോത്രവര്‍ഗ്ഗക്കാര്‍ പൊലീസിനെ ആക്രമിക്കുകയായിരുന്നു.പൊലീസും ഗോത്രവര്‍ഗ്ഗക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 45 പേര്‍ക്ക് പരിക്കേറ്റു. അമ്പും കല്ലും ഉപയോഗിച്ചാണ് ഗോത്രവര്‍ഗ്ഗക്കാര്‍ പൊലീസിനെ ആക്രമിച്ചത്. എന്നാല്‍ പിന്നീട് പട്ടാളം ഇറങ്ങിയതോടെ സ്ഥിതി ശാന്തമായെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചു.

ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് പ്രത്യേക അവകാശമുള്ള കര്‍ബി ആംഗ്ലോങ് ജില്ലയിലെ വനമേഖലയില്‍ ബംഗ്ലാദേശിലെ മുസ്ലിങ്ങളും നേപ്പാള്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഭൂമികയ്യേറ്റം നടത്തിയെന്നും ഇവരെ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗോത്രവര്‍ഗ്ഗക്കാര്‍ നിരാഹാരസമരം തുടങ്ങിയത്. ഇവിടെ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം.

 

Tags: Karbi Anglong districtpoliceHimanta Biswa SarmaAssamtribalsKheroniKarbi community
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലസ്ഥാനത്ത് രാത്രി വൈകി എസ്എഫ്ഐ- കെ എസ് യു സംഘര്‍ഷം, പൊലീസ് ലാത്തി വീശി,ജലപീരങ്കി-കണ്ണീര്‍വാതക പ്രയോഗം, വിജയാഹ്ലാദ പ്രകടനത്തിനിടെ തമ്മിലടി

Kerala

പൊലീസുകാരന്റെ ബൈക്ക് കത്തിച്ച യുവതികള്‍ അറസ്റ്റില്‍, വിവാഹത്തില്‍ നിന്ന് പിന്മാറിയതിലെ വൈരാഗ്യം

Kerala

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസുകാരന് കസ്റ്റഡിയിലേറ്റ മര്‍ദ്ദനം; ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടി

India

അസമിലെ വിക്രം ഛേത്രിയുടെ കഥ…അനാഥത്വവും ദാരിദ്ര്യവും വിജയത്തിന് തടസ്സമല്ലെന്ന് തെളിയിച്ച വിക്ര ഛേത്രി

India

ബക്രീദിന് പൊലീസുകാരെ ബലിയർപ്പിക്കുമെന്ന് ഭീഷണി ; അസമിൽ മുൻ എം.എൽ.എ. അലി അക്ബർ അറസ്റ്റിൽ ; ഹിമന്തയുമായി ഏറ്റുമുട്ടാൻ ഇല്ലെന്ന് ഈദ് കമ്മിറ്റികൾ

പുതിയ വാര്‍ത്തകള്‍

ഓരോ ദിവസവും ഓരോ റെക്കോഡുമായി ലാലേട്ടന്റെ ദൃശ്യം 3…. മൂന്നാം ദിവസം​ 362k ടിക്കെറ്റ് ബുക്കിങ്.

പ്രണയം നിരസിക്കപ്പെട്ടാല്‍ ഇങ്ങിനെ ചെയ്യാമോ? കാമുകിയുടെ വീടിന് ബോംബെറിഞ്ഞ് കാമുകന്‍

ടിഎംസിയിൽ ആഭ്യന്തരകലാപം, പിളരുമോ ? മമതയുടെ ദീർഘകാല സഹായി കകോലി ഘോഷ് ദസ്തിദാർ പാർട്ടി സ്ഥാനം രാജിവച്ചു

ജയ്സാല്‍മീറില്‍ കണ്ടെത്തിയത് 500 പശുക്കളുടെ ജഡങ്ങള്‍…ഭീതിയില്‍ രാജസ്ഥാനിലെ ഈ നഗരം

എന്താണ് ഭൃഗുസംഹിത? ജ്യോതിഷത്തില്‍ ഇതിന്റെ പ്രാധാന്യം എന്താണ്?

വേവിക്കാത്ത ഇറച്ചി വീട്ടിലെ അരുമയായ വളര്‍ത്തുനായ്‌ക്കള്‍ക്ക് നല്‍കാമോ? വെറ്ററിനറി ഡോക്ടര്‍ക്കിടയില്‍ വരെ തര്‍ക്കം

ബംഗാളിൽ രണ്ട് ജില്ലകളിൽ ബംഗ്ലാദേശി തടങ്കൽ കേന്ദ്രങ്ങൾ തുറന്നു ; തടവിൽ കഴിയുന്നത് 12 പേർ ; ബിഎസ് എഫിന് കൈമാറും

‘ എനിക്ക് തോന്നുന്നതെന്തും ഞാൻ ചെയ്യും  ‘ ; മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്‌ച്ചയെ വിമർശിച്ചവർക്ക് അദ്നാൻ സാമിയുടെ മറുപടി

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

യുക്രെയ്നിൽ വൻ നാശം വിതച്ച റഷ്യയുടെ ഒറെഷ്നിക് ; സമാനമായ കരുത്തുള്ള ഇന്ത്യൻ മിസൈൽ ഇതാണ് ; ഏഷ്യ മുഴുവനും തകർക്കാൻ ശേഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.