Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കൃഷിയിടത്തിലും ‘ശ്രീ’

വിനീത വേണാട്ട്byവിനീത വേണാട്ട്
Dec 21, 2025, 09:44 am IST
inArticle

ജീവിത യാഥാര്‍ത്ഥ്യങ്ങളെ നര്‍മത്തില്‍ ചാലിച്ച് പ്രേക്ഷകരിലേക്ക് എത്തിച്ച കലാകാരന്‍ മാത്രമായിരുന്നില്ല ശ്രീനിവാസന്‍. മണ്ണിന്റെ മനസ്സറിഞ്ഞ്, അതില്‍ പൊന്നുവിളയിച്ച മികച്ച കര്‍ഷകന്‍ കൂടിയായിരുന്നു അദ്ദേഹം. ജൈവകൃഷിരീതിയായിരുന്നു അതിനായി ശ്രീനി അവലംബിച്ച തിരക്കഥ. ആ കഥയില്‍ അദ്ദേഹം തന്നെയായിരുന്നു ഹീറോ. അതിലും തുടര്‍ച്ചയായി ഹിറ്റുകള്‍ തീര്‍ത്തു.

ജീവിതത്തില്‍ തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തിയെന്ന വിശേഷണത്തിന് ഉടമ. തിരക്കഥാ രചനയില്‍ വേറിട്ടൊരു വഴി തെളിച്ച് നടന്നുപോയ ആള്‍. വര്‍ത്തമാനകാലത്തിന്റെ നേര്‍ ചിത്രങ്ങളായിരുന്നു ശ്രീനിവാസന്‍ സിനിമകള്‍. ഒരു നായകന് ഉണ്ടാവണം എന്നു കരുതുന്ന സൗന്ദര്യസങ്കല്‍പങ്ങളെയെല്ലാം പൊളിച്ചെഴുതിയ നായകന്‍. ശ്രീനിവാസന്‍ അറിവിന്റെ സര്‍വ്വകലാശാലയാണെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നത്. താരപരിവേഷത്തോടെ ജീവിതം ആസ്വദിച്ച വ്യക്തിയായിരുന്നില്ല അദ്ദേഹം. സിനിമ മാത്രമായിരുന്നില്ല, കുറേയേറെ കൃഷി ചിന്തകളും നിറഞ്ഞതായിരുന്നു ആ ജീവിതം.

വിഷമുക്തമായ പച്ചക്കറിയെന്ന ആശയമാണ് ശ്രീനിവാസനെ കൃഷിയിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചത്. ആരോഗ്യത്തിന് നല്ല ഭക്ഷണം എന്ന തത്വമാണ് ജൈവകൃഷിയിലേക്ക് തിരിയാനുള്ള പ്രേരണ. കേരളീയരുടെ ഭക്ഷണ രീതികളാണ് രോഗം ക്ഷണിച്ചുവരുത്തുന്നതെന്ന അഭിപ്രായമായിരുന്നു ശ്രീനിവാസന്.

അതിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ സ്വന്തം വീട്ടില്‍ നിന്നുതന്നെയാവട്ടെയെന്നും അദ്ദേഹം കരുതി.

കണ്ണൂരിലെ പാട്യത്ത് അച്ഛന്‍ കൃഷി ചെയ്തിരുന്നു. അവിടെ നിന്നാണ് കൃഷിയുടെ ബാലപാഠം പഠിച്ചത്. അത് പിന്നീട് സിനിമാ ജീവിതത്തിനിടയിലും പ്രായോഗികമാക്കി. തൃപ്പൂണിത്തുറ കണ്ടനാട് പുന്നച്ചാലിലെ വീടിനടുത്തുള്ള തരിശുനിലം കൃഷിയോഗ്യമാക്കിയായിരുന്നു ജൈവകൃഷിയിലേക്കുള്ള രംഗപ്രവേശം. പരീക്ഷണം വിജയിച്ചതോടെ വൈക്കം, മറയൂര്‍, പാലക്കാട്, ആലത്തൂര്‍ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജൈവ പച്ചക്കറി തോട്ടങ്ങള്‍ ഒരുക്കി. കര്‍ഷകര്‍ ഉള്‍പ്പടെയുള്ളവരുടെ പിന്തുണ കൃഷിയില്‍ അദ്ദേഹത്തിന് ലഭിച്ചു.

രാസവളങ്ങളും കീടനാശിനികളും പ്രയോഗിക്കാതെയുള്ള ജൈവകൃഷി രീതിയില്‍ പിന്നീട് അദ്ദേഹം സജീവമായി. ജൈവ കൃഷി പ്രോത്സാഹിപ്പിക്കാന്‍ ശ്രീനിവാസന്‍ മുന്നിട്ടിറങ്ങി. സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ചിത്രങ്ങളില്‍ കാണുന്ന പച്ചപ്പിന്റെ സമൃദ്ധിയാണ് സ്വന്തം കൃഷി ഭൂമികളിലേക്കും ശ്രീനിവാസന്‍ കൊണ്ടുവന്നത്. നെല്‍കൃഷിയോടായിരുന്നു കൂടുതല്‍ കമ്പം. വിഷം കലരാത്ത ഭക്ഷണം ആവശ്യക്കാരിലേക്ക് എത്തിക്കുക, ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ശ്രീനീ ഫാംസ് എന്നൊരു കമ്പനിക്കും 2020 ല്‍ അദ്ദേഹം രൂപം നല്‍കി.

കൃഷി ആരംഭിച്ചപ്പോള്‍ സിനിമയേക്കാള്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയത് കൃഷിക്കായിരുന്നു. എഴുനേല്‍ക്കുമ്പോള്‍ മുതല്‍ കൃഷിയില്‍ കൂടുതല്‍ എന്തു ചെയ്യാം എന്നായിരുന്നു ചിന്തിച്ചിരുന്നത്. എഴുത്തിന്റെ ഭാവനാ ലോകം വിട്ട് കൃഷിയുടെ ഹരിത ലോകമായിരുന്നു ലക്ഷ്യം. അപ്പോഴും സിനിമ പൂര്‍ണ്ണമായി ഉപേക്ഷിച്ചിരുന്നില്ല. കാബേജ്, പയര്‍, പടവലം, പാ
വല്‍, ചീര, വെണ്ടയ്‌ക്ക, ഏത്തവാഴ, കേരളത്തില്‍ വളരാന്‍ പ്രയാസമുള്ള ബ്രോക്കോളി തുടങ്ങിയ പച്ചക്കറികളെല്ലാം അദ്ദേഹം കൃഷി ചെയ്തിരുന്നു. കൂടാതെ നെല്‍കൃഷിയും. കൃഷിക്കുവേണ്ടി അരമണിക്കൂര്‍ ചിലവിട്ടാല്‍ ആശുപത്രിയില്‍ കയറിയിറങ്ങേണ്ടി വരില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അടുത്തിടെ മകന്‍ ധ്യാന്‍ ശ്രീനിവാസനും കൃഷിയില്‍ അച്ഛന്റെ പാത പിന്തുടര്‍ന്നെത്തി.

ഭക്ഷണരീതിയാണ് ക്യാന്‍സര്‍ ക്ഷണിച്ചുവരുത്തുന്നതെന്ന കാഴ്ചപ്പാടായിരുന്നു ശ്രീനിവാസന്റേത്. ക്യാന്‍സറിന് അലോപ്പതി ചികിത്സ ഫലപ്രദമല്ല എന്ന വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. പക്ഷേ അപ്പോഴും കേരളത്തിലെ ജീവിതശൈലിയാണ് ക്യാന്‍സറിന് കാരണമെന്ന നിലപാടില്‍ ഉറച്ചുനിന്നു. കൃഷിക്കായി അല്‍പം സമയം മാറ്റിവച്ച് നല്ല ഭക്ഷണം കഴിച്ച് രോഗങ്ങള്‍ അകറ്റൂ എന്നാണ് ശ്രീനിവാസന് കേരളീയരോട് പറയാനുണ്ടായിരുന്നത്. സിനിമയില്‍ അദ്ദേഹം അവതരിപ്പിച്ച ശ്രദ്ധേയ വേഷങ്ങളിലൊന്നും ഒരു കര്‍ഷകനെ പ്രേക്ഷകര്‍ക്ക് കാണുവാന്‍ കഴിഞ്ഞുവെന്ന് വരില്ല. പക്ഷേ ജീവിതത്തില്‍ ചമയങ്ങളെല്ലാം അഴിച്ചുവച്ച്, മണ്ണിനെ ഏറെ സ്‌നേഹിച്ച ഒരു തനി നാട്ടിന്‍പുറത്തുകാരന്‍ കര്‍ഷകനായിരുന്നു ശ്രീനിവാസന്‍. കൃഷിയിലും ഹിറ്റുകള്‍ തീര്‍ത്തുകൊണ്ടാണ് ഈ അനശ്വര പ്രതിഭയുടെ മണ്ണിലേക്കുള്ള മടക്കം.

Tags: Malayalam MovieActor sreenivasanCondolences to Actor SreeniasanSreeni Farms
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മമിത ബൈജു ആശുപത്രിയില്‍

New Release

ചിരിച്ച മുഖം നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; മായന്റെ പോസ്‌റ്റർ.

New Release

ജയസൂര്യക്ക് ജന്മദിന സമ്മാനമായി _ഓപ്പറേഷൻ ത്രാളിലെ_ എൻ . ഐ. എ ചീഫ് ഹർഷവർദ്ധന്റെ പുതിയ ലുക്ക്

New Release

ദുരൂഹതകളുടെ ചുരുളഴിയാത്ത “രണ്ട് രഹസ്യങ്ങൾ”; സെപ്റ്റംബർ റിലീസിന് ഒരുങ്ങി

New Release

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത് മൊസാംബിക്കന്‍ സൈനികര്‍

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ സ്വർണക്കടത്ത്; കരിപ്പൂരിൽ പിടികൂടിയത് ഒരു കോടി രൂപയുടെ സ്വര്‍ണം

പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസത്തേക്ക് നീട്ടും; പരിഗണനയിലുള്ളത് 18 ലിസ്റ്റുകൾ, ലഹരിക്കേസുകൾ തീർപ്പാക്കാൻ മൂന്ന് പുതിയ കോടതികൾ

ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘മെഡിക്കല്‍ റൂം’ പൈലറ്റ് പദ്ധതി 100 ഇടങ്ങളില്‍, തുടര്‍ന്ന് 1086 സ്‌കൂളുകളിലേക്ക്

സിനിമ: ഇന്ദ്രജാലം / നടൻ ഇന്ദ്രൻസുമായി അഭിമുഖം / വിനീത വേണാട്ട് /ജന്മഭൂമി ഓണപ്പതിപ്പ് 2026

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളി മുഖ്യമന്ത്രി; ഇസ്ലാമിക ചരിത്രത്തെ വളച്ചൊടിക്കുന്ന പരാമർശങ്ങൾ അംഗീകരിക്കില്ലെന്ന് വി.ഡി സതീശൻ

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ, ആൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത് 11 മുതൽ 13 വയസ് വരെ

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.